ഇന്നസെന്‍റിനായി താരനിര ഇക്കുറി കൂടുതൽ വിയർപ്പൊഴുക്കും; സൂപ്പർ താരങ്ങളും  പങ്കെടുക്കുമെന്ന് സൂചന

സിജോ പൈനാടത്ത് കൊച്ചി: ചാലക്കുടിയിൽ രണ്ടാം അങ്കത്തിനിറങ്ങുന്ന സിറ്റിംഗ് എംപിയും നടനുമായ ഇന്നസെന്‍റിനായി സിനിമാതാരങ്ങൾ ഇക്കുറി കൂട്ടമായെത്തും. മത്സരരംഗത്തേക്കിറങ്ങാൻ ആദ്യഘട്ടത്തിൽ മടിച്ച ഇന്നസെന്‍റിന്‍റെ മനസുമാറ്റത്തിനു പിന്നിൽ പ്രമുഖ താരങ്ങളുടെകൂടി ഇടപെടലുണ്ടായിരുന്നു. മമ്മൂട്ടിയുൾപ്പടെയുള്ളവർ ഇന്നസെന്‍റിനായി വൈകാതെ കളത്തിലിറങ്ങുമെന്നാണു സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇന്നസെന്‍റിനായി താരങ്ങൾ ഏറെപ്പേരെത്തിയിരുന്നു. മണ്ഡലത്തിലെ ഗ്രാമീണ മേഖലകളിലുൾപ്പടെ ആവേശമുണ്ടാക്കാൻ അത് സഹായിച്ചു. മാറിയ സാഹചര്യത്തിൽ പ്രചാരണം കൂടുതൽ ശക്തവും ആകർഷകവുമാക്കിയാലേ സീറ്റ് നിലനിർത്താനാവൂ എന്ന് സ്ഥാനാർഥിയും ഇടതുകേന്ദ്രങ്ങളും കണക്കുകൂട്ടുന്നുണ്ട്. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്പു തന്നെ ഇന്നസെന്‍റിനായി വൻ താരനിര പ്രചാരണത്തിനിറങ്ങുന്നതിനാവശ്യമായ ചർച്ചകൾ താരസംഘടനാതലത്തിലും പുറത്തും നടന്നു. താരങ്ങളെയിറക്കി പ്രചാരണം കൊഴുപ്പിക്കുന്ന കാര്യത്തിൽ പാർട്ടി നേതൃത്വത്തിന് ഏതാനും താരങ്ങൾ ചില ഉറപ്പുകൾകൂടി നൽകിയിട്ടുണ്ടത്രെ. ഗ്രാമങ്ങളിൽ സ്ത്രീകളെ ഉൾപ്പടെയുള്ളവരുടെ വോട്ട് ഇന്നസെന്‍റിനുറപ്പിക്കാൻ താരങ്ങളുടെ സാന്നിധ്യം പ്രയോജനം ചെയ്യുമെന്നാണു പാർട്ടി പ്രാദേശിക ഘടകങ്ങൾ വിലയിരുത്തിയിട്ടുള്ളത്. പ്രാദേശികതലങ്ങളിൽ കൂടുതൽ സമയം ചെലവഴിച്ചുകൊണ്ടാകും…

Read More

എൽഡിഎഫ് സ്ഥാനാർഥി  പി.ജയരാജന് ഭീഷണി; സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ തട്ടിക്കളയും; പോലീസ് അന്വേഷണം ആരംഭിച്ചു

കൊയിലാണ്ടി:എൽഡിഎഫ് സ്ഥാനാർഥി പി.ജയരാജനെ തട്ടികളയുമെന്ന് ഫോണില്‍ ഭീഷണി. കൊയിലാണ്ടിയിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തവെ ഫോൺ കോളിൽ വന്ന ഭീഷണിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സ്ഥാനാർഥിത്വത്തിൽ നിന്നും പിൻമാറണമെന്നും തട്ടിക്കളയുമെന്നും പറഞ്ഞാണ് ഫോൺ കോൾ എത്തിയത്. ഇന്‍റർനെറ്റ് കോൾവഴിയാണ് ഭീഷണി വന്നത്. 72430537 നമ്പറിൽ നിന്നാണ് കോൾ എത്തിയത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.എൻ.ഷംസീർ എംഎൽഎ വടകര എസ്പിക്ക് പരാതി നൽകി. തുടർന്ന് കൊയിലാണ്ടി പോലീസ് ഇന്നലെ രാത്രിയോടെ കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

ഗംഗാനദിയിലൂടെ പ്രിയങ്കയുടെ സഞ്ചാരം; പരിഹസിച്ച് ബിജെപി;  ഭയപ്പാടെന്ന് കോൺഗ്രസ്

നിയാസ് മുസ്തഫ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചാൽ പ്രിയങ്ക ഗാന്ധി ഗംഗാനദിയിലൂടെ 110കിലോമീറ്റർ സഞ്ചരിക്കും. ഗംഗാതീരത്ത് താമസിക്കുന്ന ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ അടുത്തറിയാനും കോണ്‍ഗ്രസിനു വേണ്ടി വോട്ടുതേടിയുമാണ് പ്രിയങ്ക ജലയാത്രയ്ക്ക് ഒരുങ്ങുന്നത്. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുവാദത്തിനായി സമീപിച്ചിരിക്കുകയാണ് പ്രിയങ്ക ഇപ്പോൾ. ഗംഗാ ശുചീകരണം ബിജെപി തെരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണായുധമാക്കിയ സാഹചര്യത്തിലാണ് പ്രിയങ്ക മൂന്നു ദിവസത്തെ ഗംഗായാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ പ്രിയങ്ക എത്തുന്നുണ്ട്. പ്രയാഗ്‌‌രാജിൽനിന്ന് വാരാണസിയിലേക്കാണ് പ്രിയങ്കയുടെ ജലയാത്ര. മാർച്ച് 18ന് പ്രയാഗ്‌‌രാജിൽ നിന്ന് ആരംഭിച്ച് 20ന് വാരാണസിയിൽ അവസാനിക്കുന്ന രീതിയിലാണ് ജലയാത്ര നടത്തുക. മാർച്ച് 21നാണ് ഹോളി. ജലയാത്രയോടൊപ്പം ഗംഗാതീരത്തെ പ്രമു ഖ ക്ഷേത്രങ്ങളിലും പ്രിയങ്ക സന്ദർശനത്തിനെത്തും. ഗംഗാതീരത്ത് സിർസ, സീതാമണി, മിർസാപൂർ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ പൊതുയോഗങ്ങളിലും സംബന്ധിക്കും. ഇതോടൊപ്പം വിവിധ പാർട്ടി പ്രവർത്തകരെയും പൊതുപ്രവർത്തകരെയും സന്ദർശിക്കും.പ്രിയങ്കയുടെ…

Read More

ചിഹ്നങ്ങൾ ഇനി എൽഇഡി വെട്ടത്തിൽ മിന്നിത്തിളങ്ങും; തെരഞ്ഞെടുപ്പ് ആവശേം കൂടുതലുള്ള തെക്കൻ കേരളത്തിലും മലബാറിലും ആവശ്യക്കാരേറെ…

സിജോ പൈനാടത്ത് കൊച്ചി: സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു ചിഹ്നങ്ങൾ ഇക്കുറി ക്രിസ്മസ് നക്ഷത്രങ്ങൾപോലെ മിന്നിത്തിളങ്ങും. എൽഇഡികൾകൊണ്ടു ചിഹ്നങ്ങൾ ഒരുക്കുന്നതാണു തിളങ്ങാൻ കാരണം. സംസ്ഥാനത്തെ മൂന്നു പ്രധാന രാഷ‌്ട്രീയകക്ഷികളുടെ തെരഞ്ഞെടുപ്പു ചിഹ്നങ്ങളും ഈവിധം വിപണിയിൽ സജീവമായിത്തുടങ്ങി. കോണ്‍ഗ്രസിന്‍റെ ചിഹ്നമായ കൈപ്പത്തി ത്രിവർണങ്ങളിലുള്ള എൽഇഡികൾകൊണ്ടാണു നിർമിച്ചിട്ടുള്ളത്. മൂന്നു വർണങ്ങളിൽ മാറിമാറി മിന്നിത്തിളങ്ങുന്ന കൈപ്പത്തി വോട്ടർമാരെ ആകർഷിക്കും. പൂർണമായും ചുവപ്പുവെട്ടത്തിലാണു സിപിഎം ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം പ്രകാശിക്കുക. ഓറഞ്ചു വർണത്തിലുള്ള എൽഇഡികളിലൊരുക്കിയ താമര ബിജെപിയുടെ പ്രചാരണവേദികൾക്കു ശോഭ പകരും. ഒരു ചതുരശ്രയടി വിസ്തീർണത്തിലാണ് എൽഇഡിചിഹ്നങ്ങൾ നിർമിച്ചിട്ടുള്ളത്. എറണാകുളം ജില്ലയിലുള്ള നിർമാണ യൂണിറ്റിൽനിന്ന് എൽഇഡി തെരഞ്ഞെടുപ്പു ചിഹ്നങ്ങൾ സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിലെ വിപണികളിലേക്ക് എത്തിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് ആവേശം കൂടുതലുള്ള മലബാറിലും തെക്കൻകേരളത്തിലും വലിയ തോതിൽ ഇതിന് ആവശ്യക്കാരുണ്ടെന്നു നിർമാതാക്കൾ പറയുന്നു. 80 മുതൽ നൂറു വരെ എൽഇഡികളാണ് ഒരു ചിഹ്നത്തിൽ ഉപയോഗിക്കുന്നത്. ഒന്നിനു…

Read More

കണ്ണൂരിൽ വോട്ട് കൊത്തിപ്പറക്കാൻ വയൽക്കിളികളും; എതിർ സ്ഥാനാർഥിയായി ഇടതുപക്ഷത്തെ  പി.കെ.ശ്രീമതിയും

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ അങ്കത്തിനൊരുങ്ങി കീഴാറ്റൂർ ബൈപ്പാസിനെതിരായ സമര സമിതി. “വയൽക്കിളി’ കൂട്ടം തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നേതൃത്വം അറിയിച്ചു. നേതാവ് സുരേഷ് കീഴാറ്റൂരാണ് കണ്ണൂരിൽ നിന്ന് ജനവിധി തേടുന്നത്. പാരിസ്ഥിതിക പോരാട്ടിന് ഒരു വോട്ട് എന്നതാണ് മുദ്രാവാക്യമെന്ന് നേതാക്കൾ അറിയിച്ചു. ഏതെങ്കിലും പാർട്ടിയുടെ പിന്തുണയോടെയാണോ മത്സരരംഗത്തേക്കിറങ്ങുന്നതെന്ന് വ്യക്തമായിട്ടില്ല. പി.കെ.ശ്രീമതിയാണ് ഇടതുപക്ഷ സ്ഥാനാർഥി. കീഴാറ്റൂർ ബൈപ്പാസ് വിഷയത്തിലുടക്കി നിരവധിപ്പേരാണ് ഇവിടെ പാർട്ടിക്കെതിരെ തിരിഞ്ഞതും സമരസമിതിക്കൊപ്പം ചേർന്നതും.

Read More

യുവാക്കൾ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരട്ടെ; തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് സുധീരൻ

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് മുൻ കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരൻ. കൂടുതൽ യുവാക്കൾ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ യുഡിഎഫിന് 20 സീറ്റും ലഭിക്കാൻ അനുകൂലമായ സാഹചര്യമാണുള്ളത്. സ്ഥാനാർഥി നിർണയം പൂർത്തിയാക്കുന്നതിൽ ഇനി ഒട്ടും അമാന്തം ഉണ്ടാകരുത്. സ്ഥാനാർഥി നിർണയം വൈകുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിലെ സീറ്റ് തർക്കം ഈ തരത്തിലേക്ക് പ്രശ്നങ്ങൾ എത്തിക്കരുതായിരുന്നുവെന്നും നേതാക്കൾ ജാഗ്രത പുലർത്തണമായിരുന്നുവെന്നും സുധീരൻ കൂട്ടിച്ചേർത്തു.

Read More

വക്താവ്, എംപി, ഇപ്പോൾ എംഎൽഎയും…കോൺഗ്രസിന് കൊഴിഞ്ഞുപോക്കിന്‍റെ കാലം

ഒഡീഷ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തലവേദന സൃഷ്ടിച്ച് നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഒഡീഷയിലെ കോൺഗ്രസ് എംഎൽഎ പ്രകാശ് ചന്ദ്ര ബെഹ്റയാണ് ഏറ്റവുമൊടുവിൽ കോൺഗ്രസ് അംഗത്വം രാജിവച്ചത്. കട്ടക്ക് ജില്ലയിലെ സലേപ്പൂരിൽ നിന്നുള്ള എംഎൽഎ ആയിരുന്നു പ്രകാശ് ചന്ദ്ര ബെഹ്റ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. എന്നാൽ, ഇതേക്കുറിച്ച് കോൺഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലും കോൺഗ്രസ് നേതാക്കൾ പാർട്ടിവിട്ട് ബിജെപി അംഗത്വമെടുത്തിരുന്നു. ചന്ദ്ര ബെഹ്റ പക്ഷേ, ബിജെപി പാളയത്തിലേക്കാണോ എന്ന് വ്യക്തമായിട്ടില്ല. മുതിർന്ന കോൺഗ്രസ് വക്താവ് ടോം വടക്കൻ, ഹരിയാനയിലെ മുതിർന്ന കോൺഗ്രസ് നേതാവും മൂന്നു തവണ എംപിയുമായിരുന്ന അരവിന്ദ് ശർമ എന്നിവരാണ് കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത്.

Read More

കടത്തനാടൻ മണ്ണിൽ  അങ്കത്തിനിറങ്ങി  ജയരാജൻ; അങ്കച്ചുവടു മുറുക്കാൻ എതിരാളിക ളില്ലാതെ  ആദ്യഘട്ട പര്യടനം പൂർത്തിയാക്കി

വടകര: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്പെ കടത്തനാടൻ മണ്ണിൽ സ്ഥാനാർഥി കുപ്പായമിട്ട് പി.ജയരാജൻ കളത്തിലിറങ്ങിയെങ്കിലും എതിരാളിയില്ലാത്തതിനാൽ അങ്കച്ചൂട് മുറുകുന്നില്ല. കഴിഞ്ഞ ഒന്പതാം തിയതി സിപിഎം സ്ഥാനാർഥി പട്ടിക സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചതിനു പിന്നാലെ ജയരാജൻ ഗോദയിലിറങ്ങി. തലശേരിയിൽ ജാഥ നടത്തി വരവറിയിച്ച ജയരാജൻ വിവിധ മണ്ഡലങ്ങളിലെ പ്രമുഖരെയും രക്തസാക്ഷികുടുംബങ്ങളേയും കണ്ട് രംഗം സജീവമാക്കി. 12 ന് വടകര കോട്ടപ്പറന്പിൽ പാർലമെന്‍റ് മണ്ഡലം കണ്‍വൻഷനോടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഒൗദ്യോഗിക തുടക്കമായി. ഇതിനു പിന്നാലെ 13 ന് നാദാപുരം മണ്ഡലത്തിലും 14 നു കൊയിലാണ്ടി മണ്ഡലത്തിലും ആദ്യഘട്ട പര്യടനം നടത്തി. മുല്ലപ്പള്ളി രാമചന്ദ്രൻ മൂന്നാം തവണയും മത്സരിക്കാൻ ഉണ്ടാവുമെന്ന ചിന്തയിലാണ് പി.ജയരാജനെ സിപിഎം പടക്കളത്തിലിറക്കിയത്. വാശിയേറിയ മത്സരം കാഴ്ചവച്ച് വടകരയെന്ന ഇടതുകോട്ട തിരിച്ചുപിടിക്കുക എന്നതുതന്നെയാണ് സിപിഎം ലക്ഷ്യം. തലയെടുപ്പുള്ളവരുടെ മത്സരം വടകരയിൽ വരുമെന്നാണ് പ്രതീക്ഷയെങ്കിലും അന്തിമ തീരുമാനം വൈകുകയാണ്.…

Read More

ശബരിമല തന്ത്രി എന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ടെന്ന് ചിറ്റയം ഗോപകുമാർ

പത്തനാപുരം: ശബരിമല തന്ത്രി കണഠര് രാജീവര് എന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ടന്ന് മാവേലിക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാർ. ഞാനൊരു വിശ്വാസിയാണ്. ശബരിമലയിലെ വിശ്വാസ സമൂഹവും എൽഎഡിഎഫിന് ഒപ്പമാണന്നും അടൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുമെന്നും ചിറ്റയം വ്യക്തമാക്കി. കെ.ബി ഗണേഷ്കുമാർ എംഎൽഎയുടെ പത്തനാപുരത്തെ വസതിലെത്തിയാണ് ചിറ്റയം ഗോപകുമാർ തന്ത്രി വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്ന തരത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. തെരഞ്ഞെടുപ്പ് ചൂടിൽ ശബരിമല വിവാദങ്ങളും കത്തിക്കയറുകയാണ്. ചിറ്റയം ഗോപകുമാറിന്‍റെ പ്രസ്താവനയോടുളള താഴമൺ മഠത്തിലെ തന്ത്രിയുടെ പ്രതികരണമാണ് വിശ്വാസ സമൂഹം ഉറ്റുനോക്കുന്നത് .

Read More

ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍!!

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ അടുത്ത ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് പി.എസ്. ശ്രീധരന്‍പിള്ളയുടെ സാന്നിധ്യത്തിലാണ് അമ്മയുടെ അനിയത്തി ശോഭന, ഭര്‍ത്താവ് ശശികുമാര്‍ എന്നിവര്‍ ബിജെപി പാളയത്തിലെത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശശിതരൂരിനായി ഇരുവരും പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഇവരെ കൂടാതെ അടുത്ത പത്തു ബന്ധുക്കളും ബിജെപിക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് ശശി തരൂരിന് ലഭിച്ച അപ്രതീക്ഷിത തിരിച്ചടിയായി മാറി ബന്ധുക്കളുടെ കൂടുമാറ്റം. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതുമുന്നണി ഇത്തവണ ശക്തനായ സ്ഥാനാര്‍ഥിയെ ഇറക്കിയതും കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ഥിയായി വന്നതും മത്സരം കടുപ്പിച്ചിട്ടുണ്ട്. കെപിസിസി നിർവ്വാഹക അംഗങ്ങൾ ഉൾപ്പടെയുള്ള രണ്ട് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് എത്താൻ സന്നദ്ധരാണെന്ന് അറിയിച്ചതായി ബിജെപി അധ്യക്ഷന്‍ ശ്രീധരൻ പിള്ള. തത്കാലം പേരുകൾ പുറത്ത് വിടുന്നില്ലെന്നും ഇവരുമായി ചർച്ചകൾ തുടരുകയാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍…

Read More