മനുഷ്യർക്ക് മാത്രമല്ല പ്രോട്ടീൻ റിച്ച് ആയിട്ടുള്ള ഭക്ഷണത്തിന്റെ ആവശ്യം. അത് മൃഗങ്ങൾക്കും പക്ഷികൾക്കുമെല്ലാം അത്യന്താപേക്ഷിതമാണ്. ഇപ്പോഴിതാ ഭക്ഷണമെനുവിൽ മാറ്റം വരുത്തിയിരുക്കുകയാണ് കാൺപൂർ സുവോളജിക്കൽ പാർക്ക് അധികൃതർ. ഇവിടുള്ള താറാവ്, മൂങ്ങ, അരയന്നം എന്നിവയുൾപ്പെടെയുള്ള പക്ഷികളുടെ മെനുവിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. അരയങ്ങൾക്കും താറാവുകൾക്കും കഴിക്കുന്നതിനായി രോഹു, കട്ല എന്നീ ഇനത്തിൽപ്പെട്ട മീനുകളാണ് നൽകുന്നത് .അതോടൊപ്പം മൂങ്ങകൾക്ക് ചിക്കനു പകരം എലികളെയാണ് കഴിക്കാനായി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം മനുഷ്യനു മാത്രമല്ല പ്രതിരോധ ശേഷി നഷ്ടപ്പെട്ടിരിക്കുന്നത്. അതിനാൽത്തന്നെ പക്ഷികൾക്കും കഴിക്കാൻ ആവശ്യമായ പ്രോട്ടീൻ ഭക്ഷണം ലഭ്യമാകേണ്ടതുണ്ട്. മൃഗശാലയുടെ പുതിയ ഡയറക്ടറും വെറ്ററിനറി ഡോക്ടറുമായ ഡോ. കനയ്യ പട്ടേലിന്റെ നേതൃത്വത്തിലാണ് ഈ പരിഷ്കാരം. സംഭവം വലിയ വാർത്ത ആയതോടെ നിരവധി ആളുകളാണ് ഇതിൽ പ്രതികരണവുമായി എത്തിയത്. ഇത്രയും കാലം മനുഷ്യർക്ക് മാത്രമേ പ്രോട്ടീൻ ഭക്ഷണമുള്ളു എന്നാണ് തങ്ങളെല്ലാം ധരിച്ചിരുന്നത്. എന്നാൽ…
Read MoreCategory: Today’S Special
കൊച്ചിയില്‍ വരാന്‍ പോകുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി ടൗണ്‍ഷിപ്പ്: ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടത്തിന് വകുപ്പ്തല അംഗീകാരം
കൊച്ചി: ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടത്തിന് സംസ്ഥാന ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന്റെ അംഗീകാരം ലഭിച്ചതോടെ ഐടി നഗരമായ കൊച്ചിയില്‍ വരാന്‍ പോകുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി പാര്‍ക്കാണ്. ഒരു ആധുനിക നഗരത്തിനുള്ള ഏല്ലാ വിധ സൗകര്യങ്ങളുമായി 300 ഏക്കറിലാണ് ഐടി നഗരം പടത്തുയര്ത്തുക. സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് ഇനി മുന്നിലുള്ളത്. ലാന്‍ഡ് പൂളിംഗ് വഴി ആവശ്യമായ സ്ഥലം കണ്ടെത്താന്‍ ജിസിഡിഎയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള ഇന്‍ഫോപാര്‍ക്കിന് കിഴക്ക് ഭാഗത്തായി 300 ഏക്കര്‍ സ്ഥലത്താണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഐടി ടവറുകള്‍ക്ക് പുറമേ, റെസിഡന്‍ഷ്യല്‍, കോമേഴ്സ്യല്‍ സോണുകള്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, കണ്വെന്ഷന് സെന്റര്‍, ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി, അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം, മ്യൂസിയം, മള്‍ട്ടിലവല്‍ പാര്‍ക്കിംഗ് സമുച്ചയങ്ങള്‍, സാംസ്കാരിക ഇടം, അര്‍ബന്‍ ഫാമിംഗ് സോണ്‍, സ്വീവേജ് ട്രീറ്റ്മെന്റ്് പ്ലാന്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഉണ്ടാകും.…
Read Moreപ്രായമോ, അതെന്താ മോനേ… 70-ാം വയസിൽ സ്കൈ ഡൈവിംഗ്! ഇടുക്കിയുടെ വിസ്മയമായി മാറിയ ലീല ചാടിയത് 13,000 അടി ഉയരത്തിൽനിന്ന്
തൊടുപുഴ: ഇടുക്കിക്കാരി ലീല വീട്ടമ്മമാരെ മാത്രമല്ല നാട്ടുകാരെ ഒന്നടങ്കം അതിശയിപ്പിച്ചിരിക്കുന്നു. പലരും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യം എഴുപതാം വയസിൽ സഫലമാക്കുകയാണ് ഈ വീട്ടമ്മ. പല സിനിമകളിലും താരങ്ങൾ ആകാശത്തുനിന്ന് അന്തരീക്ഷത്തിലേക്കു ചാടുന്നത് ലീലയും കണ്ടു വണ്ടറടിച്ചിരുന്നിട്ടുണ്ട്. എന്നെങ്കിലും തനിക്ക് ഇങ്ങനെയൊന്നു ചാടാൻ കഴിയുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. എന്നാൽ, ഒടുവിൽ ആ സ്വപ്നം സഫലമായിരിക്കുന്നു. 13,000 അടി ഉയരത്തിൽനിന്നു സ്കൈ ഡൈവിംഗ് നടത്തി ലീല പുതു ചരിത്രമെഴുതിയിരിക്കുന്നു.അടിമാലി കൊന്നത്തടി മുൻ സഹകരണബാങ്ക് സെക്രട്ടറി പുതിയപറന്പിൽ പരേതനായ ജോസിന്റെ ഭാര്യയാണ് ലീല. നടത്തിപ്പുകാർക്കും അന്പരപ്പ്ദുബായിൽ കണ്‍സ്ട്രക്ഷൻ കന്പനി മാനേജരായ മകൻ ബാലുവിനെ കാണാനാണ് ലീല അവിടേക്കു പറന്നത്. എന്നാൽ, സ്വപ്നതുല്യമായ നേട്ടം കൈവരിച്ചായിരുന്നു മടക്കം. സാഹസികത ഏറെ ഇഷ്ടപ്പെട്ടിരുന്ന ലീല സ്കൈ ഡൈവിംഗിനെക്കുറിച്ച് അവിടെവച്ച് അറിയാൻ ഇടയായി. ഇതേക്കുറിച്ചു മകനോടു ചോദിച്ചപ്പോൾ അമ്മയ്ക്ക് ആഗ്രഹമുണ്ടെങ്കിൽ…
Read Moreസ്കൂട്ടർ കാറിലിടിച്ചു, നഷ്ടപരിഹാരം ആവിശ്യപ്പെട്ടപ്പോൾ ‘ഐപിഎസുകാരന്റെ അമ്മ’യാണെന്ന് വാദിച്ചു; വൈറലായി വീഡിയോ
റോഡ് നിയമങ്ങൾ പാലിക്കുക എന്നത് എല്ലാ പൗരൻമാരുടേയും കടമയാണ്. തെറ്റായി വാഹനം ഓടിച്ചാലോ റോഡിൽ കൂടി നടന്നാലോ എല്ലാം അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നു. കഴിഞ്ഞദിവസം തിരക്കേറിയെ ഒരു റോഡിൽവച്ച് ഒരു സ്ത്രീയുടെ സ്കൂട്ടർ കാറിൽ ഉരസി. പിന്നീട് അതേച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റോഡിൽക്കൂടി അലക്ഷ്യമായി ഒരു സ്ത്രീ സ്കൂട്ടി ഓടിച്ചുകൊണ്ട് പോവുകയായിരുന്നു. പെട്ടെന്ന് അവരുടെ വാഹനം മറ്റൊരു കാറിൽ തട്ടി. കാറുകാരൻ ഇറങ്ങി ഇത് ചോദ്യം ചെയ്തപ്പോൾ അവർ കാറകാരന് നേരേ തട്ടിക്കയറുകയായിരുന്നു. എന്നാൽ ഒട്ടും വിട്ട്കൊടുക്കാൻ കാറുകാരനും തയാറല്ലായിരുന്നു. കാറുടമ തന്റെ കാറിന് പറ്റിയ പരിക്കുകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. അപ്പോൾ ആ സ്ത്രീ തന്റെ മകൻ ഐപിഎസ്കാരൻ ആണെന്ന് അയാളോട് പറഞ്ഞു. ‘ഞാൻ ഐപിഎസുകാരന്റെ അമ്മയാണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങളെ ഓരോരുത്തരെയും ഞാൻ അറസ്റ്റ് ചെയ്യും. എന്റെ മകന്റെ നമ്പറിൽ വിളിക്കണോ? ഞാൻ…
Read Moreഹേ, ബനാനേ ഒരു ഫോട്ടോ തരാമോ… വിന്റേജ് സുന്ദരി സ്റ്റൈലാണ്; പക്ഷേ ജെമിനി പണി തരും
കൊച്ചി: സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം ഗൂഗിള്‍ ജെമിനിയുടെ ബനാന എ ഐ സാരി ട്രെന്‍ഡാണ്. സമൂഹമാധ്യമം തുറന്നാല്‍ വിന്റേജ് സുന്ദരീ സുന്ദരന്മാരെക്കൊണ്ട് നിറയുന്ന അവസ്ഥ. എന്നാല്‍ ട്രെന്‍ഡിനൊപ്പം പോകുമ്പോള്‍ ഗൂഗിള്‍ ജെമിനി പണി തരുമെന്നാണ് സൈബര്‍ പോലീസിന്റെ മുന്നറിയിപ്പ്. ലൈക്കും കമന്റുമൊക്കെ കൂട്ടാനായി ശ്രമിക്കുന്നവര്‍ അല്പമൊന്നും ശ്രദ്ധിച്ചാല്‍ ദു:ഖിക്കേണ്ടിവരില്ലെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്. ജെമിനി ആപ്പ് ഉപയോഗിച്ചാണ് ഈ ചിത്രങ്ങള്‍ നിര്‍മിക്കുന്നത്. ഒരു ഫോട്ടോയും പ്രോംപ്റ്റും നല്കിയാല് വിന്റേജ് ലുക്ക്, പരമ്പരാഗത ബ്രൈഡല്‍ ലുക്ക്, ബോളിവുഡ് സ്റ്റൈല്‍ അങ്ങനെ ഏത് സ്റ്റൈല്‍ വേണമെങ്കിലും നിര്‍മിച്ച് ഗൂഗിള്‍ ജെമിനി നമ്മളെ ഞെട്ടിക്കും. എന്നാ ല്‍, ഉപയോക്താക്കള്‍ അവരുടെ സ്വകാര്യത, ഐഡന്റിറ്റി എന്നിവ സംരക്ഷിക്കുന്നതിനും ഡിജിറ്റല്‍ എക്സ്പോഷര്‍ തടയുന്നതിനും വ്യക്തിഗത ഫോട്ടോകള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. ഉപയോക്താക്കള്‍ അവരുടെ ബയോമെട്രിക്ക് ഡാറ്റ നല്കുന്നതിനാല്…
Read Moreറേഡിയോ നെല്ലിക്ക; ശ്രോതാക്കളായത് 15 ലക്ഷം പേര്
കൊച്ചി: വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കി കുട്ടികള്‍ക്കായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ഒരുക്കിയ ഇന്റര്‍നെറ്റ് റേഡിയോയായ റേഡിയോ നെല്ലിക്കയ്ക്ക് ശ്രോതാക്കളായത് 15 ലക്ഷം പേര്. കുട്ടികളിലെ മാനസിക സംഘര്‍ഷങ്ങള്‍, ലഹരി ഉപയോഗം, സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികള്‍, ആത്മഹത്യ, സോഷ്യല്‍ മീഡിയ അഡിക്ഷന് എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരംഭിച്ച റേഡിയോ നെല്ലിക്കയുടെ ഉദ്ഘാടനം കഴിഞ്ഞ ജൂണ്‍ 15 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്. ലോകത്താകമാനം 2,64,854 പേര് റേഡിയോ നെല്ലിക്ക ഡൗണ്‍ലോഡ് ചെയ്യുകയുണ്ടായി. ഇതില്‍ ഇന്ത്യയില്‍ നിന്ന് 2,63,294 പേരും സൗദിറേബ്യയില് നിന്ന് 584 പേരും യുഎഇയില്‍ നിന്ന് 495 പേരും ഖത്തറില്‍ നിന്ന് 130 പേരും ഉള്‍പ്പെടും. ശ്രോതാക്കളുടെ എണ്ണം 25 ലക്ഷത്തിലേക്ക് എത്തിക്കാനാണ് ബാലാവകാശ കമ്മീഷന് ലക്ഷ്യമിടുന്നത്. ബാലസൗഹൃദം യാഥാര്‍ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം. കുട്ടികള്‍ അധ്യാപകര്‍, രക്ഷാകര്ത്താക്കള്, സമൂഹം എന്നിവര്‍ക്കിടയില്‍…
Read Moreസഞ്ചാരികളേ ഇതിലേ, ഇതിലേ… കാഴ്ചയുടെ വസന്തം തീർത്ത് മൈക്രോവേവ് വ്യൂ പോയിന്റ്
ഇടുക്കി: അധികം സഞ്ചാരികൾ എത്തിച്ചേരാത്ത പ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയവുമായി ഇടുക്കി പൈനാവിലെ മൈക്രോവേവ് വ്യൂ പോയിന്റ് സഞ്ചാരികളെ മാടി വിളിക്കുന്നു. ഇവിടെനിന്നാൽ കോടമഞ്ഞ് അരിച്ചിറങ്ങുന്ന പച്ചപുതച്ച മലനിരകളിലെ കുളിരേകുന്ന കാഴ്ചകൾ കാണാം. വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ മറ്റൊരു വിനോദസഞ്ചാരകേന്ദ്രമാണിത്. വിനോദസഞ്ചാരികൾ മാത്രമല്ല, സേവ് ദ ഡേറ്റ് പോലുള്ള ഫോട്ടോ ഷൂട്ടിനായും മറ്റും ഒട്ടേറെ പേർ ഇവിടം തേടിയെത്തുന്നുണ്ട്. മൈക്രോവേവ് വ്യൂ പോയിന്റിൽനിന്നാൽ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മനോഹര കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. മലയിടുക്കിലേക്ക് മറയുന്ന സൂര്യന്റെ അസ്തമയക്കാഴ്ചയാണ് ഏറെ ചേതോഹരം. മേഘങ്ങൾക്കിടയിലൂടെ പതിയെ താഴ്വരകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സൂര്യനും പഞ്ഞിക്കെട്ടുകൾ പോലെ ഒഴുകിനീങ്ങുന്ന മേഘങ്ങളും കാഴ്ചയുടെ പുത്തൻ അനുഭവം തീർക്കും. ആർച്ച് ഡാമായ ഇടുക്കി ജലാശയം ഇവിടെനിന്നാൽ കാണാം. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി, ചൊക്രമുടി, പാൽക്കുളം മേട്, തോപ്രാംകുടി ഉദയഗിരി, കാൽവരിമൗണ്ട് മലനിരകളുടെ കാഴ്ചകൾ സഞ്ചാരികൾക്ക്…
Read Moreകേരളക്കരയ്ക്കും അഭിമാനിക്കാം… പേരാമ്പ്രയുടെ സ്വന്തം അപ്പോളോ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോണ്‍സര്‍മാരായി അപ്പോളോ ടയേഴ്സ് എത്തുന്നതില്‍ കേരളക്കരയ്ക്കും അഭിമാനിക്കാം. ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അപ്പോളോ ടയേഴ്സിന്റെ ആദ്യ പ്ലാന്റ് കമ്മീഷന് ചെയ്തത് തൃശൂര്‍ ജില്ലയിലെ പേരാമ്പ്രയിലായിരുന്നു. 1972ല്‍ പ്രവര്‍ത്തനമാരംഭിച്ച അപ്പോളോ ടയേഴ്സിന്റെ രജിസ്റ്റേര്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സ് കൊച്ചിയാണെന്നതും ശ്രദ്ധേയം. ഹരിയാനയിലെ ഗുരുഗ്രാമാണ് കമ്പനിയുടെ കോര്‍പറേറ്റ് ആസ്ഥാനം. വിദ്യാഭ്യാസ ആപ്പായ ബൈജൂസ് ആയിരുന്നു ഇന്ത്യന്‍ ടീം ജഴ്സി സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയ കേരളത്തില്‍ വേരുണ്ടായിരുന്ന ആദ്യ കമ്പനി.
Read Moreപാടാം നമുക്ക് പാടാം.. കലാപ്രതിഭകൾക്ക് അവസരവും ആദരവും വരുമാനവും നേടാം; കെഎസ്ആർടിസി ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നു
ചാത്തന്നൂർ: കെഎസ്ആർടിസി പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് രുപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിയായിരിക്കും ഗാനമേള ട്രൂപ്പ്. കലാപ്രതിഭകൾക്ക് അവസരവും ആദരവും അതിലൂടെ വരുമാനവും നേടി കൊടുക്കുകയാണ് ലക്ഷ്യങ്ങളിലൊന്ന്. കന്നിമാസം കഴിഞ്ഞാൽ പിന്നെ ക്ഷേത്രോത്സവങ്ങളുടെ സീസൺ തുടങ്ങുകയാണ്. കെഎസ്ആർടിസിയുടെ ഗാനമേള ട്രൂപ്പിന് ജനങ്ങളിൽനിന്നു സ്വീകാര്യത കിട്ടുമെന്ന പ്രതീക്ഷയുമുണ്ട്. മറ്റ് ഗാനമേള ട്രൂപ്പുകളെക്കാൾ നിരക്ക് വ്യത്യാസവും ഉണ്ടാകും. മന്ത്രി കെ. ബി. ഗണേശ് കുമാർ പങ്കെടുത്ത നിരവധി വേദികളിൽ ജീവനക്കാരും കുടുംബാംഗങ്ങളും മികച്ച രീതിയിൽ കലാപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. സിനിമാ താരം കൂടിയായ മന്ത്രി കെഎസ്ആർടിസിയിൽ കലാ- സാംസ്കാരിക സംഘടന രൂപീകരിക്കുമെന്ന് പരസ്യമായി വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിഎംഡി പ്രമോജ് ശങ്കർ ഇപ്പോൾ ജീവനക്കാരിൽനിന്ന് എൻട്രികൾ സ്വീകരിക്കാൻ നടപടി എടുത്തത്. വർഷങ്ങൾക്ക് മുമ്പ് കെഎസ്ആർടിസിയിൽ കലാ സാംസ്കാരിക സംഘടനയും മികച്ച ഫുട്ബോൾ, വോളിബോൾ ടീമുകളുമുണ്ടായിരുന്നു. ഈ…
Read Moreമുട്ടത്തു വർക്കിയുടെ സ്വർണപതക്കം മലയാള സർവകലാശാലയ്ക്ക് ഇന്ന് സമ്മാനിക്കും
തിരൂർ: മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റും ദീപിക പത്രാധിപ സമിതി അംഗവുമായിരുന്ന മുട്ടത്തു വർക്കിക്കു ലഭിച്ച സാഹിത്യതാരം സ്വർണ പതക്കം തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകാശാലയ്ക്ക് ഇന്നു സമർപ്പിക്കും. മുട്ടത്തു വർക്കിയുടെ ‘പാടാത്ത പൈങ്കിളി’ എന്ന നോവലിന് ലഭിച്ച ക്രിസ്ത്യൻ റൈറ്റേഴ്സ് ആൻഡ് ജേർണലിസ്റ്റ് പുരസ്കാരത്തിന്റെ (1968) സ്വർണപതക്കമാണ് മലയാള സർവകലാശാലയിലെ രംഗശാലയിൽ ‘ജനപ്രിയ സാഹിത്യത്തിന്റെ മാനങ്ങൾ’ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചാ സമ്മേളനത്തിൽ സമർപ്പിക്കുന്നത്. മലയാളത്തിൽ ജനപ്രിയ നോവൽ ശാഖയ്ക്ക് തുടക്കം കുറിച്ച പാടാത്ത പൈങ്കിളിക്കുള്ള അംഗീകാരമായിരുന്നു ഈ സാഹിത്യതാരം അവാർഡ്.9.27 ഗ്രാം തൂക്കമുള്ള സുവർണ സ്മാരകമാണിത്. പാടാത്ത പൈങ്കിളി എഴുപതാം വാർഷികം പ്രമാണിച്ച് ദീപിക പ്രസിദ്ധീകരിച്ച വാർഷിക പതിപ്പ് ചടങ്ങിൽ പ്രകാശനം ചെയ്യും. ദീപിക വാരാന്ത്യപതിപ്പിലാണ് പാടാത്ത പൈങ്കിളി ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇന്ന് രാവിലെ പത്തിനാരംഭിക്കുന്ന പരിപാടി വയലാർ അവാർഡ് ജേതാവും എഴുത്തുകാരനുമായ വി.ജെ. ജയിംസ്…
Read More