ശ്രീനഗർ: സൈബർ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കാഷ്മീർ സർക്കാർ ഓഫീസുകളിൽ പെൻ ഡ്രൈവുകൾ നിരോധിച്ചു. ഔദ്യോഗികമോ രഹസ്യമോ ആയ വിവരങ്ങൾ പങ്കിടുന്നതിന് വാട്ട്സ്ആപ്പ് പോലുള്ള പൊതു സന്ദേശമയയ്ക്കൽ പ്ലാറ്റ്ഫോമുകളോ സുരക്ഷിതമല്ലാത്ത ഓൺലൈൻ സേവനങ്ങളോ ഉപയോഗിക്കാനും പാടില്ല. പ്രദേശത്തിന്റെ സൈബർ സുരക്ഷാ സ്ഥിതി മെച്ചപ്പെടുത്തുന്നതിനാണ് ജമ്മു കാഷ്മീർ സർക്കാർ ഓഫീസുകളിൽ പെൻഡ്രൈവുകൾ നിരോധിക്കാനുള്ള തീരുമാനമെടുത്തത്. സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി, സിവിൽ സെക്രട്ടേറിയറ്റിലെ എല്ലാ അഡ്മിനിസ്ട്രേറ്റീവ് വകുപ്പുകളിലും ജില്ലകളിലുടനീളമുള്ള ഡെപ്യൂട്ടി കമ്മീഷണർമാരുടെ ഓഫീസുകളിലും ഔദ്യോഗിക ഉപകരണങ്ങളിൽ പെൻ ഡ്രൈവുകൾ ഉപയോഗിക്കുന്നതിനാണു നിരോധനം. ഡാറ്റാ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിനും സുരക്ഷാ ലംഘനങ്ങൾ തടയുന്നതിനുമായി വാട്ട്സ്ആപ്പ് പോലുള്ള പൊതു സന്ദേശമയയ്ക്കൽ പ്ലാറ്റ്ഫോമുകളോ iLovePDF പോലുള്ള സുരക്ഷിതമല്ലാത്ത ഓൺലൈൻ സേവനങ്ങളോ ഔദ്യോഗികമോ രഹസ്യമോ ആയ മെറ്റീരിയലുകൾ പ്രോസസ്സ് ചെയ്യുന്നതിനോ പങ്കിടുന്നതിനോ സംഭരിക്കുന്നതിനോ ഉപയോഗിക്കുന്നത് നിരോധിച്ചതായും ഉത്തരവിൽ പറയുന്നു. പക്ഷേ, അസാധാരണമായ സന്ദർഭങ്ങളിൽ, ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ്…
Read MoreCategory: Today’S Special
ഓണം വന്നേ… മലയാളത്തിന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയില്‍ അത്തച്ചമയഘോഷയാത്ര
തൃപ്പൂണിത്തുറ: ഓണക്കാലത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ അത്താഘോഷം തുടങ്ങി. കൊച്ചി രാജാവിന്റെ ചമയ പുറപ്പാടിനെ അനുസ്മരിപ്പിച്ച് ജനായത്ത ഭരണത്തിലെ അത്തം ഘോഷയാത്ര രാജവീഥിയിലേയ്ക്കിറങ്ങിയതോടെ മലയാളത്തിന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. അത്തം നാളില്‍ തൃപ്പൂണിത്തുറയിലെ അത്തം നഗറില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് അത്താഘോഷം ഉദ്ഘാടനം ചെയ്തു. ചമയാഘോഷങ്ങളുടെ ഉദ്ഘാടനത്തിന് പിന്നാലെ അത്തപ്പതാക ഉയര്‍ന്നതോടെ അത്തം ഘോഷയാത്രയുടെ വരവറിയിച്ച് അമിട്ടുകള്‍ ആകാശത്തേയ്ക്കുയര്‍ന്നു. അത്തം നഗറില്‍ വേഷമിട്ട് നിന്ന കലാരൂപങ്ങള്‍ വിശിഷ്ടാതിഥികള്‍ക്ക് മുന്നില്‍ ആദ്യ ചുവടുകള്‍ വച്ചതോടെ അത്തം നഗര്‍ വര്‍ണക്കടലായി. ചെമ്പിലരയനും കരിങ്ങാച്ചിറ കത്തനാരും നെട്ടൂര്‍ തങ്ങളും സാക്ഷ്യം വഹിച്ച ചടങ്ങില്‍ ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് കഴിഞ്ഞതോടെ വര്‍ണ മനോഹരമായ അത്തം ഘോഷയാത്ര നഗരത്തിലേയ്ക്കിറങ്ങി. മൂവായിരത്തിലധികം കലാകാരന്മാരാണ് ഘോഷയാത്രയെ വര്‍ണാഭമാക്കിയത്. മഹാബലി, സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, ആശാവര്‍ക്കര്‍മാര്‍, നകാര, പല്ലക്ക്, പുലികളി, കളരിപ്പയറ്റ്, ശിങ്കാരിമേളം, പ്രച്ഛന്ന വേഷങ്ങള്‍, തകില്,…
Read Moreമലയാളിയുടെ ഓണം കളറാക്കാന്‍ മറുനാടന്‍ പൂക്കള്‍
കൊച്ചി: മുമ്പൊക്കെ അത്തം പിറന്നാല്‍ പൂക്കൂടകളുമായി തൊടികള്‍ തോറും പൂവേ പൊലി പൂവേ … പാടി നടക്കുന്ന കുട്ടിക്കൂട്ടം ഗ്രാമക്കാഴ്ചകളില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍, ഇന്നത്തെ യാന്ത്രിക ജീവിതത്തിരക്കിനിടയില്‍ പൂ പറിക്കാന്‍ തൊടികളുമില്ല, പൂ തേടിയിറങ്ങാന്‍ കുട്ടിക്കൂട്ടങ്ങളുമില്ല. അത്തം പിറന്നതോടെ മലയാളികളുടെ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കാന് ഇത്തവണയും മറുനാടന്‍ പൂക്കള്‍ തന്നെയാണ് ആശ്രയം. ഓണം കളറാക്കാന്‍ വിവിധയിനം പൂക്കളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തുടക്കത്തില്‍ പൂക്കളുടെ വില അത്രയ്ക്കങ്ങ് വര്‍ധിച്ചിട്ടില്ല. ഓറഞ്ച് ജമന്തി കിലോയ്ക്ക് 200 രൂപ, മഞ്ഞ ജമന്തി 250 രൂപ, വെള്ള ജമന്തി 400 മുതല്‍ 600 രൂപ, വാടാമല്ലി 420 രൂപ, അരളി (പിങ്ക്) 360 രൂപ, അരളി (ചുവപ്പ്) 600 രൂപ, റോസ് (വിവിധ നിറങ്ങള്‍) 300 മുതല്‍ 800 രൂപ, ആസ്ട്രല്‍ (പിങ്ക്) 420 രൂപ, ആസ്ട്രല്‍ (ബ്ലൂ)…
Read Moreയഞ്ജത്തിന് ഫലമുണ്ടാകും… കെഎസ്ആർടിസി 865 ഫയലുകൾ രണ്ടു ദിവസം കൊണ്ട് തീർപ്പാക്കും
ചാത്തന്നൂർ: കെഎസ്ആർടിസി ഊർജിത ഫയൽ തീർപ്പാക്കൽ യജ്ഞം നടത്തും. രണ്ടു ദിവസം കൊണ്ട് 865 ഫയലുകൾ തീർപ്പാക്കാനാണ് ലക്ഷ്യം.ചീഫ് ഓഫീസിൽ നടത്തുന്ന ഫയൽ തീർപ്പാക്കൽ അദാലത്തിൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രമോജ് ശങ്കർ, വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ എ.ഷാജി എന്നിവർ പങ്കെടുക്കും. അദാലത്തിലെ അന്തിമ തീരുമാനത്തിൽ അപ്പീൽ നല്‍കാനോ കോടതിയെ സമീപിക്കാനോ ജീവനക്കാർക്ക് അവകാശമുണ്ടായില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാർക്കെതിരേ വിജിലൻസിൽ കഴിഞ്ഞ മേയ് 31 വരെ ലഭിച്ചിട്ടുള്ള പരാതികളും ജീവനക്കാർക്കെതിരേയുള്ള അച്ചടക്കനടപടികളും അപകടങ്ങളിൽപ്പെട്ട് ഡാമേജ് സംഭവിച്ചതും അദാലത്തിൽ പരിശോധിച്ച് തീർപ്പാക്കും. ദീർഘകാലമായി ജോലി ചെയ്യാതെ വിട്ടുനിൽക്കുന്നവർക്ക് അദാലത്തിൽ പങ്കെടുക്കാൻ അവകാശമില്ല. അപകടങ്ങളിൽപ്പെട്ട ബസുകളിലെ ഡ്രൈവർ ബസിന്റെ ഡാമേജ് തുക അടച്ചിട്ടുണ്ടെങ്കിൽ അതിന്റെ രേഖകളും മറ്റ് അച്ചടക്കനടപടികൾ നേരിടുന്നവർ അവരുടെ ഭാഗം ന്യായീകരിക്കുന്ന തെളിവുകളും ഹാജരാക്കണം. അദാലത്തിൽ പങ്കെടുക്കുന്നത് ഡ്യൂട്ടിയായി പരിഗണിക്കാൻ യൂണിറ്റ് ഓഫീസർ മാർക്ക് നിർദ്ദേശം നല്‍കിയിട്ടുള്ളത്.…
Read Moreപനങ്കുരു ഉണ്ടോ, കൈനിറയെ കാശുവരും; പനങ്കുരു ചീയിച്ച് തൊലികളഞ്ഞ് പരിപ്പാക്കിക്കൊടുത്താൽ 40 മുതൽ 60 രൂപ വരെവില
ചെറുതോണി: ഹൈറേഞ്ചിൽ പനങ്കുരുവിന് ആവശ്യക്കാരേറുന്നു. പച്ചക്കുരുവിന് 12 രൂപ മുതൽ 15 രൂപ വരെ വ്യാപാരികൾ നൽകും. പനങ്കുരു ചീയിച്ച് തൊലികളഞ്ഞ് പരിപ്പാക്കിക്കൊടുത്താൽ 40 മുതൽ 60 രൂപ വരെയും വില ലഭിക്കും. കഞ്ഞിക്കുഴി പഞ്ചായത്തിൽ പനങ്കുരു വാങ്ങുന്നവർ നിരവധിയുണ്ട്. നല്ല വില ലഭിക്കുമെങ്കിലും ഇതിന്റെ വിളവെടുപ്പ് കഠിനമാണ്. പനങ്കുല വെട്ടി കയറിൽ തൂക്കിയിറക്കണം. പിന്നീട് ഇതിന്റെ വള്ളികൾ കായോടൊപ്പം മുറിച്ചെടുത്ത് പ്ലാസ്റ്റിക് ചാക്കിൽ കെട്ടി ഒരാഴ്ചയോളം സൂക്ഷിച്ചുവച്ചാൽ കായുടെ തൊലി അഴുകും. പിന്നീട് വള്ളിയിൽനിന്ന് കായെടുത്ത് ഇവ കൂട്ടിയിട്ട് ജീപ്പ് കയറ്റി തൊലികൾ നീക്കം ചെയ്യും. ശേഷം വെള്ളത്തിൽ കഴുകി വാരിയാണ് പനങ്കുരു ശേഖരിക്കുന്നത്. സാധാരണ ആളുകൾ പനങ്കുല വെട്ടിയിറക്കി ചാക്കിലാക്കി വ്യാപാരികൾക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്. 700 കിലോ തൂക്കമുള്ള പനങ്കുലവരെ ലഭിച്ചവരുണ്ട്. പനങ്കുല വെട്ടിയെടുക്കുമ്പോൾ അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെടുന്നതിനാൽ പലരും ഇതിന് തയാറാവില്ല.…
Read Moreനെഹ്റു ട്രോഫി ജലോത്സവം; മാറ്റുരയ്ക്കുന്നത് 21 ചുണ്ടൻ വള്ളങ്ങൾ; ഫലം പ്രവചിച്ച് സമ്മാനം നേടാനും അവസരം
കോട്ടയം: പുന്നമടക്കായലില്‍ 30ന് നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയില്‍ ജവഹര്‍ലാല്‍ നെഹ്റു കൈയൊപ്പു ചാര്‍ത്തിയ കപ്പ് പിടിക്കാന്‍ ജില്ലയില്‍നിന്ന് നാലു വള്ളങ്ങള്‍. പലതവണ നെഹ്റു ട്രോഫി സ്വന്തമാക്കിയ കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴയുന്ന പായിപ്പാടന്, ഇമ്മാനുവല്‍ ബോട്ട് ക്ലബ്ബിന്റെ നടുവിലേപ്പറമ്പന്‍, ചങ്ങനാശേരി ബോട്ട് ക്ലബ് തുഴയെറിയുന്ന ചമ്പക്കുളം, മേവള്ളൂര്‍ വെള്ളൂര്‍ ബോട്ട് ക്ലബ്ബിന്റെ ആലപ്പാടന്‍ എന്നീ ചുണ്ടന്‍മാരാണ് ജില്ലയില്‍നിന്ന് പുന്നമടയിലേക്ക് നീങ്ങുക. ആകെ 21 ചുണ്ടന് വള്ളങ്ങളാണ് നെഹ്റു ട്രോഫിയില്‍ മത്സരിക്കുന്നത്. വിവിധ ഇനങ്ങളില്‍ 71 വള്ളങ്ങള്‍ ഇതോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.വീയപുരം, ചെറുതന, കാരിച്ചാല്‍, മേല്‍പ്പാടം, സെന്റ് ജോര്‍ജ്, കരുവാറ്റ, വെള്ളംകുളങ്ങര, ജവഹര്‍, നടുഭാഗം, തലവടി, കരുവാറ്റ ശ്രീവിനായകന്‍, പായിപ്പാടന് 2, ആനാരി, ആയാപറമ്പ് പാണ്ടി, സെന്റ് പയസ് ടെന്ത്, നിരണം, ആനാപറമ്പ് വലിയ ദിവാന്‍ജി എന്നീ ചുണ്ടന് വള്ളങ്ങളില്‍ വിവിധ കരക്കാരും ബോട്ടുക്ലബ്ബുകളും മത്സരത്തിനെത്തും.…
Read Moreഎന്ത് മാജിക് ആണ് ഇവരുടെ ചിരിയിലുള്ളത്, എന്റെ ദിവസം ഹാപ്പിയായി; വയോധികയ്ക്ക് ലിഫ്റ്റ് കൊടുത്ത് യുവതി; വൈറലായി വീഡിയോ
കണ്ടന്റ് ക്രിയേറ്ററായ സഞ്ചിത അഗർവാൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രായമായ ഒരു സ്ത്രീക്ക് ലിഫ്റ്റ് കൊടുത്തതാണ് വീഡിയോ. വഴിയരികിൽ നിന്ന ഒരു സ്ത്രീ സന്തോഷത്തോടെ സഞ്ചിത ഓഫർ ചെയ്ത ലിഫ്റ്റ് സ്വീകരിച്ച് കാറിൽ കയറുന്നത് വീഡിയോയിൽ കാണാം. കാറിൽ കയറാൻ തന്നോട് ആവശ്യപ്പെട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആ വയോധികയ്ക്ക് ഉണ്ടായി. അവർ പുഞ്ചിരിക്കുന്നതും അവരുടെ മുഖം പ്രകാശിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. എവിടെയാണ് പോകേണ്ടതെന്ന് സഞ്ചിത ചോദിക്കുമ്പോൾ ‘ജീവൻ ഭാരത്’ എന്ന് അവർ പറയുന്നതും കേൾക്കാം. സ്ത്രീ അവർക്ക് ഇറങ്ങേണ്ട സ്ഥലമായപ്പോൾ സഞ്ചിത ‘ടേക്ക് കെയർ’ എന്നും അവരോട് പറയുന്നുണ്ട്. ഹിന്ദിയിലാണത് പറയുന്നത്. സ്ത്രീ ഒന്നും മിണ്ടുന്നില്ലെങ്കിലും അവരുടെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി കാണാം. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. യുവതിയെ അഭിനന്ദിച്ച് എല്ലാവരും കമന്റ്…
Read More‘ആ കഷ്ടപ്പാടുകളിലും എന്ന പഠിപ്പിച്ചു, ഉറക്കമില്ലാത്ത രാത്രികളിൽ കൂട്ടിരുന്നതും അമ്മയാണ്’; വികാരഭരിതനായി പൈലറ്റ്; വൈറലായി വീഡിയോ
ഒരു പൈലറ്റ് തന്റെ അമ്മയെ വിമാനത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി അമ്മ തന്നോടൊപ്പം എങ്ങനെയാണ് നിന്നതെന്ന് അദ്ദേഹം പറയുന്നതാണ് വീഡിയോ. വിമാനത്തിലെ അനൗൺസ്മെന്റിന്റെ സമയത്താണ് ഇൻഡിഗോ വിമാനത്തിലെ ക്യാപ്റ്റൻ അമ്മയെ സ്വാഗതം ചെയ്തത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വിമാനത്തിന്റെ പ്രവേശന കവാടത്തിൽ അമ്മയുടെ അരികിലായി അദ്ദേഹം നിൽക്കുന്നത് കാണാൻ സാധിക്കും. ആദ്യമായിട്ടാണ് അമ്മ യാത്രക്കാരിയായിട്ടുള്ള വിമാനം താൻ പറത്തുന്നത് എന്ന് പൈലറ്റ് ജസ്വന്ത് പറയുന്നു. പൈലറ്റാവാൻ വേണ്ടി തനിക്ക് എല്ലാ പിന്തുണയും തന്നത് അമ്മയാണ് ആ സ്വപ്നം പൂർത്തീകരിക്കാൻ സഹായിച്ചത് അമ്മ ഉള്ളതിനാലാണെന്നും ജസ്വന്ത് പറഞ്ഞു. ‘ഒരു വിദൂര ഗ്രാമത്തിൽ നിന്നാണ് താൻ വരുന്നത്. ഒരു പൈലറ്റാവുക എന്നത് സങ്കല്പത്തിനും അപ്പുറത്തായിരുന്നു. ആ കഷ്ടപ്പാടുകളിലും ഉറക്കമില്ലാത്ത രാത്രികളിലും കൂട്ടിരുന്നത് അമ്മയാണ്. അമ്മയില്ലായിരുന്നെങ്കിൽ…
Read Moreകടലോളം കയറ്റുമതി: രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി 62408.45 കോടിയിൽ
കൊച്ചി: കഴിഞ്ഞ സാമ്പത്തികവർഷം 62,408.45 കോടി രൂപ (7.45 ബില്യൺ യുഎസ് ഡോളർ) യുടെ സമുദ്രോത്പന്നങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്തു. ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിലൂടെ മാത്രം രാജ്യം ഇന്ത്യ 43,334.25 കോടി രൂപ (5,177.01 മില്യൺ യുഎസ് ഡോളർ) നേടിയെന്നും സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റിയുടെ (എംപിഇഡിഎ) കണക്കുകൾ വ്യക്തമാക്കുന്നു. അമേരിക്കയും ചൈനയുമാണ് ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ പ്രധാന വിദേശ വിപണി. മൊത്തം കയറ്റുമതിയിൽ അളവിലും മൂല്യത്തിലും ഏറ്റവും മുന്നിൽ നിൽക്കുന്നതും ശീതീകരിച്ച ചെമ്മീനാണ്. ഈ കാലയളവിൽ 7,41,529 മെട്രിക് ടൺ ശീതീകരിച്ച ചെമ്മീൻ കയറ്റുമതി ചെയ്തു. അളവിന്റെ കാര്യത്തിൽ 43.67 ശതമാനവും ഡോളർ വരുമാനത്തിൽ 69.46 ശതമാനവും ചെമ്മീൻ കയറ്റുമതിയിലൂടെയാണു ലഭിച്ചത്. 2024-25 കാലയളവിൽ ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിൽ രൂപയുടെ മൂല്യത്തിൽ 8.30 ശതമാനവും യുഎസ് ഡോളറിന്റെ മൂല്യത്തിൽ 6.06 ശതമാനവും വർധനയുണ്ടായി. കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത്…
Read Moreചെറുപ്പക്കാരുടെ വിവാഹ സ്വപ്നങ്ങള്‍ക്ക് പിന്തുണ നല്കാന് പഞ്ചായത്തിന്റെ പദ്ധതി… ‘പയ്യാവൂർ മാംഗല്യം’: വരന്മാർ റെഡി, ഇനി വേണ്ടത് വധുക്കളെ;
ഗ്രാമപഞ്ചായത്തിന്റെ കർമപദ്ധതിയായ പയ്യാവൂർ മാംഗല്യത്തിന് സ്ത്രീകളുടെ അപേക്ഷകൾ സ്വീകരിക്കുന്ന തീയതി നീട്ടി. സിംഗിൾ വിമൻ വെൽഫെയർ അസോസിയേഷൻ വഴിയാണ് അപേക്ഷകൾ സ്വീകരിച്ചത്. മറ്റ് പല സംഘടനകളിലൂടെയും അപേക്ഷകൾ എത്തിയിട്ടുണ്ട്. എന്നാൽ, പുരുഷൻമാരുടെ അപേക്ഷകൾ 3,000 കഴിഞ്ഞു. സ്ത്രീകളുടെ അപേക്ഷകൾ 200ൽ താഴെ മാത്രമായ സാഹചര്യത്തിലാണ് സ്ത്രീകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടിയത്. ചെറുപ്പക്കാരുടെ വിവാഹ സ്വപ്നങ്ങള്‍ക്ക് പിന്തുണ നല്കാന് പഞ്ചായത്തിന്റെ പദ്ധതിയാണിത്. പയ്യാവൂര്‍ പഞ്ചായത്താണ് ജാതിമതഭേദമന്യേ സ്ത്രീ-പുരുഷന്മാര്ക്ക് വിവാഹിതരാകാനുള്ള അവസരമൊരുക്കുന്നത്. “പയ്യാവൂര്‍ മാംഗല്യം’ എന്ന പേരിലുള്ള പദ്ധതി നൂറുദിന പരിപാടികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. പക്ഷെ കല്യാണം ആകാത്തവരെ കെട്ടിക്കാന്‍ പഞ്ചായത്ത് ഇറങ്ങി തിരിച്ചപ്പോൾ 200 സ്ത്രീകളെ വിവാഹം കഴിക്കാനെത്തിയത് 3,000 പുരുഷന്മാരുടെ അപേക്ഷകളാണ്. പയ്യാവൂർ പഞ്ചായത്തിന് പുറത്ത് നിന്നാണ് അപേക്ഷകൾ ഏറെയും. പുരുഷൻമാർ അപേക്ഷിച്ചിട്ടുണ്ടെങ്കിലും മടി കാരണമാകാം സ്ത്രീകൾ അപേക്ഷിച്ചു കാണുന്നില്ല. വിദേശത്തുനിന്ന് പോലും ജാതി-മത…
Read More