മുഖ്യമന്ത്രി പദം; ‌ഫ്ലക്സ് യുദ്ധം തുടരുന്നു; സതീശൻ അനുകൂലികളുടെ ഫ്ളക്സിൽ പോസ്റ്റർ ഒട്ടിച്ച് കെ.സി. വിഭാഗം

തിരുവനന്തപുരം: മുഖ്യമന്ത്രിപദത്തിലെ അവകാശവാദങ്ങളെ ചൊല്ലിയുള്ള ഫ്ലക്‌സ് യുദ്ധം തുടരുന്നു. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ വി.ഡി. സതീശനെതിരേ ഫ്ലക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും പതിച്ച് കെ.സി. വേണുഗോപാലിന്‍റെ അനുയായികള്‍. ഇന്നലെ വി.ഡി. സതീശന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കെ.സി. വേണുഗോപാലിന്‍റെയും ഉമ്മന്‍ചാണ്ടിയുടെയും ചിത്രങ്ങള്‍ അടങ്ങിയ ഫ്ലക്‌സ് ബോര്‍ഡുകള്‍ കീറിയിരുന്നു. ഇതിന് മറുപടിയായാണ് കെ.സി. വിഭാഗം സതീശനെതിരേ പോസ്റ്ററുകളും ഫ്ലക്‌സ് ബോര്‍ഡുകളും പതിച്ചത്.

കൂലിക്ക് ഇറക്കിയ ആളിനെ കണ്ട് ഞങ്ങള്‍ പേടിച്ച് പോയെന്ന് പറഞ്ഞേക്കെന്നാണ് പോസ്റ്ററുകളിലെ വാചകങ്ങള്‍. സതീശന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡുകളിലാണ് കെ.സി. അനുകൂലികള്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് മാപ്പില്ലെന്ന തലക്കെട്ടോടെയാണ് മറ്റൊരു ഫ്ലക്‌സ് ബോര്‍ഡ്. പാവപ്പെട്ടവരുടെ കണ്ണീരൊപ്പിയ ജനകീയ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിസര്‍ക്കാരിനെ തീവെട്ടിക്കൊള്ള സംഘമെന്ന് വിശേഷിപ്പിച്ചതാര് ,

2021 ല്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കി ശക്തിപ്പെടുത്താന്‍ പരിശ്രമിച്ച കെപിസിസി പ്രസിഡന്‍റായിരുന്ന കെ.സുധാകരനെ മാറ്റാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് സമ്മര്‍ദം ചെലുത്തിയതാര്, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കാന്‍ ജില്ലകള്‍ തോറും കൂലിപ്പട്ടാളത്തെ ഇറക്കി പ്രകടനം നടത്തിയതാര്, കോടികള്‍ മുടക്കി കൃത്രിമ ബുദ്ധിയാല്‍ പൊതുബോധം ഉണ്ടാക്കാമെന്നത് വ്യാമോഹം മാത്രം, ആര്‍ട്ടിഫിഷ്യല്‍ ചോയിസിനെ കേരളം തിരിച്ചറിയുമെന്നാണ് ഫ്ലക്‌സിലെ വാചകങ്ങള്‍ .

വി.ഡി.സതീശനെ നാച്യുറല്‍ ചോയിസ് എന്ന് വിശേഷിപ്പിച്ച് സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡിനെ പരിഹസിച്ചാണ് കെ.സി പക്ഷത്തിന്റെ പുതിയ ഫ്ലക്‌സ് ബോര്‍ഡ്. ഹൈക്കമാന്‍ഡിന്‍റെ ഭാഗമായി രാഹുല്‍ ഗാന്ധിക്കൊപ്പം നില കൊള്ളുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കേരളത്തിന് വിട്ട് നല്‍കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. കെ.സി. യുടെ ചുമതല സച്ചിന്‍ പൈലറ്റിന് നല്‍കി വേണുഗോപാലിനെ രാഹുല്‍ ഗാന്ധി കേരള മുഖ്യമന്ത്രിയാകാന്‍ അനുവദിക്കുമോയെന്ന കാര്യം രാഹുലാണ് തീരുമാനിക്കുന്നത്.

വേണുഗോപാല്‍ ഡല്‍ഹിയില്‍ തുടര്‍ന്നാല്‍ മതിയെന്ന് രാഹുല്‍ തീരുമാനമെടുത്താല്‍ കേരളത്തില്‍ സതീശനും രമേശ് ചെന്നിത്തലയുമായിരിക്കും മുഖ്യമന്ത്രിപദത്തിലേക്ക് പരിഗണിക്കപ്പെടുക.‌

Related posts

Leave a Comment