കഠിനമായ ചൂട്: അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റുന്നു; നിർദേശം നൽകി   വനിത ശിശു വികസന ഡയറക്ടര്‍ ഷീബ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലും ചൂട് വര്‍ധിക്കുന്നതിനാല്‍ അത്തരം പ്രദേശങ്ങളിലെ അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ വനിത ശിശു വികസന ഡയറക്ടര്‍ ഷീബ ജോര്‍ജ് നിര്‍ദേശം നല്‍കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി തീരുമാനത്തോടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് 12 വരേയോ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരേയോ ആക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് അത്തരം അങ്കണവാടികള്‍ തീരുമാനിക്കുക. മറ്റ് സ്ഥലങ്ങളിലെ അങ്കണവാടികള്‍ കൃത്യമായി പ്രവര്‍ത്തിക്കും. വര്‍ധിച്ച ചൂട് കാരണം ചില അങ്കണവാടികള്‍ അടച്ചിടേണ്ട അവസ്ഥ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

അങ്കണവാടികള്‍ അടച്ചിട്ടാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി ലഭിക്കാതെ വരും. അതിനാലാണ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനമനുസരിച്ച് സമയക്രമം മാറ്റുവാന്‍ നിര്‍ദേശം നല്‍കിയത്.

Related posts