അടുത്ത ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം ! പ്രതിയ്ക്ക് 135 വര്‍ഷം കഠിനതടവും പിഴയും

ആലപ്പുഴയില്‍ അടുത്ത ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് 135 വര്‍ഷം കഠിനതടവും 5.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.

ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി (എഫ്ടിഎസ്സി) ജഡ്ജി സജി കുമാറാണ് 24കാരനായ പ്രതിക്ക് ശിക്ഷ വിധിച്ചത്. കരീലക്കുളങ്ങര പോലീസ് 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.

രണ്ട് വര്‍ഷം മുമ്പാണ് ബന്ധുവായ പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത സംഭവം ഉണ്ടായത്.

കുട്ടികള്‍ക്കുള്ള ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷണം (പോക്സോ) ആക്ട്, ഐപിസി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.

വിവിധ വകുപ്പുകളിലായി ആകെ 135 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. എന്നാല്‍ ഒരേസമയം അനുഭവിക്കേണ്ട ഉയര്‍ന്ന ശിക്ഷ 20 വര്‍ഷമായതിനാല്‍ പ്രതി അത്രയും കാലം ജയില്‍വാസം അനുഭവിക്കണമെന്ന്, പബ്ലിക് പ്രോസിക്യൂട്ടര്‍ രഘു പറഞ്ഞു.

പ്രതിക്ക് 5.1 ലക്ഷം രൂപ പിഴയും വിധിച്ച കോടതി, സംഭവസമയത്ത് 15 വയസ്സുള്ള പെണ്‍കുട്ടിയുടെ രക്ഷിതാവിന് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിര്‍ദ്ദേശിച്ചതായി പ്രോസിക്യൂട്ടര്‍ പറഞ്ഞു.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ ജ്യേഷ്ഠന്റെ മകനാണ് പ്രതി. പെണ്‍കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോകുകയും തിരിച്ചുകൊണ്ടുവരികയും ചെയ്തിരുന്നതും ഈ യുവാവായിരുന്നു.

ഈ അടുപ്പം മുതലെടുത്ത് ഇരയായ പെണ്‍കുട്ടി കുളിക്കുമ്പോള്‍ വീഡിയോ പകര്‍ത്തുകയും പിന്നീട് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയില്‍ കഴിയുന്ന ഇരയായ പെണ്‍കുട്ടി പിന്നീട് ഒരു കുഞ്ഞിന് ജന്മം നല്‍കിയതായും അഭിഭാഷകന്‍ പറഞ്ഞു.

Related posts

Leave a Comment