‘സിപിഐ മൂഢസ്വര്‍ഗത്തിൽ’; ഇടതുപാര്‍ട്ടികളുടെ നട്ടെല്ല് ഈഴവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്കക്കാർ; സിപിഐക്കെതിരെ വീണ്ടും വെള്ളാപ്പള്ളി

തിരുവനന്തപുരം: സിപിഐക്കെതിരെ വീണ്ടും വെള്ളാപ്പള്ളി നടേശന്‍. സിപിഐ മൂഢസ്വര്‍ഗത്തിലാണ്. ഇടതുപാര്‍ട്ടികളുടെ നട്ടെല്ല് ഈഴവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്കക്കാരാണ്. ഈ കാര്യം സിപിഐയിലെ നവനേതാക്കള്‍ക്ക് ബോധമില്ലാത്തതിനാല്‍ മനസിലാകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എസ്എന്‍ഡിപിയുടെ മുഖപത്രമായ യോഗനാദത്തിലാണ് വെള്ളാപ്പള്ളി സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. സിപിഎമ്മിനെ പുകഴ്ത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല സ്‌നേഹവും സൗഹൃദവുമുണ്ട്. അദ്ദേഹത്തിന്‍റെ കാറില്‍ യാത്ര ചെയ്തതിനെക്കുറിച്ച് വിമര്‍ശിക്കുന്നത് താന്‍ പിന്നാക്കക്കാരനായത് കൊണ്ടാണ്.

വേറൊരു സമുദായക്കാരന്‍ യാത്ര ചെയ്തിരുന്നുവെങ്കില്‍ വിവാദമാകില്ലായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ ലേഖനത്തില്‍ പറയുന്നു. തൊട്ടുകൂടായ്മയുടെ വികൃതമുഖം വീണ്ടും എന്ന തലക്കെട്ടോടെയാണ് യോഗനാദത്തില്‍ ലേഖനം പ്രസിദ്ധികരിച്ചിരിക്കുന്നത്.

Related posts

Leave a Comment