ജക്കാർത്തയിൽ നിന്നുള്ളയുവാവിന് സെൽഫി എടുക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ച അബദ്ധമാണ് സോഷ്യൽ മീഡിയിയൽ ഇപ്പോൾ വൈറലാകുന്നത്. ഇന്തോനേഷ്യയിലാണ് സംഭവം. അവിടെയുള്ള വന്യജീവി സങ്കേതത്തിലെത്തിയതായിരുന്നു ഇദ്ദേഹം.
പെട്ടെന്നാണ് അവിടെ ഒരു മുതലക്കൂട് കണ്ടത്. എന്തായാലും വന്നതല്ലേ ഒരു സെൽഫി എടുത്തിട്ട് പോകാമെന്ന് കരുതി കൂട്ടിനുള്ളിലേക്ക് യുവാവ് കടന്നു. പ്രതിമയെ പോലെ തന്നെ തോന്നിക്കുന്ന വിധത്തിൽ അവിടെ കണ്ട കൂട്ടിലെ മുതലയെ കെട്ടിപ്പിടിച്ച് ഫോട്ടോ എടുക്കാനായി അദ്ദേഹം നിന്നു.
കെട്ടിപ്പിടിച്ച് കുറച്ച് കഴിഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം യുവാവിനു മനസിലായത്. അത് യഥാർഥ മുതലയാണെന്ന് കാലിൽ കടി കിട്ടിയപ്പോഴാണ് അറിഞ്ഞത്. ഏകദേശം 50-ഓളം കുത്തിക്കെട്ടുകളാണ് യുവാവിന്റെ കാലിൽ ഉള്ളത്.
നിലവിളി ശബ്ദം കേട്ടെത്തിയ മൃഗശാല ജീവനക്കാരാണ് അതി സാഹസികമായി മുതലയിൽ നിന്നും ഇയാളെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ തിരിച്ചു കിട്ടിയെന്നാണ് റിപ്പോർട്ട്.