അരുണ്‍ വിദ്യാധരന്‍ എവിടെയെന്ന് സൂചന; ആതിരയ്‌ക്കെതിരേ ഫേയ്സ്ബുക്ക് പോസ്റ്റിട്ടത് കോയമ്പത്തൂരില്‍നിന്ന്; പിന്നാലെ പോലീസും


കടുത്തുരുത്തി: സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി ജീവനൊടു ക്കിയ സംഭവത്തില്‍ കുറ്റാരോപിതനായ ആണ്‍സുഹൃത്ത് കോതനല്ലൂര്‍ മുണ്ടയ്ക്കല്‍ അരുണ്‍ വിദ്യാധരന്‍ കോയമ്പത്തൂരിലെന്ന് സൂചന.

അരുണിനെ കണ്ടെത്താനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. അരുണ്‍ ആതിരയ്‌ക്കെതിരേ ഫേയ്സ്ബുക്ക് പോസ്റ്റിട്ടത് കോയമ്പത്തൂരില്‍നിന്നാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

കടുത്തുരുത്തി എസ്‌ഐ പി.എസ്. അരുണ്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോയമ്പത്തൂരില്‍ പരിശോധന നടത്തുന്നുണ്ട്.

തമിഴ്‌നാട് പോലീസിന്‍റെകൂടി സഹായത്തോടെയാണ് പ്രതിക്കായി അന്വേഷണം നടക്കുന്നത്. അരുണിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തിരുന്നു.

ഒളിവില്‍ പോയതിന് ശേഷമാണ് പ്രതി പോസ്റ്റുകള്‍ ഇട്ട് തുടങ്ങിയതെന്ന് ആതിരയുടെ സഹോദരീ ഭര്‍ത്താവും മണിപ്പൂര്‍ സബ് കളക്‌റുമായ ആശിഷ് ദാസ് പറഞ്ഞു.

Related posts

Leave a Comment