കിടക്ക പങ്കിടാതെ…! രാത്രി ഒമ്പതിന് കാണാമെന്ന് സംവിധായകന്‍; എന്റെ ആവശ്യം കേള്‍ക്കും മുമ്പേ അയാള്‍ ആവശ്യം പറഞ്ഞു; അവാര്‍ഡ് ജേതാവായ സംവിധാകനെതിരേ ദിവ്യാ ഉണ്ണി

കൊച്ചി: സിനിമാ മോഹവുമായി രണ്ടു വര്‍ഷം മുമ്പാണ് ദിവ്യാ ഉണ്ണി മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് പറന്നിറങ്ങിയത്. താരത്തിന്റെ മനസു നിറയെ സ്വപ്‌നങ്ങളായിരുന്നു. കൊച്ചിയില്‍ കാത്തിരിക്കുന്നത് ധാരാളം പുരസ്‌കാരങ്ങള്‍ നേടിയ സംവിധായകനാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തില്‍ ഒരു റോളാണ് സ്വപ്നം. 90 കളില്‍ പേരെടുത്ത മലയാള നടി ദിവ്യ ഉണ്ണിയാണ് ഈ നടിയെന്ന് തെറ്റിദ്ധരിക്കരുത്. രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കില്‍ മനോജ് ബാജ്പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ട ദിവ്യ ഉണ്ണിയാണിത്. മലയാളികളായ ദിവ്യയുടെ മാതാപിതാക്കള്‍ 50 വര്‍ഷം മുമ്പ് മുംബൈയിലേക്ക് കുടിയേറിയവരാണ്.

‘കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഒറ്റയ്ക്കായിരുന്നതുകൊണ്ട് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നിരുന്നാലും മനസില്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാന്‍ അയാളെ കാണാന്‍ പോയത്. രാത്രിയില്‍ സംവിധായകര്‍ നടിമാരെ ഹോട്ടല്‍ റൂമുകളിലേക്ക് വിളിച്ചുവരുത്തുന്നതിനെ കുറിച്ചൊക്കെ ഞാന്‍ കേട്ടിരുന്നു. രാത്രി 9 മണിക്കാണെങ്കിലും, ശുപാര്‍ശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് ഭയം തോന്നിയില്ല. എന്നാല്‍ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാന്‍ അയാള്‍ എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നിട്ട് അയാള്‍ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയില്‍ സംവിധായകന്റെയോ, നിര്‍മ്മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല’

പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യാ ഉണ്ണി താന്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. എന്നാല്‍ സംവിധാകന്റെ പേരു വെളിപ്പെടുത്താന്‍ ദിവ്യ തയ്യാറായില്ല. ഇയാളുടെ ആവശ്യം നിരസിച്ചതിനെത്തുടര്‍ന്ന് അന്ന് അവസരം ലഭിക്കാതെ വന്ന ദിവ്യ മുംബൈയ്ക്ക് മടങ്ങുകയും ചെയ്തു.
നടന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ് താരം ലോകത്തിലെ മികച്ച നടനാണ് ലാലേട്ടനാണെന്നും പറയുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ ഒരുവട്ടം മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ മോഹന്‍ലാലിനെ കണ്ടിരുന്നു.

 

 

Related posts