ഒടുക്കം പീഡനം സഹിക്കാനാകാതെ ഇറങ്ങിയോടി എന്റെ വീട്ടിലെത്തി ! 15 വര്‍ഷങ്ങള്‍ക്ക് തന്റെ വിവാഹജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ദിയ സന…

സമൂഹത്തെ ബാധിച്ചിരിക്കുന്ന പിശാചായ സ്ത്രീധനത്തിന്റെ പേരില്‍ ജീവിതം ബലി നല്‍കിയ വിസ്മയയുടെ മരണവാര്‍ത്ത കേട്ട് വിങ്ങിപ്പൊട്ടുകയാണ് സ്വതന്ത്രതാ ബോധമുള്ള ഓരോ കേരളീയനും.

സ്ത്രീധനം സ്ത്രീയുടെ ‘ജീവനെടുക്കുന്ന ധന’മായി പരിണമിക്കുന്ന അവസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് വിസ്മയ.

ഈ അവസരത്തില്‍ ഭര്‍ത്തൃപീഡനത്തില്‍ നിന്നും സ്വയം ഇറങ്ങിപ്പോരാനും ശക്തമായി പ്രതികരിക്കാനും പെണ്ണ് ശീലിക്കണമെന്ന് പറയുകയാണ് ദിയ സന. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ദിയയുടെ പ്രതികരണം.

നീണ്ട 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വിവാഹം എനിക്കും സംഭവിച്ചു. വാപ്പയും ഉമ്മയും കഷ്ടപ്പെട്ട് സ്വര്‍ണവും പണവും ഭൂമിയും ഒക്കെ കൊടുത്തു. ഇനിയും ഇനിയും മുതല്‍ വേണമെന്നുള്ള ബുദ്ധിമുട്ടിക്കല്‍ എന്റെ ശരീരത്തിന് നേരെ എത്തി.

അയാളും കുടുംബവും കുറെ ഇടിച്ചു അടിച്ചു. ഒടുക്കം ഇറങ്ങിയോടി എന്റെ വീട്ടിലെത്തി. കുറെ ആര്‍ത്തിമൂത്ത മനസാക്ഷിയില്ലാത്ത ദ്രോഹികളായ ആളുകളുടെ ഇടയില്‍ പെടുന്ന പെണ്‍കുട്ടികളെ നിങ്ങളുടെ ജീവിതം തീര്‍ന്നിട്ടില്ല.

നിങ്ങള്‍ സ്വയം നിയന്ത്രണം വിട്ട തീരുമാനം എടുക്കല്ലേ. ഈ സാമദ്രോഹികളുടെ ഇടയില്‍ നിന്നും ഇറങ്ങി അവരോടൊക്കെ നിയമപരമായി നീങ്ങി പ്രതികാരം ചെയ്യണം.

ഇപ്പോഴും സ്വത്തിനു വേണ്ടി ആര്‍ത്തി മൂക്കുന്ന ഓരോ കുടുംബത്തിന് നേര്‍ക്കുമുള്ള ഒച്ച ആകണം ഓരോ പെണ്ണുമെന്നായിരുന്നു ദിയ കുറിച്ചത്. നിരവധി ആളുകളാണ് ദിയയുടെ അഭിപ്രായത്തെ ശരിവെച്ച് കമന്റുകളിട്ടത്.

Related posts

Leave a Comment