‘കൂടപ്പിറപ്പിനെപ്പോലെ കൂടെ നിൽക്കുന്നവൻ, തുറന്ന വാഹനത്തിൽ നിറഞ്ഞ ചിരിയുമായി ഇതാ കടന്നുവരുന്നു’; നല്ല പരിചയമുള്ള ശബ്ദം; തിരിഞ്ഞ് നോക്കിയപ്പോളതാ ജീപ്പിൽ മൈക്കുമായി മന്ത്രി

ആലപ്പുഴ: തെരഞ്ഞെടുപ്പിന് ഇനി അഞ്ച് നാൾ മാത്രം ബാക്കി നിൽക്കെ ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിന്‍റെ പൈലറ്റ് വാഹനത്തിൽ അനൗൺസ്മെന്‍റ് ചെയ്യുന്ന വ്യക്തിയാണ് ഇപ്പോൾ താരം. അത് മറ്റാരുമല്ല.

കൃഷി മന്ത്രി പി. പ്രസാദ് ആണ്. മന്ത്രി പദത്തിൽ ആകുന്നതിനു മുൻപ് പല തവണ ഇതെല്ലാം ചെയ്തിട്ടുള്ളതിനാൽ പ്രസാദിന് ഇത് പുത്തരിയുള്ള കാര്യമല്ലെങ്കിലും കാഴ്ചക്കാരനും പ്രവർത്തകർക്കും വളരെയേറെ കൗതുകമുണർത്തുന്നതാണ് അദ്ദേഹത്തിന്‍റെ അനൗൺസ്മെന്‍റ്.

‘കൂടപ്പിറപ്പിനെപ്പോലെ കൂടെ നിൽക്കുന്നവൻ, തുറന്ന വാഹനത്തിൽ നിറഞ്ഞ ചിരിയുമായി ഇതാ കടന്നുവരുന്നു എന്ന് ആരിഫിനെ വിശേഷിപ്പിച്ചാണ് മന്ത്രിയുടെ അനൗൺസ്മെന്‍റ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ചേർത്തല കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിന് സമീപം സിപിഎം ഏരിയാ കമ്മറ്റി ഓഫീസ് അങ്കണത്തിൽ നിന്നായിരുന്നു ആരീഫിന്‍റെ റോഡ് ഷോ തുടങ്ങിയത്. ദേശീയ പാതയിൽ 11-ാം മൈയിലിൽ നിന്നാണ് മന്ത്രി അനൗൺസ്‌മെന്‍റ് വാഹനത്തിൽ കയറിയത്.

സ്ഥാനാർഥിക്ക് അകമ്പടിയായി ബൈക്കുകൾ നീങ്ങുന്നതു കണ്ടപ്പോൾ അതിലൊന്നിൽ കയറിയാലോ എന്നു തോന്നി. പക്ഷേ ഹെൽമറ്റ് ഇല്ലാത്തതിനാൽ അതു വേണ്ടെന്നു വച്ചു. അപ്പോഴാണ് അനൗൺസ്മെന്‍റ് വാഹനം ശ്രദ്ധിച്ചത്. പിന്നെ അതിൽ കയറി മൈക്കെടുക്കുകയായിരുന്നു എന്ന് മന്ത്രി പറഞ്ഞു.

Related posts

Leave a Comment