നാലുമാസത്തേക്ക്  വൈദ്യുതി നിരക്ക് കൂടും; വർധന യൂണിറ്റിന് 9 പൈസ നിരക്കിൽ; ചാർജ് വർധനയ്ക്ക് പിന്നിലെ കാരണം പറഞ്ഞ് കെഎസ്ഇബി


തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് മാസം വൈദ്യുതി നിരക്ക് കൂടും. യൂണിറ്റിന് ഒന്‍പത് പൈസ നിരക്കിലാണ് വര്‍ധന. ഫെബ്രുവരി 1 മുതല്‍ മേയ് 31 വരെയാണ് വൈദ്യുതി നിരക്ക് വർധിക്കുക. സർച്ചാർജ് പിരിച്ചെടുക്കാനായാണ് നിരക്ക് വർധിപ്പിക്കുന്നത്.

നാല് മാസത്തേക്ക് ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് അധികം ചെലവായ തുകയാണ് നാല് മാസം കൊണ്ട് സർച്ചാർജായി ഉപയോക്താക്കളിൽനിന്ന് ഈടാക്കുന്നത്.

അതേസമയം പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല. സര്‍ചാര്‍ജ് തുക ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തും.

2022 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയാണ് പുറത്തുനിന്നു വൈദ്യുതി വാങ്ങിയത്. ഇതിന് ചിലവായ 87.07 കോടി രൂപ പിരിച്ചെടുക്കുന്നതിനായി യൂണിറ്റിന് 14 പൈസ സര്‍ചാര്‍ജ് ചുമത്തണമെന്നായിരുന്നു ബോര്‍ഡിന്‍റെ ആവശ്യം.

എന്നാലിതിന് പകരം യൂണിറ്റിന് 9 പൈസ മതിയെന്ന് റെഗുലേറ്ററി കമ്മീഷന്‍ തീരുമാനമെടുക്കുകയായിരുന്നു. ഇതിന് മുമ്പുള്ള കാലങ്ങളിലെ ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ ബോര്‍ഡ് നല്‍കിയ അപേക്ഷകള്‍ കമ്മീഷന്‍ തള്ളിയിട്ടുണ്ട്.

Related posts

Leave a Comment