പത്തും പന്ത്രണ്ടും പ്രായമുള്ള സഹോദരിമാരെ പീഡിപ്പിച്ച സംഭവം ! മുന്‍ സൈനികനായ പ്രതിയുടെ ഫോണില്‍ കൂടുതല്‍ പീഡന ദൃശ്യങ്ങള്‍

തിരുവനന്തപുരം നെയ്യാറ്റിന്‍കര പൂവാറില്‍ 10,12 വയസ് പ്രായമുള്ള സഹോദരിമാരെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍.

പൂവാര്‍ സ്വദേശി ഷാജി (56) ആണ് പിടിയിലായത്. ഇയാള്‍ മുന്‍ സൈനികനാണ്. സ്‌കൂളില്‍വച്ച് നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തുവന്നത്.

സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരം അനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാവുകയായിരുന്നു.

ഇയാളുടെ ഫോണില്‍ മറ്റു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും ഉള്ളതായാണ് സൂചന. വനിതാ ശിശുവികസന വകുപ്പില്‍ നിന്നുള്ള കൗണ്‍സിലറോടാണ്, ഏഴാം ക്ലാസില്‍ പഠിക്കുന്ന മൂത്ത കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

തുടര്‍ന്ന് ഇളയ കുട്ടിയെയും ഒപ്പമിരുത്തി കൂടുതല്‍ സംസാരിച്ചപ്പോഴാണ് ഇളയകുട്ടിയും പീഡനത്തിനിരയായതായി തെളിഞ്ഞത്.

കൗണ്‍സിലര്‍ നല്‍കിയ വിവരം അനുസരിച്ച് സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം പൂവാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുത്താണ് ഷാജി കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇളയ പെണ്‍കുട്ടി മാനസികമായും ശാരീരികമായും വളരെയധികം ഉപദ്രവിക്കപ്പെട്ടതായാണ് കൗണ്‍സിലര്‍ക്ക് ലഭിച്ച വിവരം.

കഴിഞ്ഞ മെയ് മാസത്തില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് പ്രതി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

മുന്‍പ് കുട്ടികളുടെ കുടുംബം പ്രതിയായ ഷാജിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തെ ഷാജി പണം നല്‍കി സഹായിച്ചിരുന്നതായാണ് വിവരം.

ഇത്തരത്തില്‍ അടുപ്പം സ്ഥാപിച്ച ശേഷം കുട്ടികളുടെ മാതാപിതാക്കള്‍ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു പീഡനം.

കുട്ടികളുടെ കുടുംബം മറ്റൊരു വാടക വീട്ടിലേക്ക് മാറിയപ്പോഴും പ്രതി എത്തി പീഡിപ്പിച്ചു. കുട്ടികളുടെ പിതാവ് കൂലിപ്പണിക്കാരനാണ്. അച്ഛന്‍ തങ്ങളെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്ന് കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment