ഇതൊരു വല്ലാത്ത പാഠം പഠിപ്പിക്കലോ… ആദ്യത്തെ ബഹിരാകാശ യാത്രികൻ ഹനുമാൻ; വിചിത്ര പരാമർശവുമായി ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ

ഷിംല: ബഹിരാകാശത്തേക്ക് ആദ്യമായി യാത്ര ചെയ്തത് ഹനുമാനാണെന്ന വിചിത്ര പരാമർശവുമായി ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ. ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ചു ഹിമാചൽ പ്രദേശിലെ പി.എം.ശ്രീ സ്കൂളില്‍ നടത്തിയ ചടങ്ങിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാർഥികളോട് പുസ്തകങ്ങൾക്കപ്പുറം ചിന്തിക്കാനും ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ച് അറിയണമെന്നും ഠാക്കൂർ പറഞ്ഞു. ഇതിന്‍റെ ദൃശ്യങ്ങൾ അനുരാഗ് ഠാക്കൂർ തന്‍റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ചു. ആരാണ് ആദ്യത്തെ ബഹിരാകാശ സഞ്ചാരി എന്ന് ഠാക്കൂർ പരിപാടിക്കിടെ വിദ്യാർഥികളോട് ചോദിച്ചു.

അത് ഹനുമാനാണെന്ന് ഞാൻ കരുതുന്നുവെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു. നമ്മളിപ്പോഴും വർത്തമാനക്കാലത്തിലാണ്. ആയിരക്കണക്കിനു വർഷം പഴക്കമുള്ള പാരമ്പര്യം, അറിവ്, സംസ്കാരം എന്നിവ തിരിച്ചറിയാത്തിടത്തോളം ബ്രിട്ടീഷുകാർ കാണിച്ചു തന്നതുപോലെ നമ്മൾ തുടരുമെന്നും അനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു.

Related posts

Leave a Comment