ബൈക്കിലെ പിൻസീറ്റ് യാത്രക്കാരും ഹെൽമെറ്റ് ധരിക്കണം; പിഴ കർശനമാക്കിയതോടെ ഹെൽമറ്റ് മോഷണം വ്യാപകം

പരിയാരം: മോട്ടോർവാഹനനിയമ നടപടികൾ ശക്തമാക്കിയതോടെ ഇരുചക്രവാഹനങ്ങളിൽ നിന്ന് ഹെൽമറ്റ് മോഷണവും വ്യാപകമായി. പരിയാരം മെഡിക്കൽ കോളജിൽ പാർക്ക് ചെയ്ത ബൈക്കുകളിൽ നിന്നായി മൂന്ന് ഹെൽമറ്റുകളാണ് ഇന്നലെ മോഷണംപോയത്. പകൽ സമയത്ത് ആണ് ഹെൽമറ്റുകൾ കാണാതായത്.

ബൈക്ക് യാത്രക്കാർ പലരും ഹെൽമറ്റ് മോഷണം വ്യാപകമായതോടെ കൈയിൽ തന്നെ സൂക്ഷിക്കുകയാണ്. തൃച്ചംബരത്തെ ജ്യോതി, അടുത്തിലയിലെ ഷംസുദീൻ, കുഞ്ഞിമംഗലത്തെ രവി എന്നിവരുടെ ഹെൽമറ്റുകളാണ് കളവ് പോയത്. ഷംസുദ്ദീന്‍റെ പുതിയ ഹെൽമറ്റാണ് മോഷണം പോയത്.

വാങ്ങി ഒരുദിവസം മാത്രമാണ് ഉപയോഗിച്ചത്. പിൻസീറ്റ് യാത്രക്കാരും ഹെൽമെറ്റ് ധരിക്കണമെന്ന ഉത്തരവ് വന്നതോടെയാണ് മോഷണവും തുടങ്ങിയത്.

Related posts