മകന്റെ അസുഖം മാറാൻ പതിമൂന്നു വയസുള്ള മകളെ നരബലി നല്കി അമ്മ. ജാർഖണ്ഡിലെ ഹസാരിബാഗിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുട്ടിയുടെ അമ്മ രേഷ്മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി (55), ഭീം റാം (40) എന്നിവർ അറസ്റ്റിലായി. എല്ലാവരും ഒരേ ഗ്രാമക്കാരാണ്.
ഇളയ ആൺകുട്ടിക്ക് മാനസികവും ശാരീരികവുമായ രോഗങ്ങളുണ്ടായിരുന്നു ഇതു മാറാൻ കന്യകയെ ബലി കൊടുക്കണമെന്ന് മന്ത്രവാദിനി നിർദേശിച്ചു. മാർച്ച് 24ന് അഷ്ടമി ദിനത്തിൽ ഗ്രാമമൊന്നാകെ ആഘോഷത്തിലായിരിക്കേയാണ് ശാന്തി ദേവിയുടെ വീട്ടിൽ വച്ച് പെൺകുട്ടിയെ അമ്മയും ഭീം റാമും കഴുത്തുഞെരിച്ച് കൊന്നത്.
പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് മന്ത്രവാദിനി വടി കയറ്റി. ഭീം റാം പെൺകുട്ടിയുടെ തല തകർത്ത് രക്തം ശേഖരിച്ചു. മൂവരും ചേർന്ന് മൃതദേഹം തോട്ടത്തിൽ സംസ്കരിച്ചു.
