കൃഷ്ണകുമാറിന്‍റെ മകളുടെ പരാതി; പോലീസ് അന്വേഷണം തുടങ്ങി; നിരപരാധിത്വം തെളിയിക്കാന്‍ സഹകരിക്കുമെന്ന് കൃഷ്ണകുമാര്‍

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്‍റെ മകളുടെ സ്ഥാപനത്തില്‍ നിന്നു ജീവനക്കാരികള്‍ പണം അപഹരിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ജീവനക്കാരികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇടപാടുകളും ആവശ്യപ്പെട്ട് പോലീസ് രേഖാമൂലം ബാങ്ക് അധികൃതര്‍ക്ക് കത്ത് നല്‍കി. ഇന്ന് അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കും.

കൃഷ്ണകുമാറിന്‍റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളായ വലിയതുറ സ്വദേശിനികള്‍ക്കെതിരെയാണ് പരാതി. സ്ഥാപനത്തിന് ലഭിക്കേണ്ട 69 ലക്ഷം രൂപ തിരിമറി നടത്തി അപഹരിച്ചുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച ശേഷം ജീവനക്കാരില്‍നിന്നു പോലീസ് മൊഴി ശേഖരിക്കും.

കൃഷ്ണകുമാറും ദിയയും തങ്ങളെ തട്ടിക്കൊണ്ട് പോയി പണം വാങ്ങിയെന്ന ജീവനക്കാരികള്‍ നല്‍കിയ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അന്വേഷണവും നടക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

ജീവനക്കാരികളെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ കൃഷ്ണകുമാറിന്‍റെ താമസസ്ഥലത്തെയും ഓഫീസിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് നടപടി തുടങ്ങി.

കൃഷ്ണകുമാറിന്‍റെ മകള്‍ നികുതി വെട്ടിക്കാന്‍ തങ്ങളെ ഉപയോഗിച്ചുവെന്നും അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കിയെന്നുമാണ് ജീവനക്കാരികള്‍ ആരോപിച്ചത്. അങ്ങനെയെങ്കില്‍ ഏത് എടിഎമ്മില്‍ നിന്നു പണം പിന്‍വലിച്ചാണ് ദിയയ്ക്ക് നല്‍കിയതെന്ന് കണ്ടെത്താന്‍ ഉള്‍പ്പെടെ എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അതേ സമയം നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്നും തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ അന്വേഷണത്തോട് സഹകരിക്കുമെന്നും കൃഷ്ണകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

Related posts

Leave a Comment