യാത്രക്കാരിൽ നിന്ന് കുപ്പിവെള്ളത്തിന് അധിക തുക ഈടാക്കി പാൻട്രി സ്റ്റാഫ്; വൈറൽ വീഡിയോയ്ക്ക് പ്രതികരണവുമായി റെയിൽവേ

എന്തിനും ഏതിനും അമിതവില ഈടാക്കുന്ന അവസ്ഥയാണ് ഇന്ന്. കഴിഞ്ഞ ദിവസം എക്സിൽ പങ്കിട്ട ഒരു വീഡിയോയിൽ, ട്രെയിനിൽ 15 രൂപ വിലയുള്ള റെയിൽ നീർ മിനറൽ വാട്ടർ ബോട്ടിലുകൾ 20 രൂപയ്ക്ക് വിൽക്കുന്ന ഐആർസിടിസിയിലെ ഒരു പാൻട്രി സ്റ്റാഫിനെ കാണിക്കുന്നു. ഗുജറാത്തിലെ ഗാന്ധിധാം ജംഗ്ഷനിൽ നിന്ന് അസമിലെ കാമാഖ്യ ജംഗ്ഷനിലേക്ക് പോകുന്ന ഒരു എക്സ്പ്രസ് ട്രെയിനിലാണ് സംഭവം.

സ്റ്റാഫ് തുടക്കത്തിൽ യാത്രക്കാർക്ക് കുപ്പി 20 രൂപയ്ക്ക് വിൽക്കുന്നു. അധികമായി ഈടാക്കുന്ന 5 രൂപ ചോദ്യം ചെയ്യുമ്പോൾ, ജീവനക്കാരൻ മടിക്കുകയും ഒടുവിൽ യാത്രക്കാരന് അധിക തുക തിരികെ നൽകുകയും ചെയ്യുന്നു. വൈറലായ വീഡിയോയോട് പ്രതികരിച്ചുകൊണ്ട് റെയിൽവേ സേവ എഴുതി, “സർ, ദയവായി പിഎൻആറും മൊബൈൽ നമ്പറും ഡയറക്ട് മെസേജിൽ (ഡിഎം) പങ്കിടുക.

നേരത്തെ, ട്രെയിൻ ഒമ്പത് മണിക്കൂർ വൈകിയതിനെത്തുടർന്ന് കാൺപൂരിലെ ഒരാൾ തന്‍റെ ദുരവസ്ഥ എക്‌സിൽ പങ്കിട്ടിരുന്നു. തന്‍റെ കണക്ടിംഗ് ട്രെയിൻ നഷ്‌ടപ്പെടാതിരിക്കാൻ കാൺപൂരിൽ നിന്ന് ഝാൻസിയിലേക്ക് ഒരു അന്തർസംസ്ഥാന ടാക്സി വാടകയ്‌ക്കെടുക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 1,500 രൂപയ്ക്ക് വാങ്ങിയ തത്കാൽ ടിക്കറ്റ് പക്കലുണ്ടായിരുന്നുവെങ്കിലും, നിർഭാഗ്യവശാൽ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്താൻ കാബ് യാത്രയ്ക്ക് 4,500 രൂപ ചെലവഴിക്കേണ്ടി വന്നെന്നും അയാൾ കൂട്ടിച്ചേർത്തു.

“കാൺപൂരിൽ ഉച്ചയ്ക്ക് 1.15ന് പോകേണ്ട ട്രെയിൻ 9 മണിക്കൂർ വൈകിയാണ് എത്തിയത്. രാത്രി 8.15ന് ഝാൻസിയിൽ വച്ച് രാജധാനി പിടിക്കണം. അങ്ങനെ ഞാൻ (ട്രെയിൻ) 2 മണിക്കാണ് അറിഞ്ഞത്. എനിക്ക് വേറെ വഴിയില്ല. 4,500 രൂപയ്ക്ക് ഓല എടുക്കുന്നത് ഒഴികെ. കൂടാതെ തത്കാൽ ടിക്കറ്റ്  1,500 രൂപയ്ക്ക് വാങ്ങി. ആകെ 6,000 രൂപ നഷ്ടം, ”ഉപയോക്താവ് എക്സിൽ എഴുതിയതിങ്ങനെ.

 

Related posts

Leave a Comment