അച്ഛൻ വഴക്കുപറയുമെന്ന് പേടിച്ച് നാടുവിട്ട സാബുമോനെ  19 വർഷത്തിന് ശേഷവും പോലീസ് തിരയുന്നു; അന്നത്തെ പൊടിമീശക്കാരൻ ഇപ്പോൾ ഇങ്ങനെയായിരിക്കാം; ലുക്കൗട്ട് നോട്ടീസുമായി ബാലരാമപുരം പോലീസ്

കാണാതാകുന്നതിനു മുന്പുള്ള സാബുന്‍റെ ഫോട്ടോ, പോലീസിന്‍റെ സാങ്കൽപ്പിക ചിത്രം.

വെങ്ങാനൂർ: പത്തൊന്പതു വർഷം മുന്പ് കാണാതായ ആളെ കണ്ടെത്താൻ ബാലരാമപുരം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ബാലരാമപുരം ആർസിതെരുവ് വട്ടവിളാകത്ത് വീട്ടിൽ തമ്പിയച്ചന്‍റെ നാല് മക്കളിൽ ഇളയവനായ സാബുവിനെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്.

1992 നവംബർ ഒന്പതിന് രാത്രിയിലാണ് സാബുവിനെ വീട്ടിൽ നിന്ന് കാണാതായത്. കോട്ടുകാൽ മുത്താരമ്മൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്ന സാബു വീട്ടുകാരറിയാതെ സിനിമ കാണാൻ പോയത് പിതാവറിയും എന്ന ഭയത്താൽ നാടുവിട്ടതെന്ന് സഹോദരങ്ങൾ മൊഴി നൽകിയതായി സിഐബിജുകുമാർ അറിയിച്ചു.

പത്തൊന്പത് വർഷം മുൻപ് വീട്ടുകാർ നൽകിയ കേസിൽ അന്ന് നടന്ന അന്വേഷണവും ഫലം കണ്ടില്ല. കോടതിയുടെ നിർദേശപ്രകാരം രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് പുനരന്വേഷണത്തിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ കിട്ടുന്നവർ വിവരം സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് പറഞ്ഞു.ഫോൺ 04712400366, 9497987025 .

Related posts

Leave a Comment