മോഡൽ ഷഹാനയുടെ മരണം; ഭര്‍ത്താവ് സജ്ജാദിന് മയക്കുമരുന്നു കച്ചവടമെന്ന് പോലീസ്; ശാരീരികമായും മാനസികമായും സജ്ജാദ് പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ

സ്വന്തം ലേഖകന്‍
കോഴിക്കോട്: നടിയും മോഡലുമായ ഷഹാന(20)യുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് സജ്ജാദ് മയക്കുമരുന്ന് കച്ചവടക്കാരനെന്ന് പോലീസ്. ഇയാളുടെ പറമ്പില്‍ ബസാറിലെ വാടകവീട്ടില്‍ നിന്ന് കഞ്ചാവ് പൊതിയാന്‍ ഉപയോഗിക്കുന്ന കവറുകളും മയക്കുമരുന്നെന്ന്‌ സംശയിക്കുന്ന ചില വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.

ഹുക്കപോലെയുള്ള പ്‌ളാസ്റ്റിക് നിര്‍മിത വസ്തു ഇവിടെ നിന്ന് കിട്ടിയിട്ടുണ്ട്. ഇത് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ളതാണെന്ന് സംശയമുണ്ട്.

വടകരയില്‍ നിന്നുള്ള നാര്‍ക്കോട്ടിക്ക് വിദഗ്ധര്‍ ഇന്ന് വീട്ടില്‍ പരിശോധന നടത്തുന്നുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് കേസന്വേഷിക്കുന്ന മെഡിക്കല്‍ കോളജ് അസി.കമ്മിഷണര്‍ കെ.സുദര്‍ശന്‍ പറഞ്ഞു.

സജ്ജാദിന്‍റെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ട്. ഇയാള്‍ ന്യൂജെന്‍ മയക്കുമരുന്നായ എംഡിഎംഎ ഉപയോഗിച്ചിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്.

മര്‍ദനമേറ്റതിന്‍റെ പാടുകള്‍
ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സജ്ജാദിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാളെ ഇന്ന് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌്േട്രറ്റ് കോടതി (അഞ്ച്)യില്‍ ഹാജരാക്കും.

ഷഹാനയുടെ പോസ്റ്റ് മോര്‍ട്ടത്തില്‍ ആത്മഹത്യയാണെന്ന പ്രാഥമിക റിപ്പോര്‍ട്ടാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ശരീരത്തില്‍ മര്‍ദനമറ്റേതിന്‍റെ പാടുകള്‍ ഉണ്ട്.

നഖം കൊണ്ട് മാന്തിയതിന്‍റെയും അടിയേറ്റതിന്‍റെയും പാടുകള്‍ ഉണ്ട്. പരിക്കേറ്റതിന്‍റെ മുറിപ്പാടുകള്‍ ഉള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതായാണ് വിവരം.

ഇതെല്ലാം സൂചിപ്പിക്കുന്നത് ഷഹാനക്ക് സജ്ജാദില്‍ നിന്ന് കടുത്ത തോതിലുള്ള പീഡനമേറ്റിരുന്നുവെന്നാണ്. ശാരീരികമായും മാനസികമായും സജ്ജാദ് പീഡിപ്പിച്ചിരുന്നതായി ബന്ധുക്കളും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഇയാള്‍ക്തെിരേ സ്ത്രീപീഡനത്തിനുള്ള വകുപ്പുകളും ആത്മഹത്യാപ്രേരണാകുറ്റവുമാണ് നിലവില്‍ ചുമത്തിയിട്ടുള്ളത്.

അന്വേഷണഘട്ടത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് അസി.കമ്മിഷണര്‍ പറഞ്ഞു. ഷഹാനയുടെ ആന്തരികാവയവങ്ങള്‍ കണ്ണൂരിലെ ലാബിലേക്ക് രാസപരിേശാധനയ്ക്ക് അയച്ചിട്ടുണ്ട്.

ആശുപത്രിയില്‍ എത്തുംമുമ്പുതന്നെ
നടിയും മോഡലുമായ കാസര്‍ഗോഡ് ചെറുവത്തുര്‍ സ്വദേശി ഷഹാന ഇന്നെല പുലര്‍ച്ചെയാണ് പറമ്പില്‍ ബസാറിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

ജനലില്‍ കയറുകെട്ടി തൂങ്ങിമരിച്ചതാണെന്നാണ് സജ്ജാദ് പോലീസിന് മൊഴി നല്‍കിയിരുന്നത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് സജ്ജാദിന്‍റെ മടിയില്‍ ഷഹന കിടക്കുന്ന നിലയിലാണ്.

ആശുപത്രിയില്‍ എത്തുംമുമ്പുതന്നെ മരിച്ചിരുന്നു. സജ്ജാദ് ഭക്ഷണം പോലും കൊടുക്കാതെ മകളെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മാതാപിതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

മൃതദേഹവുമായി നാട്ടിലേക്കുപോയ മാതാപിതാക്കളില്‍ നിന്ന് സംസ്‌കാരചടങ്ങുകള്‍ കഴിഞ്ഞ ശേഷം പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തും.

അടുത്ത ദിവസം തന്നെ മെഡിക്കല്‍ കോളജ് പോലീസ് കാസര്‍ഗോട്ടേക്ക് പോകുന്നുണ്ട്. വെള്ളിയാഴ്ച ഷഹാനയുടെ പിറന്നാള്‍ ദിനത്തിലാണ് മരണം നടന്നത്.

പ്രതിഫലത്തെച്ചൊല്ലി
ഒന്നര വര്‍ഷം മുമ്പാണ് കോഴിക്കോട് കക്കോടി ചെറുകുളം മക്കട അയ്യപ്പന്‍കണ്ടിയില്‍ സജ്ജാദും ഷഹാനയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് കോഴിക്കോട്ടേക്ക് വന്നതില്‍പിന്നെ മകളെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജുവല്ലറി പരസ്യത്തില്‍ അഭിനയിച്ചതിന്‍റെ പ്രതിഫലമായി ലഭിച്ച ഒരു ലക്ഷം രൂപയുടെ ചെക്കിനെചൊല്ലി ഷഹനയും സജ്ജാദും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

Related posts

Leave a Comment