“കോപ്പിയടിച്ചെങ്കിൽ അതെന്‍റെ കഴിവ്’; പരീക്ഷാ തട്ടിപ്പുകാരൻ നസീമിന്‍റെ മാസ് ഡയലോഗ്! തട്ടിപ്പുകാരന് പിന്തുണയുമായി എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പടെ നിരവധി പേരും

തിരുവനന്തപുരം: കോപ്പിയടിച്ചെങ്കിൽ അതു തന്‍റെ കഴിവാണെന്നു പിഎസ്‌സി പരീക്ഷാ തട്ടിപ്പുകേസിലെ പ്രതിയായ നസീം. ഫേസ്ബുക്കിൽ പുതിയ ചിത്രം അപ്ഡേറ്റ് ചെയ്തതിന് ഒരാൾ നൽകിയ കമന്‍റിനുള്ള മറുപടിയിലാണു നസീം നിയമത്തെ കൊഞ്ഞനം കുത്തുന്ന രീതിയിൽ മറുപടി നൽകിയത്.

“തോൽക്കാൻ മനസില്ലെന്ന് ഞാൻ മനസിൽ തീരുമാനിച്ച നിമിഷമായിരുന്നു, ഞാൻ ആദ്യമായി വിജയിച്ചത്’ എന്ന അടിക്കുറിപ്പോടെയാണു കഴിഞ്ഞ ദിവസം നസീം ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തിന് ലൈക്കുകളും കമന്‍റുകളും കുമിഞ്ഞുകൂടി. എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പടെ നിരവധി പേർ തട്ടിപ്പുകാരന് പിന്തുണയുമായി രംഗത്തെത്തി. നസീമിനെതിരേ വിമർശനങ്ങൾ ചൊരിഞ്ഞ ചിലർക്കെതിരേ സംഘടിത ആക്രമണവുമുണ്ടായി.

“നീയൊക്കെ എങ്ങനെ തോൽക്കാൻ, അമ്മാതിരി കോപ്പിയടിയല്ലേ’ എന്നായിരുന്നു ഒരാളുടെ കമന്‍റ്. ഇതിനു നൽകിയ മറുപടിയിലാണ് “കോപ്പിടിച്ചെങ്കിൽ അതെന്‍റെ കഴിവ്’ എന്നു നസീം മറുപടി നൽകിയത്. നസീമിന്‍റെ ഈ മറുപടിയെ പിന്തുണച്ച് നിരവധി എസ്എഫ്ഐ പ്രവർത്തകർ രംഗത്തെത്തി എന്നതും ശ്രദ്ധേയമാണ്.

പരീക്ഷാ തട്ടിപ്പ് കേസിൽ ജയിലിലായിരുന്ന നസീം അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. കേസിൽ പോലീസ് കുറ്റപത്രം സമർപ്പിക്കാത്തതോടെയാണ് ഇരുവർക്കും സ്വാഭാവികജാമ്യം ലഭിച്ചത്.

Related posts