‘ജനപക്ഷത്തില്ല, ബിജെപി പക്ഷത്ത്’… പി.സി.ജോര്‍­ജ് ബി­ജെ­പി­യി­ലേ­ക്ക്; സംസ്ഥാന പാർട്ടിയുടെ ആ നിർദേശത്തിന് മുന്നിൽ പി.സി വഴങ്ങിയോ?


ന്യൂ­ഡല്‍ഹി: ജ­നപ­ക്ഷം പാര്‍ട്ടി പി­രി­ച്ചു­വി­ട്ട് പി.സി.ജോര്‍­ജ് ഉ­ടന്‍ ബി­ജെ­പി­യില്‍ ചേ­രു­മെ­ന്ന് സൂച­ന. ബി­ജെ­പി കേ­ന്ദ്ര നേ­തൃ­ത്വ­വു­മാ­യി ഇന്ന് ചര്‍­ച്ച . ഉ­ച്ച­യ്­ക്ക് ശേ­ഷം ഡല്‍­ഹി­യില്‍ നടക്കുന്ന കൂടിക്കാഴ്ചയിൽ മ­ക­നും ജില്ലാ പ­ഞ്ചായ­ത്ത് അം­ഗ­വുമായ ഷോണ്‍ ജോര്‍ജും പി.സി.ജോര്‍­ജി­ന് ഒ­പ്പ­മു­ണ്ട്.

എല്‍­ഡി­എ­ഫി­നും യു­ഡി­എ­ഫിനു­മൊ­പ്പം നില്‍­ക്കാന്‍ ഏ­റെ നാ­ളു­ക­ളാ­യി പി.സി ശ്ര­മം ന­ട­ത്തുന്നുണ്ടെ­ങ്കിലും ഇ­രു­മു­ന്ന­ണി­കളും താ­ത്­പര്യം പ്ര­ക­ടി­പ്പി­ച്ചി­രു­ന്നില്ല. ഇ­തോ­ടെ ക­ഴി­ഞ്ഞ ഒ­രു വര്‍­ഷ­ത്തോ­ള­മാ­യി ബി­ജെ­പി­യു­മാ­യി സ­ഹ­ക­രി­ച്ച് മു­ന്നോ­ട്ട് പോ­കു­ന്ന­തി­നി­ടെ­യാ­ണ് പാര്‍­ട്ടി­യില്‍ ചേ­രാ­നു­ള്ള നീക്കം.

‌ജ­നപ­ക്ഷം പാര്‍­ട്ടി­യെ എന്‍ഡി­എ മു­ന്ന­ണി­യില്‍ എ­ത്തി­ക്കു­ക­യാ­യി­രു­ന്നു പി.സി­യു­ടെ ഉ­ദ്ദേ­ശ്യം. എ­ന്നാല്‍ ബി­ജെ­പി സംസ്ഥാ­ന അ­ധ്യ­ക്ഷന്‍ കെ.സു­രേ­ന്ദ്രന്‍ അ­ട­ക്ക­മു­ള്ള­വര്‍ ഈ നീക്ക­ത്തെ ശ­ക്ത­മാ­യി എ­തിര്‍­ത്തി­രുന്നു.

ഘ­ട­ക­ക­ക്ഷിയാ­യി എന്‍­ഡി­എ­യില്‍ എ­ത്തി­യാലും പാര്‍­ട്ടി­ക്ക് വി­ശ്വാ­സ്യ­ത­ ഉ­ണ്ടാ­വി­ല്ലെ­ന്നാണ് കേ­ര­ള നേ­താ­ക്കള്‍ ദേശീ­യ നേ­തൃ­ത്വ­ത്തെ അ­റി­യി­ച്ചത്. ഇ­തോ­ടെ പാര്‍­ട്ടി­യില്‍ ചേര്‍­ന്നാല്‍ ഒ­പ്പം നിര്‍­ത്താ­മെ­ന്ന ബി­ജെ­പി നേ­തൃ­ത്വ­ത്തി­ന്‍റെ നിര്‍­ദേ­ശ­ത്തി­ന് വ­ഴ­ങ്ങു­ക­യാ­യി­രു­ന്നെ­ന്നാ­ണ് വി­വരം.

Related posts

Leave a Comment