മംഗളൂരുവില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച പ്രവര്ത്തകന് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയെ പിരിച്ചുവിട്ട നടപടി റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. കരാര്‍ നിയമനത്തില്‍ ജോലി ചെയ്യുകയായിരുന്ന നൂതന് കുമാരിയെയാണ് വീണ്ടും ജോലിയില്‍ നിയമിക്കുമെന്ന് അറിയിച്ചത്. സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് കരാര്‍ ജീവനക്കാരെ മാറ്റുന്നത് സാധാരണയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രവീണിന്റെ ഭാര്യയെ മാത്രമല്ല, മറ്റ് 150 കരാര്‍ ജീവനക്കാരെയും ജോലിയില്‍നിന്നു മാറ്റിയതായി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതു ചര്‍ച്ചയായതോടെ, മാനുഷിക പരിഗണന നല്കി നൂതന് കുമാരിയെ വീണ്ടും നിയമിക്കുമെന്ന് സിദ്ധരാമയ്യ അറിയിക്കുകയായിരുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് സി തസ്തികയിലാണ് നൂതന് കുമാരിക്ക് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ദക്ഷിണ കന്നഡയിലെ മംഗളൂരുവിലെ ഓഫീസില്‍ നിയമനം നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയുന്ന മംഗളൂരു ഡപ്യൂട്ടി കമ്മിഷണറുടെ അസിസ്റ്റന്റായിട്ടായിരുന്നു നിയമനം. പുതിയതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്തെ താത്ക്കാലിക നിയമനങ്ങള്‍ റദ്ദാക്കി. സാധാരണഗതിയില്‍ സര്‍ക്കാര്‍…
Read MoreTag: bjp
അച്ഛന് ഞങ്ങളെ മരത്തില്‍ കയറ്റും ! ഇക്വാലിറ്റിയിലാണ് വളര്‍ന്നതെന്ന് അഹാന കൃഷ്ണ…
പെണ്‍കുട്ടികള്‍ എന്ന നിലയില്‍ തങ്ങളെ അച്ഛന് ഒന്നില്‍ നിന്നും വിലക്കിയിരുന്നില്ലെന്ന് നടി അഹാന കൃഷ്ണ. ഇതേക്കുറിച്ച് അഹാന പറയുന്നതിങ്ങനെ…ഒരു പെണ്‍കുട്ടി ആയതുകൊണ്ട് ഞാന്‍ ഒരിക്കലും ഒന്നിനും താഴെയല്ലെന്നാണ് വിശ്വസിക്കുന്നത്. അച്ഛന് മരിച്ചാല്‍ ഞങ്ങള്‍ ആരെങ്കിലും വേണം ചടങ്ങുകള്‍ ചെയ്യാന്‍. അല്ലാതെ ഞങ്ങളുടെ ഭര്ത്താക്കന്മാരല്ല ഇത് ചെയ്യേണ്ടതെന്ന് അച്ഛന് ഞങ്ങളോട് ചെറുപ്പത്തില്‍ താമാശയ്ക്ക് പറയുമായിരുന്നു. ഞങ്ങളോട് ഒരിക്കലും പെണ്‍കുട്ടിയായത് കൊണ്ട് എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടില്ല. ഞങ്ങള്‍ വളര്‍ന്നത് എല്ലാ അവകാശങ്ങളും തുല്യമായിട്ടുള്ള ചുറ്റുപാടിലാണ്. വീട്ടില്‍ ഒന്നിനും പ്രത്യേകം ജെന്‍ഡന്‍ റോള്‍ ഉണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങളും എല്ലാവരും ചെയ്യണം. അച്ഛന്റെ പ്രിയപ്പെട്ട വിനോദമായിരുന്നു ഞങ്ങളെ മരത്തില്‍ കയറ്റുക എന്നത്. എനിക്ക് പൊതുവേ അതിഷ്ടമില്ലെങ്കിലും അച്ഛന് ഞങ്ങളെ എല്ലാവരെയും മരത്തില്‍ കയറ്റും. ഇക്വാലിറ്റിയിലാണ് ഞങ്ങള്‍ വളര്‍ന്നത്.
Read Moreബിജെപി സര്‍ക്കാരിന്റെ കാലത്തെ മുഴുവന്‍ പദ്ധതികളും നിര്‍ത്തിവച്ച് സിദ്ധരാമയ്യ ! പരിശോധനയ്ക്കു ശേഷം മാത്രം അനുമതി…
ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്കിയ മുഴുവന്‍ പദ്ധതികളും നിര്‍ത്തിവച്ച് പരിശോധനയ്ക്കു വിധേയമാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. വിവിധ വകുപ്പുകളുടെയും കോര്‍പറേഷനുകളുടെയും ബോര്‍ഡുകളുടെയും കീഴിലുള്ള എല്ലാ തുടര്‍ നടപടികളും ഉടനടി നിര്‍ത്തണമെന്നും ആരംഭിക്കാത്ത പദ്ധതികള്‍ ആരംഭിക്കരുതെന്നും ഉത്തരവിലുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബിജെപി അനുവദിച്ച പല പദ്ധതികള്‍ക്കും സുതാര്യതയില്ലെന്നും അംഗീകാരമില്ലെന്നും നിയമസഭാംഗങ്ങളും ജനങ്ങളും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ചില പദ്ധതികളില്‍ വര്‍ക്ക് ഓര്‍ഡറുകള്‍ ഇല്ലാതെ പണം നല്‍കിയിട്ടുണ്ട്. ചില പദ്ധതികളില്‍ ഒന്നും നടത്താതെ കടലാസില്‍ മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി അവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും പരിശോധന പൂര്‍ത്തിയായ ശേഷമേ തുടര്‍ നടപടിയുണ്ടാകൂവെന്നും അറിയിപ്പില്‍ പറയുന്നു. അധികാരമേറ്റെടുത്തശേഷം സിദ്ധരാമയ്യയുടെ പ്രധാന തീരുമാനങ്ങളിലൊന്നാണിത്. ബിജെപി അനുവദിച്ച പുതിയ പ്രവൃത്തികളില്‍ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിനുശേഷം അനുമതി നേടിയവയാണെന്ന്…
Read Moreസെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് ! രാപകല്‍ സമരവുമായി ബിജെപിയും
തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ തലസ്ഥാന നഗരം സമരമുഖമാക്കി പ്രതിപക്ഷം. സര്‍ക്കാരിനെതിരേ യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരവും ബിജെപി നടത്തുന്ന രാപ്പകല്‍ സമരവുമാണ് തലസ്ഥാനത്ത് ഇന്നു നടക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും ജനദ്രോഹത്തിനും അഴിമതിക്കും നികുതി കൊള്ളയ്ക്കുമെതിരേയാണ് സമരം. യുഡിഎഫ് സമരത്തില്‍ മുന്നണിയിലെ എംഎല്‍എമാരും എംപിമാരും ഘടകകക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട ്. വിവിധ ജില്ലകളില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും ഇന്നലെ രാത്രിയോടെതന്നെ തലസ്ഥാന നഗരത്തില്‍ എത്തിയിരുന്നു. രാവിലെ ഏഴോടെ സെക്രട്ടേറിയറ്റിന് പുറത്തുള്ള റോഡ് പ്രവര്‍ത്തകര്‍ വളഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ സത്യപ്രതിജ്ഞാചടങ്ങ് ഇന്ന് നടക്കുന്നതിന്റെ സന്തോഷവും ആത്മവിശ്വാസവും കൈമുതലാക്കിയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാകാനെത്തിയത്. കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെ മറ്റെല്ലാ ഗേറ്റുകളും സമരക്കാര്‍ വളഞ്ഞു. കന്റോണ്‍മെന്റ് ഗേറ്റിന്റെ നിയന്ത്രണം പൂര്‍ണമായും പോലീസ് ഏറ്റെടുത്തു. കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിച്ച് സമരം ചെയ്യില്ലെന്ന്…
Read Moreബസവരാജ് ബൊമ്മെ പാര്‍ട്ടി ഓഫീസില്‍ എത്തിയതിനു പിന്നാലെ എത്തിയത് മൂര്‍ഖന്‍ പാമ്പ് ! വീഡിയോ വൈറല്‍…
കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയത്തിലേക്ക് നീങ്ങവെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തിയപ്പോള്‍ അവിടേക്ക് മൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞെത്തിയതിന്റെ ദൃശ്യം പുറത്ത്. ഷിഗോണിലെ ബിജെപി ക്യാംപിലേക്ക് മുഖ്യമന്ത്രി കടന്നു വരുന്നതിനിടെയാണ് മതിലിനുള്ളില്‍നിന്ന് പാമ്പ് പുറത്തേക്കുവന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പാമ്പിനെ പിന്നീട് പിടികൂടി. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ലീഡ് നില കേവല ഭൂരിപക്ഷത്തിനും മുകളില്‍ എത്തിയിരിക്കുകയാണ്. ഇതോടെ രാജ്യത്തെ വിവിധ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്.
Read Moreനടന് വിജയ് എന്‍ഡിഎ സഖ്യത്തിലേക്ക് ? ബിജെപിയോട് വിമുഖതയുള്ള ഇളയ ദളപതിയുടെ നീക്കത്തില്‍ അദ്ഭുതപ്പെട്ട് രാഷ്ട്രീയ നിരീക്ഷകര്‍…
ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. തമിഴ്നാട്ടില്‍ അണ്ണാഡിഎംകെയുമായും പുതുച്ചേരിയില്‍ എന്‍ആര്‍ കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കാന്‍ വിജയ് നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. വിജയ് ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകരാണു ഇതുസംബന്ധിച്ചു വ്യാപക പ്രചാരണം നടത്തുന്നത്. പുതുച്ചേരി മുഖ്യമന്ത്രി എന്‍.രംഗസാമി വിജയ്യെ വീട്ടിലെത്തി സന്ദര്‍ശിച്ചതിനു പിന്നാലെയാണ് എന്‍ആര്‍ കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച പ്രചാരണം നടക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി വിജയ് രഹസ്യ കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. വിരമിച്ച പൊലീസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍, മുന്‍ എംഎല്‍എമാര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരോട് വിജയ് ഉപദേശം തേടിയതായും റിപ്പോര്‍ട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ഇക്കാര്യത്തില്‍ പ്രഖ്യാപനം നടക്കുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ പൊതുവെ ബിജെപിയുടെ രാഷ്ട്രീയത്തോട് വിമുഖത കാണിക്കുന്ന വിജയ് എങ്ങനെ എന്‍ഡിഎ സഖ്യത്തില്‍ ചേരുമെന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്.
Read Moreബിജെപിക്ക് വേണ്ടി ജോലി ചെയ്യുകയാണെങ്കില്‍ എന്തിനാണ് മാധ്യമപ്രവര്ത്തകനായിരിക്കുന്നത് ! രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് മുംബൈ പ്രസ് ക്ലബ്…
മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ചെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ മുംബൈ പ്രസ് ക്ലബ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പാര്‍ട്ടി ഓഫീസില്‍ നടന്ന പത്ര സമ്മേളനത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെതിരേ ആക്ഷേപമുയര്ന്നുവെന്നാണ് കേസ്. എം.പി സ്ഥാനം പോകുമോ എന്നതുള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചോദിക്കവേ രാഹുല്‍ ക്ഷുഭിതനായി എന്നാണ് ആരോപണം. ബിജെപിക്ക് വേണ്ടി ഇത്ര നേരിട്ട് ജോലി ചെയ്യുന്നത് എന്തിനാണന്നാണ് രാഹുല്‍ ചോദിച്ചത്. ബിജെപിക്ക് വേണ്ടി ജോലി ചെയ്യുകയാണങ്കില്‍ എന്തിനാണ് മാധ്യമപ്രവര്ത്തകനായിരിക്കുന്നെതന്നും ബിജെപിയുടെ ബാഡ്ജ് ധരിക്കണമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം, ഒരു മാധ്യമപ്രവര്‍ത്തകന്റെ ജോലി പത്രസമ്മേളനം വിളിക്കുന്ന രാഷ്ട്രീയക്കാരോട് മാന്യമായ രീതിയില്‍ ചോദ്യം ചോദിക്കുകയാണെന്നും, നാലാം തൂണായ മാധ്യമ പ്രവര്ത്തിന്റെ അന്തസിനെതിരേ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമായ രാഹുല്‍ ഗാന്ധി പ്രവര്‍ത്തിച്ചത് അങ്ങേയറ്റം അപലപനീയമാണന്നും പ്രസ് ക്ലബ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. റിപ്പോര്‍ട്ടുചെയ്യാനും വിമര്‍ശനാത്മകമായ അഭിപ്രായങ്ങള്‍ നല്‍കാനുമുള്ള മാധ്യമസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ…
Read Moreയുവമോര്‍ച്ച പ്രവര്‍ത്തകയെ പോലീസുകാരന് കഴുത്തിനു പിടിച്ചതു ‘കത്തിക്കും’; ദേശീയ വനിതാ കമ്മീഷന് കേരളത്തിലേക്ക്
കോഴിക്കോട്: ഇന്ധന വിലവര്‍ധനയുമായി ബന്ധപ്പെട്ട ‘കരിങ്കൊടി സമര’ത്തില്‍ നേട്ടമുണ്ടാക്കാന്‍ ബിജെപി. കോഴിക്കോട് മുണ്ടിക്കൽതാഴം ജംഗ്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിനുനേരേ കരിങ്കൊടി കാണിച്ച യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം വിസ്മയ പിലാശേരിയെ പുരുഷ പോലീസ് ഉദ്യോഗസ്ഥൻ കഴുത്തിനു പിടിച്ചുമാറ്റിയ സംഭവം ദേശീയ ശ്രദ്ധയിലേക്കു കൊണ്ടു വരാനാണു ബിജെപി നേതൃത്വത്തിന്റെ ശ്രമം. വിഷയത്തില്ഇടപെടുമെന്ന് ദേശീയ വനിതാ കമ്മീഷന് (എൻഡബ്ല്യുസി) ചെയർപേഴ്സ ണ് രേഖ ശർമ അറിയിച്ചു. ‘മാർച്ച് 9ന് കേരളത്തിലെത്തും. വിഷയം ഏറ്റെടുക്കും’ എന്ന് അവർ ട്വീറ്റ് ചെയ്തു. മഹിളാ മോർച്ചയുടെ ട്വീറ്റിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് വിസ്മയുടെ വീട് സന്ദര്‍ശിച്ചിരുന്നു. വിഷയം കത്തിക്കാന്തന്നെയാണ് മഹിളാമോര്‍ച്ചയുടെയും തീരുമാനം. സംസ്ഥാനത്തുടനീളം പ്രവര്‍ത്തകരെ പോലീസ് അകാരണമായി കസ്റ്റഡിയില്‍ എടുക്കുന്നതായും മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ ദ്രോഹിക്കുന്നതായും ബിജെപി സംസ്ഥാന നേതൃത്വം നേരത്തത്തന്നെ ആക്ഷേപമുന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരേ ശക്തമായ…
Read Moreകേരളം തട്ടകമാക്കാനുറച്ച് കോണ്‍ഗ്രസ് എംപിമാര്‍ ! ഇനി ലോക്സഭയിലേക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് ഏഴ് പേര്…
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരുക്കങ്ങള്‍ മിക്ക പാര്‍ട്ടികളും തുടങ്ങിക്കഴിഞ്ഞു. ഭരണകക്ഷിയായ ബിജെപി വളരെ ക്രിയാത്മകമായ പ്രവര്‍ത്തനമാണ് ലോകസഭാ തെരഞ്ഞെടുപ്പ് മുമ്പില്ക്കണ്ട് നടത്തുന്നത്. എന്നാല്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനാകട്ടെ ആശങ്കയൊഴിഞ്ഞിട്ടുമില്ല. ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി ആവേശം ഉയര്‍ത്തുന്നുണ്ടെങ്കിലും അത് എത്രകണ്ട് വോട്ടായി മാറുമെന്നത് സംബന്ധിച്ച് ഒരു ധാരണയുമില്ല. 2014ല്‍ മോദി പ്രഭാവത്തോടെ അധികാരത്തില്‍ വന്ന ബിജെപി 2019ല്‍ ശക്തി വര്‍ധിപ്പിച്ചപ്പോള്‍ 2014ലെ 44 സീറ്റ് 52 ആയി വര്‍ധിപ്പിക്കാനായത് മാത്രമായിരുന്നു കോണ്‍ഗ്രസിന് ആശ്വസിക്കാനുണ്ടായ വക. പഴയ ശക്തികേന്ദ്രമായ യുപിയിലും ബംഗാളിലും ഇന്ന് യാതൊരു പ്രതീക്ഷയ്ക്കും വകയില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. ബിഹാറിലും മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്ഥമല്ല. നിലവില്‍ ഭരണത്തിലുള്ള വലിയ സംസ്ഥാനമായ രാജസ്ഥാനില്‍പ്പോലും വലിയ പ്രതീക്ഷയില്ലെന്നതാണ് വാസ്തവം. കോണ്‍ഗ്രസിലെ ചേരിപ്പോരും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായേക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസ് രണ്ടക്കം കടക്കാന്‍ സാധ്യതയുള്ള ഏക സംസ്ഥാനമായാണ് കേരളത്തെ…
Read Moreകോവിഡ് നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ഭാരത് ജോഡോ യാത്ര മുന്നോട്ട് ! കോവിഡ് മാനദണ്ഡത്തില്‍ ദുരൂഹതയെന്ന് നിതീഷ് കുമാര്‍…
കോവിഡ് നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ഭാരത് ജോഡോ യാത്ര ഹരിയാനയില്‍. കേന്ദ്ര ആരോഗ്യ മന്ത്രിയുടെ കോവിഡ് നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് ഹരിയാനയില്‍ യാത്ര ആരംഭിച്ചിരിക്കുന്നത്. മാസ്ക് ധരിക്കുകയോ ആളകലം പാലിക്കുകയോ ചെയ്യാതെയാണ് യാത്ര. ഭാരത് ജോഡോ യാത്രയില്‍ കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്കും അശോക് ഗെലോട്ടിനും ആരോഗ്യമന്ത്രി കത്തയയ്ക്കുകയും ചെയ്തു. മാസ്കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കണമെന്നും വാക്സീന് എടുത്തവരെ മാത്രമേ യാത്രയില്‍ പങ്കെടുപ്പിക്കാവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. അല്ലാത്തപക്ഷം യാത്ര മാറ്റി വയ്ക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഭാരത് ജോഡോ യാത്രയോട് ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും ഇഷ്ടക്കേടാണെന്നും ഗുജറാത്തില്‍ പ്രധാനമന്ത്രി നടത്തിയ റാലിയില്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടോ എന്നും കോണ്‍ഗ്രസ് ചോദിച്ചു. ബിജെപി നേതാക്കളുടെ പ്രചരണ പരിപാടികള്‍ക്കൊന്നും ബാധകമല്ലാത്ത കോവിഡ് മാനദണ്ഡം രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്കു…
Read More