മലയാളികളുടെ പ്രിയ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഒരു തികഞ്ഞ മനുഷ്യസ്നേഹി കൂടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. പറയുന്ന വാക്കുകള്‍ പാലിക്കുന്നതിലും ദിരുതമനുഭവിക്കുന്നവരെ സഹായിക്കുന്നതിലും എന്നും മുന്‍ പന്തിയിയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അതേ സമയം കഴിഞ്ഞ ദിവസങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഉയര്‍ന്നുവന്ന വലിയ ഒരു ചര്‍ച്ച സുരേഷ് ഗോപി ബിജെപി വിടുന്നോ എന്നതായിരുന്നു. ബിജെപിയില്‍ പദവി ഇല്ലാത്തത് കാരണം സുരേഷ് ഗോപി പാര്‍ട്ട് വിട്ടേക്കും എന്നായിരുന്നു പ്രചാരണങ്ങള്‍. എന്നാല്‍ ബിജെപി വിട്ട് താന്‍ എങ്ങോട്ടും ഇല്ലെന്ന് സുരേഷ് ഗോപിയും കെ സുരേന്ദ്രന് അടക്കമുള്ള ബിജെപി നേതാക്കളും വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഇതാ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഗോകുല്‍ സുരേഷ് അച്ഛന്റെ മുന്‍കാല രാഷ്ട്രിത്തെ പറ്റിയും…
Read MoreTag: bjp
ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച മുസ്ലിം യുവാവിനെ അയല്‍വാസികള്‍ തല്ലിക്കൊന്നു ! അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി…
ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് നടത്തിയ പരിപാടിയില്‍ പങ്കെടുത്ത മുസ്ലീം യുവാവിനെ അയല്‍ക്കാര്‍ തല്ലിക്കൊന്നു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. 25 വയസ്സുള്ള ബാബര്‍ അലിയാണ് അയല്‍വാസികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. കുശിനഗര്‍ ജില്ലയില്‍ മാര്‍ച്ച് 20നായിരുന്നു സംഭവം. അയല്‍വാസികള്‍ ബാബര്‍ അലിയെ അടിച്ചുകൊന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ പങ്കെടുത്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. അയല്‍വാസികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കേ ലക്നൗ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ബിജെപിയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബാബറുമായി അയല്‍വാസികള്‍ വഴക്കിടാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മാര്‍ച്ച് 10ന് ബാബര്‍ മധുരം വിതരണം ചെയ്തിരുന്നു. ബിജെപിയെ പിന്തുണയ്ക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് പറഞ്ഞ് അയല്‍വാസികള്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
Read Moreപഞ്ചാബില്‍ ആംആദ്മി സെഞ്ച്വറിയിലേക്ക് ! യുപിയിയില്‍ മുന്നൂറിലേക്ക് ബിജെപി; ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപി മുന്നേറ്റം;മണിപ്പൂരില്‍ ഇഞ്ചോടിഞ്ച്
ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ സൂചനയുമായി പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മിയുടെ കുതിപ്പ്. ആകെയുള്ള 117 സീറ്റുകളിലും ഫലസൂചനകള്‍ അറിവാകുമ്പോള്‍ 93 സീറ്റുകളിലാണ് ആംആദ്മി മുന്നേറുന്നത്. കോണ്‍ഗ്രസ് വെറും 18 സീറ്റുകളിലേക്ക് താഴ്ന്നിരിക്കുകയാണ്. പഞ്ചാബില്‍ കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്. ഫലസൂചനകള്‍ അറിവായ ആദ്യ ഘട്ടം മുതല്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി ശ്രദ്ധേയമായ ലീഡോടെയാണ് എഎപി മുന്നേറ്റം. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ചരണ്‍ജിത് സിങ് ഛന്നി രണ്ടു മണ്ഡലത്തിലും പിന്നിലാണ്. കോണ്‍ഗ്രസുമായി പിണങ്ങി ബിജെപി പാളയത്തില്‍ ചേക്കേറിയ അമരീന്ദര്‍ സിങ് പട്യാലയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധുവും മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് മാന്‍ ലീഡ് ചെയ്യുകയാണ്. ഡല്‍ഹിക്കു പുറത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ആംആദ്മി പാര്‍ട്ടി അധികാരം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ദേശീയ രാഷ്ട്രീയം. ഇവിടെ എക്സിറ്റ് പോളുകളെല്ലാം…
Read Moreശിവസേനയും ബിജെപിയും തമ്മിലുള്ളത് ആമിര്‍ ഖാനും കിരണ്‍റാവുവും തമ്മിലുള്ളതിന് സമാനമായ ബന്ധം ! സഞ്ജയ് റാവത്ത്
ബിജെപിയും ശിവസേനയും ശത്രുക്കളല്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം ഇന്ത്യയെയും പാക്കിസ്ഥാനെയും പോലെയല്ലെന്നും മറിച്ച് കഴിഞ്ഞ ദിവസം വിവാഹമോചിതരായ ആമിര്‍ ഖാനേയും കിരണ്‍ റാവുവിനേയും പോലെയാണെന്നും റാവത്ത് വ്യക്തമാക്കി. ഞങ്ങളുടെ രാഷ്ട്രീയവഴികള്‍ വ്യത്യസ്തമായിരിക്കും. പക്ഷെ ഞങ്ങളുടെ സൗഹൃദത്തിന് കേടുപറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും ശിവസേനയും ശത്രുക്കളല്ലെന്ന ബിജെപി. നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് റാവത്തിന്റെ പ്രതികരണം. ശിവസേന ഒരിക്കലും തങ്ങളുടെ ശത്രുവല്ലെന്ന് ഫഡ്നാവിസ് പ്രതികരിച്ചിരുന്നു. രണ്ട് പാര്‍ട്ടികളും വീണ്ടും ഒന്നിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു ഫഡ്നാവിസിന്റെ മറുപടി. ‘ഞങ്ങള്‍ (ശിവസേനയും ബിജെപിയും) ഒരിക്കലും ശത്രുക്കളായിരുന്നില്ല. അവര്‍ ഞങ്ങളുടെ സുഹൃത്തുകളായിരുന്നു. അവര്‍ ഒന്നിച്ച് ഒരു സര്‍ക്കാര്‍ രൂപീകരിച്ചു. അവര്‍ ഞങ്ങളെ വിട്ടുപോയി.’ ഫഡ്നാവിസ് പറഞ്ഞു. സേനയുമായുള്ള ചര്‍ച്ചകള്‍ സംബന്ധിച്ചും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചും ചോദിച്ചപ്പോഴായിരുന്നു…
Read Moreകൊടകര കുഴൽപ്പണക്കേസിൽ പരാതിക്കാരൻ ഷംജീറിന്റെ മൊഴിപ്പകർപ്പ് പുറത്ത്; ‘കവർച്ച നടന്ന സ്ഥലത്ത്ആദ്യമെത്തിയത് ബിജെപി നേതാവ്
തൃശൂർ: കൊടകരയിൽ കവർച്ച നടന്നതിനുശേഷം ധർമരാജനെ വിളിച്ചതിന് തൊട്ടുപിന്നാലെ, സ്ഥലത്ത് ആദ്യമെത്തിയത് ബിജെപി ജില്ലാ ട്രഷറർ സുജയ് സേനനാണെന്നാണ് ഡ്രൈവർ ഷംജീറിന്റെ മൊഴി. കൊടകരയിൽനിന്ന് തൃശൂരിലേക്ക് മടങ്ങിയത് സുജയ് സേനൻ കൊണ്ടുവന്ന കാറിലാണ്. പണം കൊടുത്തയച്ചത് സുനിൽ നായിക്കാണെന്നും ഷംജീറിന്റെ മൊഴിയില്‍ പറയുന്നു. കള്ളപ്പണക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിനെ ചോദ്യംചെയ്യും. വടക്കാഞ്ചേരിയിലെ ബിജെപി സ്ഥാനാർഥിയായിരുന്നു ഉല്ലാസ് ബാബു.തെരഞ്ഞെടുപ്പിനുശേഷം 50 ലക്ഷം രൂപ ഒരു സ്വകാര്യ ദേവസ്വത്തിന് ഉല്ലാസ് നൽകി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ഈ പണവുമായി ധർമരാജനും ഉല്ലാസ് ബാബുവിനും ബന്ധമുണ്ടെന്നാണ് പറയുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. അതേ സമയം പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജൻ ഇന്ന് കോടതിയിൽ വീണ്ടും ഹർജി നൽകും.
Read Moreപിണറായി സർക്കാർ ബിജെപിക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നു; കുഴൽപ്പണക്കേസിൽ പാർട്ടിക്ക് യാതോരു ബന്ധവുമില്ലെന്ന് കുമ്മനം
തിരുവനന്തപുരം: പിണറായി സർക്കാർ ബിജെപിക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ. തിരുവനന്തപുരത്ത് ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടകര കുഴൽപ്പണക്കേസിൽ പാർട്ടിക്ക് യാതോരു ബന്ധവുമില്ല. ബിജെപിയെ തകർക്കാനാണ് പിണറായി അന്വേഷണസംഘത്തെ രൂപീകരിച്ചത്. കെ. സുരേന്ദ്രനെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നും കുമ്മനം പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ 10000 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ സമരജ്വാല നടന്നു. കള്ളക്കേസ് ചുമത്തി ബിജെപി നേതാക്കളെ സർക്കാർ വേട്ടയാടുന്നുവെന്നു ആരോപിച്ചാണ് പ്രതിഷേധ സമരം.
Read Moreകുഴല്‍പ്പണ കേസ് ; കുരുക്കഴിക്കാന്‍ നിയമോപദേശം; ചോദ്യം ചെയ്യലിന് ഹാജരാവുന്നവര്‍ക്ക് “ക്ലാസ്’; സ്വര്‍ണ-ഡോളര്‍ക്കടത്ത് ‘ആക്രമണ’ത്തിന്റെ പ്രതികാര നടപടിയെന്ന് ബിജെപി നേതൃത്വം
കെ. ഷിന്റുലാല്‍ കോഴിക്കോട്: കൊടകര കുഴല്‍പ്പണകേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം നിയമോപദേശം തേടുന്നു. കുഴല്‍പ്പണകേസില്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് അന്വേഷണം എത്തിയ സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്. നിയമപരമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ദേശീയ നേതാക്കളും സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നാല്‍ സ്വീകരിക്കേണ്ടതുള്പ്പെടെയുള്ള നിര്‍ദേശങ്ങളാണ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചത്. ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ നിഷേധിക്കാതെ ഹാജരാകാനാണ് നേതാക്കള്‍ക്ക് ദേശീയ-സംസ്ഥാന നേതൃത്വം നല്കിയ നിര്‍ദേശം. ഹാജരാകാത്തത് കുറ്റസമ്മതമായാണ്പൊതുസമൂഹം വിലയിരുത്തുക. അത്തരത്തിലുള്ള സന്ദേശം ഒരു നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാവാന്‍ പാടില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകനും കോഴിക്കോട്ടെ പാര്‍ട്ടി പരിപാടികളില്‍ സജീവ പങ്കാളിയുമായ ധര്‍മരാജന്റെ ഫോണ്‍ കോള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണിപ്പോള്‍ നടക്കുന്നത്. ധര്‍മരാജനുമായി ബന്ധമുള്ള മുഴുവന്‍ പേരേയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇത് നേരത്തെ മനസിലാക്കിയ ബിജെപി നേതൃത്വം ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും മുമ്പേ നേതാക്കള്‍ക്കും…
Read Moreകുഴല്‍പ്പണക്കേസ് ; അന്വേഷണം കോന്നിയില്‍ സുരേന്ദ്രന്റെ താമസസ്ഥലത്ത്
പത്തനംതിട്ട: 3.5 കോടി രൂപയുടെ കുഴല്‍പ്പണക്കേസിലെ അന്വേഷണം കോന്നിയിലുമെത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്ന കോന്നി മണ്ഡലം കേന്ദ്രീകരിച്ചാണ് അന്വേഷണം. തെരഞ്ഞെടുപ്പുകാലത്ത് സുരേന്ദ്രന് താമസിച്ചിരുന്ന കോന്നിയിലെ ലോഡ്ജിലാണ് ഇന്നലെ അന്വേഷണം നടന്നത്.സുരേന്ദ്രന്റെ സെക്രട്ടറി ദിലീപിനെ ചോദ്യം ചെയ്യുന്നതിനു മുന്നോടിയായിരുന്ന ഇന്നലെ കോന്നിയില്‍ അന്വേഷണം നടത്തിയത്. 2019ലെ ലോക്സഭ, പിന്നീട് നിയമസ ഉപതെരഞ്ഞെടുപ്പ് തുടങ്ങി തുടര്‍ച്ചയായ മൂന്നാമത്തെ തെരഞ്ഞെടുപ്പായിരുന്നു കോന്നിയില്‍ ഇത്തവണ സുരേന്ദ്രന് നേരിട്ടത്. കോന്നിയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ചെലവഴിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.തെരഞ്ഞെടുപ്പുകാലത്ത് സുരേന്ദ്രന് നടത്തിയ ഹെലികോപ്ടര്‍ യാത്ര വിവാദമായിരുന്നു. മഞ്ചേശ്വരത്തും മത്സരിച്ച സുരേന്ദ്രന് കോന്നിയിലേക്ക് പ്രചാരണത്തിന് എത്തിയത് ഹെലികോപ്ടറിലായിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് ബിജെപി വന്‍തോതില്‍ പണം ചെലവഴിച്ചതു സംബന്ധിച്ച് അന്നേ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കുന്ന തിരക്കിലാണ് കൊടകരയിലെ കുഴല്‍പ്പണക്കേസ് അന്വേഷിക്കുന്ന സംഘം.കോന്നിയില്‍ ഇത്തവണ…
Read Moreകുഴല്‍പ്പണക്കേസ്; തൃശൂരിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ? സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും
തൃശൂര്‍: കൊടകര കുഴൽപ്പണ കേസിൽ ബിജെപി തൃശൂര്‍ സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും. തെരഞ്ഞെടുപ്പ് ഫണ്ടിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കും. തൃശൂരിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ, അവ എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നെല്ലാം അന്വേഷണ സംഘം ആരായും. തൃശൂരിൽ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമ്മരാജനും സംഘവും എത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം കോടികൾ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിൽനിന്ന് ഇഡി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. കേസിൽ അറസ്റ്റിലായവർ, ചോദ്യം ചെയ്തവർ, അവരുടെ മൊഴികൾ, പോലീസിന്റെ നിഗമനങ്ങൾ എന്നിവയടക്കമുള്ള അന്വേഷണ വിവരങ്ങൾ ഇഡി പരിശോധിച്ചു.മൂന്നരക്കോടിയിലധികം പണം കൊടകര കേസിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ റിപ്പോർട്ട്. എന്നാൽ ഈ പണത്തിന്റെ സ്രോതസ് സംബന്ധിച്ച് ഇതുവരെയും വ്യക്തമായ വിവരം പോലീസിനു ലഭിച്ചിട്ടില്ല. വിദേശബന്ധമുള്ളവരാണോ ഇതിനു…
Read Moreതടിയൂരാൻ പെടാപ്പാട്; നടപ്പാക്കിയത് ‘എന്തു വില’ കൊടുത്തും പൊതുസമ്മതരെ പാര്‍ട്ടിയിലെത്തിക്കുക എന്ന കേന്ദ്രതന്ത്രം; സുരേന്ദ്രനും മുരളീധരനുമെതിരേ പാർട്ടിയിൽ പടയൊരുക്കം
ഇ. അനീഷ് കോഴിക്കോട്: സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നും സി.കെ.ജാനുവിന് പത്ത് ലക്ഷം കൈമാറിയെന്നുമുള്ള ആക്ഷേപം നിലനില്‍ക്കുന്നതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സൂരേന്ദ്രനും കേന്ദ്രസഹമന്ത്രി വി.മുരളീധരനും എതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം. സംസ്ഥാന ഘടകത്തില്‍ കെ.സൂരേന്ദ്രന് പൂര്‍ണമായും ഒറ്റപ്പെട്ടുകഴിഞ്ഞതായാണ് വിലയിരുത്തല്‍. കേന്ദ്രനേതൃത്വം കനിഞ്ഞില്ലെങ്കില്‍ സ്ഥാനചലനം വരെ ഉണ്ടായേക്കുമെന്ന രീതിയിലാണ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന സംസാരം. തങ്ങളെയെല്ലാം പുകമറിയില്‍ നിര്‍ത്തി കെ.സുരേന്ദ്രനും വി.മുരളീധരനും കൂടിയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും തീരുമാനിച്ചതെന്ന അഭിപ്രായമാണ് ഭൂരിഭാഗം നേതാക്കള്‍ക്കുമുള്ളത്. എന്നാല്‍ താല് മല്‍സരിച്ച മണ്ഡലങ്ങള്‍ തീരുമാനിച്ചതുപോലും പോലും കേന്ദ്രനിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് കെ.സുരേന്ദ്രന് പറയുന്നത്. പാര്‍ട്ടിയിലേക്ക് പൊതു സമ്മതരെ ‘എന്തുവില’കൊടുത്തും എത്തിക്കുക എന്ന കേന്ദ്രനിര്‍ദേശം പ്രാവര്‍ത്തികമാക്കുകയായിരുന്നു താനെന്നാണ് സൂരേന്ദ്രന് പങ്കുവയ്ക്കുന്ന വികാരം.ഈ സാഹചര്യത്തില്‍ കേന്ദ്രപിന്തുണ തനിക്കുണ്ടെന്ന പൂര്‍ണ വിശ്വാസമാണ് അദ്ദേഹത്തിനുള്ളത്. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷ്, തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.…
Read More