ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി വാതിലടച്ചു കുറ്റിയിട്ടു; വയോധിക പിൻവാതിലിലൂടെ ഓടി; യുവാവ് പിടിയിൽ

ഉദയംപേരൂർ: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീടിനുള്ളിൽ അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റിൽ.

കണ്ടനാട് ഇടയത്ത് മുകളിൽ ഇളയിടത്ത്കുടി സൈജു (39) വിനെയാണ് ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഉദയംപേരൂർ കണ്ടനാട് ഭാഗത്തെ 66 വയസ് പ്രായമുള്ള സ്ത്രീയുടെ വീട്ടിലാണ് പ്രതി അതിക്രമിച്ച് കയറിയത്. ഞായറാഴ്ച രാത്രി 8.15 ഓടെയായിരുന്നു സംഭവം.

കാറിൽ വയോധികയുടെ വീടിനു സമീപത്തെത്തിയ പ്രതി വീടിന്‍റെ മുൻവാതിലിലൂടെ വീടിനുള്ളിൽ കയറി വാതിലടച്ചു കുറ്റിയിടുകയായിരുന്നു.

വയോധിക പിൻവാതിലിലൂടെ ഓടി അടുത്ത വീട്ടിൽ അഭയം തേടി. നാട്ടുകാരെത്തിയപ്പോഴേക്കും പ്രതി കടന്നു കളഞ്ഞിരുന്നു.

ഇയാൾക്കെതിരേ വീട് കയറി ആക്രമിച്ചതിനും അനധികൃത മദ്യം സൂക്ഷിച്ച കാര്യം പോലീസിലറിയിച്ചെന്നാരോപിച്ച് ദമ്പതികളെ ഭീഷണിപ്പെടുത്തിയതിനും ഉദയംപേരൂർ പോലീസിലും 60 കുപ്പി അനധികൃത വിദേശമദ്യം സൂക്ഷിച്ചതിന് പിറവം പോലീസിലും കേസുണ്ട്.പ്രതിയെ ചോറ്റാനിക്കര കോടതിയിൽ ഹാജരാക്കി.

അന്വേഷണ ഉദ്യോഗസ്ഥരായ സബ് ഇൻസ്പെക്ടർ ബാബു എൻ. ആർ, രാജേഷ്, ശ്യാം ലാൽ സജിമോൻ, ബിനിൽ, പ്രശാന്ത്, ശാന്തിനി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related posts

Leave a Comment