കുട്ടിയുടെ സുരക്ഷ ഉറപ്പ് വരുത്താൻ അധ്യാപകർക്കായില്ല; ഷഹലയുടെ മരണത്തിൽ പ്രധാനാധ്യാപകർക്ക് സസ്പെൻഷൻ, പിടിഎ പിരിച്ചു വിട്ടു

വയനാട്: സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്‍റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രിന്‍സിപ്പൽ എ.കെ.കരുണാകരനും ഹെഡ്മാസ്റ്റര്‍ കെ.കെ. മോഹനനുമാണ് സസ്‌പെന്‍ഷന്‍.

പിടിഎ പിരിച്ചുവിടാനും തീരുമാനമായി. വിദ്യാഭ്യസ ഡെപ്യൂട്ടി ഡയറക്ടറേറ്റിന്‍റേതാണ് നടപടി. കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ അധ്യാപകർക്കായില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മറ്റ് അധ്യാപകർ തെറ്റുകാരാണെങ്കിൽ അവർക്കെതിരെയും നടപടിയുണ്ടാകുമെന്നും വകുപ്പുതല അന്വേഷണത്തിനു ശേഷം അധികൃതർ വ്യക്തമാക്കി.

കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ ക്ലാസ് തുടര്‍ന്ന അധ്യാപകന്‍ ഷിജിലിനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം കനക്കുന്നതിനിടെയാണ് നടപടി.

Related posts