പൂക്കോട് സംഭവം: മുഖ്യപ്രതി കാരാട്ടെക്കാരന്‍,മുഴുവന്‍ അഭ്യാസവും സിദ്ധാര്‍ഥനുമേല്‍ പ്രയോഗിച്ചു


വയനാട്: പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധ‍ാര്‍ഥനെ ക്രൂരമായി മര്‍ദിച്ച പ്രധാന പ്രതി സിൻജോ ജോൺസൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ് എന്ന് പോലീസ്. കൈവിരലുകൾ കൊണ്ട് സിൻജോ കണ്ഠനാളം അമര്‍ത്തിയതോടെ ദാഹജലം പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയായി. സിദ്ധ‍ാര്‍ഥൻ അനുഭവിച്ചത് കൊടും ക്രൂരതയാണെന്നാണ് വിദ്യാര്‍ഥികൾ പോലീസിന് നല്‍കുന്ന മൊഴി.

കരാട്ടെയില്‍ ബ്ലാക്ക് ബെൽറ്റ്നേടിയ പ്രധാനപ്രതി സിൻജോ ജോൺസൺ അഭ്യാസ മികവ് മുഴുവൻ സിദ്ധ‍ാര്‍ഥനുമേൽ പ്രയോഗിച്ചു. ഒറ്റച്ചവിട്ടിന് താഴെയിട്ടു. ദേഹത്ത് തള്ളവിരൽ പ്രയോഗം നടത്തി.ഒട്ടേറെത്തവണ അടിക്കുകയും മറ്റുള്ളവരെക്കൊണ്ട് നിര്‍ബന്ധിച്ച് അടിപ്പിക്കുകയുംചെയ്തു.


സിൻജോ കൈവിരലുകള്‍വെച്ച് കഴുത്തിൽ അമര്‍ത്തിയിരുന്നു. ഇതുമൂലം വെള്ളം പോലും ഇറക്കാനായില്ലെന്ന് വിദ്യാര്‍ഥികൾ മൊഴി നൽകി.

ആള്‍ക്കൂട്ട വിചാരണ പ്ലാൻ ചെയ്തതും സിൻജോ ആണ്. ക്രൂരതകാണിച്ചതില്‍ രണ്ടാമന്‍ കേസിലെ രണ്ടാം പ്രതി കാശിനാഥനാണ്. ബെല്‍റ്റുകൊണ്ട് കൂടുതല്‍തവണ അടിച്ചത് കാശിനാഥനാണ്. ഇയാള്‍ മനോനില തെറ്റിയപോലെയാണ് സിദ്ധാര്‍ഥനോട് പെരുമാറിയയതെന്നുമാണ് വിദ്യാര്‍ഥികള്‍ പോലീസിന് നല്‍കിയ മൊഴി.ു

Related posts

Leave a Comment