കാഴ്ചയില്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്കേ മനസ്സിലാവൂ ! അധ്യാപകന്റെ പരാതിയില്‍ ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍

എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ വിദ്യാര്‍ഥികള്‍ ക്ലാസില്‍ അവഹേളിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആറ് പേര്‍ക്ക് സസ്പെന്‍ഷന്‍.

കെ.എസ്.യു യൂണിറ്റ് വൈസ്.പ്രസിഡന്റ് മുഹമ്മദ് ഫാസില്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി.

ഫാസിലിനെ കൂടാതെ നന്ദന സാഗര്‍, രാഗേഷ്, പ്രിയദ, ആദിത്യ, ഫാത്തിമ നഫ്ലം എന്നീ വിദ്യാര്‍ഥികളെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

അപമാനിക്കപ്പെട്ട അധ്യാപകന്‍, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം എച്ച്ഒഡി എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.

സംഭവം അന്വേഷിക്കാന്‍ പ്രത്യേക സമിതിയേയും കോളേജ് അധികൃതര്‍ നിയോഗിച്ചിട്ടുണ്ട്. മഹാരാജാസ് കോളേജില്‍ തന്നെ പഠിച്ച് അധ്യാപകനായ ഡോ.പ്രിയേഷിനാണ് അപമാനം നേരിട്ടത്.

സംഭവത്തെക്കുറിച്ച് പ്രിയേഷ് പറയുന്നതിങ്ങനെ… സംഭവം നിര്‍ഭാഗ്യകരമാണ്. കുട്ടികളുടെ ഭാഗത്ത് നിന്ന് അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. അവര് ഷൂട്ട് ചെയ്യുന്നതും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചതും ഞാന്‍ അറിഞ്ഞിരുന്നില്ല.

അധ്യാപകന്‍ എന്ന നിലയ്ക്ക് എനിക്ക് കൂടി സാമൂഹിക ഉത്തരവാദിത്തമുണ്ട്. അതിലുള്‍പ്പെട്ട കുട്ടികളെ തെറ്റ് മനസ്സിലാക്കി തിരിച്ചു കൊണ്ടുവരണം.

കാഴ്ചയില്ലാത്തതിന്റെ ബുദ്ധിമുട്ട് അത് അനുഭവിച്ചവര്‍ക്കേ മനസ്സിലാകുകയുള്ളൂ. അത്തരമൊരു ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയവര്‍ക്കേ അത് മനസ്സിലാകുകയുള്ളൂ.

ഒരു മണിക്കൂര്‍ കുട്ടികളെ പഠിപ്പിക്കുന്നതിനായി രണ്ട് മണിക്കൂര്‍ കമ്പ്യൂട്ടറില്‍ വായിച്ച് കേട്ട് തയ്യാറെടുക്കണം.

അത്രയൊക്കെ ബുദ്ധിമുട്ടി ക്ലാസെടുക്കുമ്പോള്‍ ഇത്തരമൊരു സാഹചര്യം കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് വിഷമം ഉണ്ടാക്കുമെന്നും പ്രിയേഷ് കൂട്ടിച്ചേര്‍ത്തു.

കാഴ്ച പരിമിതിയുള്ള പ്രിയേഷ് ക്ലാസെടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ മൊബൈലില്‍ കളിക്കുകയും അലക്ഷ്യമായി നടക്കുകയും അദ്ദേഹത്തിന്റെ പിന്നില്‍ ചെന്ന് പരിഹസിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്തു വന്നത്.

ഇതിലുള്‍പ്പെട്ടതില്‍ വിഷമം ഉണ്ടെന്ന് വിദ്യാര്‍ഥികള്‍ വന്ന് പറഞ്ഞിരുന്നു. അവരോട് ക്ഷമിക്കാന്‍ തയ്യാറാണ്.

അതേ സമയം തന്നെ തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് അവര്‍ മനസ്സിലാക്കിയാല്‍ മതി. കാഴ്ച പരിമിതിയുള്ള ഒരു അധ്യാപകനും ഇത്തരമൊരു അനുഭവം ഇനിയുണ്ടാകരുതെന്നും പ്രിയേഷ് വ്യക്തമാക്കി.

Related posts

Leave a Comment