കൂലി വർധിപ്പിച്ചില്ലെങ്കിൽ പുറത്ത് നിന്ന് കള്ളുകൊണ്ടുവരുന്നത് തടയും; സമരത്തിനൊരുങ്ങി ചെത്ത് തൊഴിലാളി യൂണിയൻ

കൊയിലാണ്ടി: കള്ള്ഷാപ്പുടമകളുടെ തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരേ ചെത്ത് തൊഴിലാളി യൂണിയൻ (സിഐടിയു) പ്രക്ഷോഭത്തിലേക്ക്.കേരളത്തിലെ പരമ്പരാഗത വ്യവസായമായ കള്ള് ചെത്ത് വ്യവസായ മേഖലയിലെ തൊഴിലാളികളോട് കള്ള്ഷാപ്പ് ലൈസൻസികളായ ഉടമകൾ സ്വീകരിക്കുന്ന നിഷേധ നിലപാടുകൾക്കെതിരെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പണിമുടക്ക്

നടത്താന്‍ ചെത്ത് തൊഴിലാളി യൂണിയൻ കൊയിലാണ്ടി താലൂക്ക് കമ്മറ്റിയും തൊഴിലാളി ജനറൽ ബോഡി യോഗവും തീരുമാനിച്ചു. നിപയെയും കോവിഡിനെയും തുടർന്നു ഈ മേഖലയിലെ തൊഴിലാളികൾ വലിയ പ്രയാസമാണ് നേരിടുന്നത്.

2022 ലെ നേരിയ കൂലി വർദ്ധനക്ക് ശേഷം നാല് വർഷമായി കൂലിയിലും മറ്റു അവകാശങ്ങളിലും തൊഴിലാളികൾക്ക് അനുകൂലമായി ഒരു തീരുമാനവും ലൈസൻസികളായ ഉടമകൾ സ്വീകരിച്ചിട്ടില്ല.

ഫെബ്രവരി മുതൽ കൂലി വര്‍ധനവ് നടപ്പിലാക്കിയില്ലെങ്കില്‍ പുറത്ത് നിന്ന് കൊണ്ട് വരുന്ന കള്ള് തടയാന്‍തീരുമാനിച്ചതായും അറിയിച്ചു. ജനറൽ ബോഡി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്‍റ് എം.എ. ഷാജി അദ്ധ്യക്ഷത വഹിച്ചു.

Related posts

Leave a Comment