അധ്യാപകന് അല്‍ഖ്വയ്ദ ബന്ധം ഉള്ളതായി കണ്ടെത്തി ! മദ്രസ പൊളിച്ചുനീക്കി അസം സര്‍ക്കാരിന്റെ നടപടി…

അല്‍ഖ്വയ്ദ ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്ന് അധ്യാപകന്‍ അറസ്റ്റിലായതോടെ ഇയാള്‍ ജോലി ചെയ്തിരുന്ന മദ്രസ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി അസം സര്‍ക്കാര്‍. ഭീകര പ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു നീക്കുന്ന മൂന്നാമത്തെ മദ്രസയാണിത്. കബെയ്തരി പാര്‍ട്ടി-4 ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇരുനിലയിലുള്ള മര്‍കസുല്‍ മാ-ആരിഫ് ഖുറയാന മദ്രസയാണ് പൊളിച്ചുമാറ്റിയത്. എട്ട് ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് നടപടി. വെള്ളിയാഴ്ചയാണ് മദ്രസ്സയിലെ അധ്യാപകനായ മുഫ്തി ഹഫിസുര്‍ റഹ്മാന്‍ എന്നയാളെ അറസ്റ്റു ചെയ്തത്. 2018ലാണ് ഇയാള്‍ ഇവിടെ അധ്യാപകനായി ചേര്‍ന്നത്. ചൊവ്വാഴ്ച മദ്രസയില്‍ നടന്ന റെയ്ഡില്‍ തീവ്രവാദ ബന്ധമുള്ള നിരവധി ലേഖനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇവിടെ താമസിച്ചു പഠിച്ചിരുന്ന 200 ഓളം വിദ്യാര്‍ത്ഥികളെ ജില്ലാ ഭരണകൂടം ഒഴിപ്പിച്ചിരുന്നു

Read More

വധുവിന് സര്‍ക്കാരിന്റെ വക വിവാഹ സമ്മാനം 10 ഗ്രാം സ്വര്‍ണം ! അസം സര്‍ക്കാര്‍ ആവിഷ്‌കരിച്ച അരുന്ധതി സ്വര്‍ണ പദ്ധതിയെക്കുറിച്ചറിയാം…

സംസ്ഥാനത്തെ നവവധുക്കള്‍ക്ക് 10 ഗ്രാം സ്വര്‍ണം വിവാഹ സമ്മാനം നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ച് അസം സര്‍ക്കാര്‍. സ്ത്രീശാക്തീകരണം, ബാലവിവാഹം തടയല്‍ എന്നീ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച അരുന്ധതി സ്വര്‍ണ പദ്ധതി പ്രകാരമാണ് വധുവിന് ജനുവരി ഒന്നുമുതല്‍ സ്വര്‍ണം സമ്മാനമായി നല്‍കുന്നത്. പത്തുഗ്രാം സ്വര്‍ണത്തിന്റെ വിലയായ 30,000 രൂപ വധുവിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കും. ഈ തുക മറ്റുആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല. പ്രതിവര്‍ഷം 800 കോടി രൂപ സര്‍ക്കാരിന് ഇതിനായി ചെലവുവരുമെന്നാണ് കണക്കുകൂട്ടല്‍. ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകണമെങ്കില്‍ ചില നിബന്ധനകള്‍ അംഗീകരിക്കേണ്ടതുണ്ട്. വധുവിനും വരനും യഥാക്രമം 18, 21 വയസ്സ് തികഞ്ഞിരിക്കണം എന്നതാണ് ഇതില്‍ ആദ്യത്തേത്. പെണ്‍കുട്ടിയുടെ ആദ്യവിവാഹത്തിന് മാത്രമാണ് വിവാഹസമ്മാനം ലഭിക്കുക, വിവാഹം 1954 ലെ പ്രത്യേക വിവാഹനിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണം, വധുവിന്റെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ കവിയരുത്, വധു പത്താംക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണം (തോട്ടംതൊഴിലാളികളുടെയും ഗ്രോത്രവര്‍ഗക്കാരുടെ…

Read More