മലയാളികള്‍ക്ക് സ്വാതന്ത്ര്യദിന ‘സമ്മാന’വുമായി കെഎസ്ഇബി ! സെസ് നിരക്ക് കൂട്ടിയേക്കും

അണക്കെട്ടുകളില്‍ ജലനിരപ്പ് വന്‍തോതില്‍ കുറഞ്ഞതോടെ സംസ്ഥാന വൈദ്യുതി വകുപ്പ് വന്‍ പ്രതിസന്ധിയിലാണ്. പുറമെ നിന്ന് അമിത വില നല്‍കി വൈദ്യുതി വാങ്ങുകയാണ് ഒരു പോംവഴി. ഈ അവസരത്തില്‍ കടുത്ത പ്രതിസന്ധി മറി കടക്കുന്നതിന് വൈദ്യുതി സെസ് കൂട്ടാനൊരുങ്ങി കെ.എസ്.ഇ.ബി. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാളെ വിളിച്ചു കൂട്ടുന്ന ഉന്നതതല യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കും. വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാനുളള സമയപരിധി മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞെങ്കിലും ,ഹൈക്കോടതി തടഞ്ഞതിനാല്‍ പുതിയ നിരക്ക് പ്രഖ്യാപിക്കാനായിട്ടില്ല. പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ നഷ്ടം നികത്താന്‍ അതത് മാസം സെസ് പിരിക്കാന്‍ കെ.എസ്.ഇ.ബിക്ക് അനുമതിയുണ്ടെങ്കിലും അത് യൂണിറ്റിന് 10 പൈസയായി റെഗുലേറ്ററി കമ്മിഷന്‍ കുറച്ചിട്ടുണ്ട്. വൈദ്യുതി വാങ്ങാന്‍ കോടികള്‍ ചെലവായാലും സെസ് അധികം പിരിക്കാനാകാത്ത സ്ഥിതി. അതേ സമയം ,കേന്ദ്ര നിയമമനുസരിച്ച് പരിധിയില്ലാതെ സെസ് ഏര്‍പ്പെടുത്താനുമാകും. നഷ്ടം നികത്തുന്നതിന് നിയമപരമായി എന്ത് ചെയ്യാനാകുമെന്ന്…

Read More