മലയാളികള്‍ക്ക് സ്വാതന്ത്ര്യദിന ‘സമ്മാന’വുമായി കെഎസ്ഇബി ! സെസ് നിരക്ക് കൂട്ടിയേക്കും

അണക്കെട്ടുകളില്‍ ജലനിരപ്പ് വന്‍തോതില്‍ കുറഞ്ഞതോടെ സംസ്ഥാന വൈദ്യുതി വകുപ്പ് വന്‍ പ്രതിസന്ധിയിലാണ്.

പുറമെ നിന്ന് അമിത വില നല്‍കി വൈദ്യുതി വാങ്ങുകയാണ് ഒരു പോംവഴി. ഈ അവസരത്തില്‍ കടുത്ത പ്രതിസന്ധി മറി കടക്കുന്നതിന് വൈദ്യുതി സെസ് കൂട്ടാനൊരുങ്ങി കെ.എസ്.ഇ.ബി.

വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാളെ വിളിച്ചു കൂട്ടുന്ന ഉന്നതതല യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കും.

വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാനുളള സമയപരിധി മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞെങ്കിലും ,ഹൈക്കോടതി തടഞ്ഞതിനാല്‍ പുതിയ നിരക്ക് പ്രഖ്യാപിക്കാനായിട്ടില്ല.

പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ നഷ്ടം നികത്താന്‍ അതത് മാസം സെസ് പിരിക്കാന്‍ കെ.എസ്.ഇ.ബിക്ക് അനുമതിയുണ്ടെങ്കിലും അത് യൂണിറ്റിന് 10 പൈസയായി റെഗുലേറ്ററി കമ്മിഷന്‍ കുറച്ചിട്ടുണ്ട്.

വൈദ്യുതി വാങ്ങാന്‍ കോടികള്‍ ചെലവായാലും സെസ് അധികം പിരിക്കാനാകാത്ത സ്ഥിതി.

അതേ സമയം ,കേന്ദ്ര നിയമമനുസരിച്ച് പരിധിയില്ലാതെ സെസ് ഏര്‍പ്പെടുത്താനുമാകും. നഷ്ടം നികത്തുന്നതിന് നിയമപരമായി എന്ത് ചെയ്യാനാകുമെന്ന് നാളത്തെ യോഗം വിലിരുത്തും.

ജലവൈദ്യുതി ഉല്‍പാദനം കുറഞ്ഞതിനൊപ്പം,450 മെഗാവാട്ടിന്റെ ദീര്‍ഘകാല കരാര്‍ റദ്ദാക്കേണ്ടി വന്നതോടെയുള്ള വൈദ്യുതി കമ്മി പരിഹരിക്കാന്‍ വേറെ ഇടക്കാല കരാര്‍ ഉണ്ടാക്കാനാകാതെ വന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നതിനായി ദിവസം 10കോടിയിലേറെ രൂപയാണ് ഇപ്പോള്‍ ചെലവ്.

പ്രതിദിന വൈദ്യുതി ഉപഭോഗം 63 ദശലക്ഷം യൂണിറ്റാണിപ്പോള്‍. ഓണം അടുക്കുന്നതോടെ ഉപഭോഗം കൂടും. അതോടെ കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും.

നാല് ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയത് മൂലമാണ് 450 മെഗാവാട്ടിന്റെ ലഭ്യത ഇല്ലാതായത്. പകരം വൈദ്യുതി കരാറുകളുണ്ടാക്കാന്‍ കഴിഞ്ഞ മാസം റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കി.

അതിന് ടെന്‍ഡര്‍ വിളിക്കുകയും ചെയ്തു. സെപ്തംബര്‍ 4നാണ് ടെന്‍ഡര്‍ തുറക്കുന്നത്. പിന്നീട് വര്‍ക്ക് ഓര്‍ഡര്‍ കൊടുത്ത് വൈദ്യുതി എത്താന്‍ മൂന്ന് മാസമെങ്കിലുമെടുക്കും.അതു വരെ വന്‍ തുകയ്ക്ക് പുറമെ നിന്ന് വൈദ്യുതി വാങ്ങേണ്ടിവരും.

നിലവില്‍ 12 ദശലക്ഷം യൂണിറ്റാണ് ജലവൈദ്യുതി ഉല്‍പാദനം.15 മുതല്‍ 20 മെഗാവാട്ട് വരെ ഉല്‍പാദിക്കാനായാലേ പിടിച്ചു നില്‍ക്കാനാവൂ എന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്.

Related posts

Leave a Comment