ജ്യൂസ് നല്‍കി മയക്കി പാര്‍ട്ടി പ്രവര്‍ത്തകയുടെ നഗ്നചിത്രം പകര്‍ത്തി ! സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്; പ്രതി മുമ്പ് വീട്ടമ്മയെ ഗര്‍ഭിണിയാക്കിയ ആള്‍…

ലഹരിജ്യൂസ് നല്‍കി മയക്കി പാര്‍ട്ടി പ്രവര്‍ത്തകയുടെ നഗ്‌ന ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോന് എതിരെയാണ് വനിത പ്രവര്‍ത്തക പരാതി നല്‍കിയത്. യുവതിയെ കാറില്‍ കയറ്റി മയക്കി കിടത്തി നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ഭീഷണി. ചിത്രം പുറത്ത് വിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപയും പ്രതി ആവശ്യപ്പെട്ടുവെന്ന് പരാതിയില്‍ യുവതി പറയുന്നു. കേസിലെ രണ്ടാം പ്രതി ഡിവൈഎഫ്‌ഐ നേതാവായ നാസറാണ്. പീഡനം, നഗ്‌ന വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടല്‍, എന്നീ വകുപ്പുകളാണ് പ്രതികളായ സജിക്കും നാസറിനും എതിരെ ചുമത്തിയിരിക്കുന്നത്. 12 പ്രതികളാണ് കേസിലുള്ളത്. വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് മറ്റ് 10 പേര്‍ക്കെതിരെ കേസ് എടുത്തത്. സി സി സജിമോനെതിരെ മുമ്പും കേസുകളുണ്ടായിട്ടുണ്ട്. വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ ഡിഎന്‍എ പരിശോധനയില്‍ ആള്‍മാറാട്ടത്തിനും ശ്രമിച്ചിച്ചിരുന്നു.…

Read More

വേണ്ടാ…വേണ്ടായെന്നു വയ്ക്കുമ്പോള്‍ ! വിലക്കിയിട്ടും നിരന്തരം അശ്ലീല വീഡിയോകള്‍ അയച്ച സിപിഎം നേതാവിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതി

വിലക്ക് വകവയ്ക്കാതെ സിപിഎമ്മിന്റെ വനിതാ പ്രവര്‍ത്തകയ്ക്ക് നിരന്തരം അശ്ലീല വീഡിയോ അയച്ച നേതാവിന് ഒടുവില്‍ പണികിട്ടി. ഇയാളെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സിപിഎം ഏരിയാ കമ്മിറ്റി അംഗവും, കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗവുമായ സി സുരേഷ് ബാബുവിനെതിരെയാണ് നടപടി. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഏരിയ കമ്മിറ്റി അംഗത്വത്തില്‍ നിന്നുമാണ് ആറു മാസത്തേക്ക് സി സുരേഷിനെ സിപിഎം സസ്പെന്‍ഡ് ചെയ്തത്. അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ കൂടിയാണ് ഇയാള്‍. ഇയാള്‍ നിരന്തരം അശ്ലീല വീഡിയോകള്‍ അയയ്ക്കാന്‍ തുടങ്ങിയതോടെ സഹികെട്ട വനിതാ പ്രവര്‍ത്തക ഇത് വിലക്കിയിരുന്നു. എന്നാല്‍ ഇത് മുഖവിലയ്ക്ക് എടുക്കാതെ ഇയാള്‍ സുരേഷ് ബാബു വീണ്ടും വീഡിയോകള്‍ അയക്കുകയായിരുന്നു. ഇതോടെ വനിത പ്രവര്‍ത്തക ഏരിയ കമ്മിറ്റിക്ക് പരാതി നല്‍കി. തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച വനിതാ നേതാവ് ഉള്‍പ്പെടെയുള്ള മൂന്നംഗ അന്വേഷണ സമിതി സംഭവം അന്വേഷിച്ചു. വനിത പ്രവര്‍ത്തകയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന്…

Read More

കേരളത്തിലെ ഉന്നത സിപിഎം നേതാവിന്റെ മകനെതിരേ ഗുരുതര ആരോപണങ്ങളുമായി ദുബായ് കമ്പനി; തട്ടിയെടുത്ത 13 കോടി തിരികെ നല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കമ്പനി

ന്യൂഡല്‍ഹി: കേരളത്തിലെ ഉന്നതനായ സിപിഎം നേതാവിന്റെ മകനെതിരേ ഗുരുതര ആരോപണങ്ങളുമായി ദുബായിലുള്ള കമ്പനി രംഗത്ത്. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് 13 കോടി രൂപ തട്ടിയെന്നാണ് ആരോപണം. പ്രശ്‌ന പരിഹാരത്തിന് പാര്‍ട്ടി ഇടപെടണമെന്നാണ് കമ്പനിയുടെ ആവശ്യം. നേതാവിന്റെ മകന്‍ ചെക്കുകള്‍ കമ്പനിയ്ക്കു നല്‍കിയെങ്കിലും ആ ചെക്കുകള്‍ മടങ്ങിയതോടെയാണ് ആള്‍ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. മകന്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് നേതാവുമായി ചില ദൂതന്മാര്‍ മുഖേന കമ്പനി ചര്‍ച്ച നടത്തിയിരുന്നു.പണം തിരികെ നല്‍കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയെങ്കിലും ഒന്നും നടന്നില്ല. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടു വായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം…

Read More