ഹോ, എന്തൊരു ചൂടാണ്… കുട്ടികളെ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്; കുടിവെള്ളം എപ്പോഴും കൈയില്‍ കരുതണം

കൊച്ചി: വേനല്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ നിര്‍ദേശം. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും പ്രത്യേകം ശ്രദ്ധ ചെലുത്തണം. ധാരാളം വെള്ളം കുടിക്കണംനിര്‍ജലീകരണം തടയാന്‍ വെള്ളം കുടിക്കണം. കുടിവെള്ളം എപ്പോഴും കൈയില്‍ കരുതണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയുള്ള സമയത്ത് സൂര്യപ്രകാശം കൂടുതല്‍ സമയം ഏല്‍ക്കുന്നത് ഒഴിവാക്കണം. കുട്ടികള്‍ക്ക് വെയില്‍ കൂടുതലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്നു ഉറപ്പു വരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കണം. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം അതാതു പഞ്ചായത്ത് അധികൃതരും അംഗനവാടി…

Read More

അരി, ഗോതമ്പ്, കിഴങ്ങുവർഗ്ഗങ്ങൾ അമിതമായി കഴിക്കുന്നവരോണോ? ചുമ്മാതിരുന്നാലും കൊളസ്ട്രോൾ ഉണ്ടാവും…

അധികമായ വിശ്രമമുള്ളവർക്കും മെലിഞ്ഞിരിക്കുന്നവർക്കും അധ്വാനത്തിന് അനുസരിച്ചല്ലാത്ത അളവിൽ കലോറിമൂല്യം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവർക്കും കൊളസ്ട്രോൾ ഉണ്ടാകാം. അരി, ഗോതമ്പ്, കിഴങ്ങുവർഗ്ഗങ്ങൾ തുടങ്ങിയ ആഹാരം അമിതമായി കഴിക്കുന്നവർക്ക് കൊളസ്ട്രോൾ ഉണ്ടാകാതിരിക്കണമെങ്കിൽ വിശ്രമമെടുക്കുന്നതിനേക്കാൾ കൂടുതലായി അവർ അധ്വാനിക്കേണ്ടിവരും. കൊഴുപ്പും മധുരവും എണ്ണയും * കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണം പരമാവധി കുറച്ച് പയറുവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. * അവൊക്കാഡോ എന്ന ഫ്രൂട്ട് കഴിക്കുന്നവർക്ക് ചീത്ത കൊളസ്ട്രോൾ കുറയുകയും നല്ല കൊളസ്ട്രോൾ വർധിക്കുകയും ചെയ്യും. * ഓട്സും ബാർലിയും മറ്റു മുഴുധാന്യങ്ങളും കൊളസ്ട്രോൾ കുറയുവാൻ സഹായിക്കും. പുളിയുള്ള പഴങ്ങൾ* ആപ്പിൾ, മുന്തിരി, ഓറഞ്ച് പോലുള്ള പുളിയുള്ള പഴങ്ങൾ ധാരാളം കഴിക്കാവുന്നതാണ്. * നട്സ്, പിസ്ത, ബദാം, കാഷ്യൂനട്ട് പോലുള്ളവ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതാണ്. എന്നാൽ അവയുടെ അളവ് നിയന്ത്രിച്ച് ഉപയോഗിക്കുകയും മദ്യത്തിനൊപ്പം ഉപയോഗിക്കാതിരിക്കുകയും വേണം. മദ്യവും…

Read More

ഉപ്പ് കുറയ്ക്കണമെങ്കിൽ ഇതൊന്നു ശീലിച്ചോളൂ… ബിപി ഉള്ളവർ രാത്രി ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്…

ശരീരത്തിന് ആവശ്യമായതിനേക്കാൾ കൂടുതൽ ഉപ്പ് ദിവസവും നമ്മൾ കഴിക്കുന്നുണ്ട്. ഇതിനാൽ വർധിക്കുന്ന സോഡിയം കാരണം രക്തസമ്മർദം കൂടുമെന്നതിനാൽ ഉപ്പിന്‍റെ ഉപയോഗം വളരെ നിയന്ത്രിക്കേണ്ടിവരും. * ഉപ്പ് കുറയ്ക്കണമെങ്കിൽ ബേക്കറി സാധനങ്ങളും അച്ചാറും ഉപ്പിലിട്ടവയും ഒഴിവാക്കിയേ മതിയാകൂ. സസ്യഭക്ഷണം ശീലമാക്കാം* മാംസാഹാരം പരമാവധി കുറയ്ക്കുന്നതും ബീഫ് ഒഴിവാക്കുന്നതും രക്തസമ്മർദം കുറയ്ക്കാൻ നല്ലതാണ്; പ്രത്യേകിച്ചും അമിതവണ്ണമുള്ളവർ. സസ്യഭുക്കായ ഒരാളിന് രക്താതിമർദവും ഹൃദയവുമായി ബന്ധപ്പെട്ട പല രോഗങ്ങളും ഒഴിവാക്കാനാകും. അതുകൊണ്ട്ഇത്തരം രോഗികൾ പരമാവധി സസ്യഭുക്കാകുന്നതാണ് നല്ലത്. പാൽക്കട്ടി ഉപയോഗിക്കുന്നവരിൽ* പാൽക്കട്ടി ഉപയോഗിക്കുന്നവരിലും അതിലുള്ള ടൈറാമിന്‍റെ സാന്നിധ്യംകൊണ്ട് ബിപി വർധിക്കാം. അമിത രക്തസമ്മർദം കുറയ്ക്കാംകരിക്കിൻവെള്ളം, പടവലങ്ങ, പേരയില, കുമ്പളങ്ങ, പഴങ്ങൾ, ഉണക്കമുന്തിരി, കോവയ്ക്ക, വാഴപ്പിണ്ടി, വാഴക്കൂമ്പ്, ഇലക്കറികൾ തുടങ്ങിയവയുടെ വിവിധ രീതിയിലുള്ള ഉപയോഗം അമിതരക്തസമ്മർദമുള്ളവർക്ക് നല്ലതാണ്. ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത്എന്നാൽ, ഉറക്കംപോലും തടസപ്പെടുന്ന വിധത്തിൽ വളരെ വൈകിയുള്ള രാത്രിഭക്ഷണം, അമിതഭക്ഷണം, എളുപ്പം ദഹിക്കാത്ത ഭക്ഷണം തുടങ്ങിയവ…

Read More

പ്രമേഹ അറിയിപ്പുകൾ അവഗണിക്കരുത്; സൂക്ഷിച്ചില്ലെങ്കിൽ പ്രമേഹം കാഴ്ചയെ കവരും…

  പ്രമേഹം, ബാധിച്ചിരിക്കുന്നു എന്ന് അറിയുന്നതു മുതൽ ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ട ആരോഗ്യ പ്രശ്നമാണിത്. രക്തത്തിലെ പഞ്ചസാരയുടെ നില ഉയർന്നുനിൽക്കുന്നതിന്‍റെ ഭാഗമായി പ്രധാനമായി ഏറ്റവും കൂടുതൽ പേരിൽ കാണാൻ സാധ്യതയുള്ള അസ്വസ്ഥത വർധിച്ച ദാഹമായിരിക്കും. ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടി വരും. മൂത്രമൊഴിക്കാൻ പോകേണ്ടതായും വരും. കാഴ്ചയിൽ പ്രശ്നങ്ങൾ അനുഭവപ്പെട്ടു തുടങ്ങും.  ഇതൊടൊപ്പം ശരീരഭാരം കുറയാനും തുടങ്ങും. ധമനികൾക്കു നാശം സംഭവിക്കുന്നു  നിയന്ത്രണ വിധേയമല്ലാത്ത അവസ്ഥയിൽ രക്തത്തിലെ പഞ്ചസാരയുടെ നില ഉയർന്നുനിൽക്കുന്നത് ധമനികളിൽ നാശം സംഭവിക്കുന്നതിനു കാരണമാകും. അതിന്‍റെ ഫലമായി മർമ പ്രധാനമായ അവയവങ്ങളിൽ ആവശ്യമായ അളവിൽ രക്തം എത്തുകയില്ല. ഈ പ്രക്രിയയുടെ ഫലമായി ഭാവിയിൽ ജീവനുതന്നെഭീഷണി ആകാവുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. പഞ്ചസാര നില പരിശോധിക്കണം   അതുകൊണ്ടുതന്നെ പ്രമേഹത്തിന്‍റെ അറിയിപ്പുകൾ ആയ അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽ എത്രയും നേരത്തേ രക്തത്തിലെ പഞ്ചസാരയുടെ നില…

Read More

സ്ട്രോക്ക് പ്രയാസങ്ങൾ ഒഴിവാക്കം; ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി…

സ്‌ട്രോക്ക് കാരണം ആശയവിനിമയത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഇതിനു നല്ല രീതിയിലുള്ള സ്പീച്ച് തെറാപ്പി ആവശ്യമാണ്. സ്ട്രോക്ക് പ്രയാസങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. * ആശയവിനിമയം നടത്താന്‍ നിരന്തരമായി അഭ്യസിക്കുക * ഉച്ചത്തില്‍ വായിക്കുക * പേരുകള്‍ ഗാനങ്ങള്‍ തുടങ്ങിയവ പലതവണ ആവര്‍ത്തിക്കുക * കാര്‍ഡുകള്‍ അല്ലെങ്കില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുക തുടങ്ങിയവ ചെയ്യാവുന്നതാണ്. ഭക്ഷണം കഴിക്കുന്പോൾസ്‌ട്രോക്ക് രോഗികളില്‍ ഭക്ഷണം വിഴുങ്ങുന്നതിനു പ്രയാസം കാണാറുണ്ട്. ഇത് ആഹാരം ശ്വാസനാളത്തിലേക്ക് പോകാനും തന്മൂലം ആസ്പിരേഷന്‍ ന്യുമോണിയ വരുന്നതിനും സാധ്യതയുണ്ട്. ഇത് കുറയ്ക്കുന്നതിനായി ഭക്ഷണം ചെറിയ കഷണങ്ങളായി മുറിച്ചു കഴിക്കേണ്ടതും പാനീയങ്ങള്‍ കുറച്ചു കുറച്ചായി മൊത്തിക്കുടിക്കേണ്ടതുമാകുന്നു. സംസാരം ഒഴിവാക്കാം…* ഭക്ഷണം കഴിക്കുമ്പോള്‍ സംസാരം ഒഴിവാക്കുകയും മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതും ഒഴിവാക്കേണ്ടതാണ്. * കിടന്നു കൊണ്ട് ഭക്ഷണം കഴിക്കാന്‍പാടുള്ളതല്ല. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കുറവ്,ഓര്‍മക്കുറവ് സ്‌ട്രോക്ക് മൂലം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള…

Read More

സ്ട്രോക്ക് സാധ്യത കൂടുതലുള്ളവർ ആരൊക്കെ? സ്ട്രോക്ക് വന്നാൽ ഉടൻ എന്ത് ചെയ്യണം…

സ്‌ട്രോക്ക് ഒരു ജീവിതശൈലീരോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്‍റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്‌ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. *അമിത രക്തസമ്മര്‍ദം ഉള്ളവരില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. * പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ അളവ് എന്നിവ ഉള്ളവരിലും സ്‌ട്രോക്ക് ഉണ്ടാകാം. * ഹാര്‍ട്ട് അറ്റാക്ക് വന്നവർ ‍, ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവർ‍, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍, ഇവരിലൊക്കെ സ്ട്രോക്ക് സാധ്യത വളരെ കൂടുതലാണ്. ചെറുപ്പക്കാരിലും… ഈയിടെയായി ചെറുപ്പക്കാരിലും സ്‌ട്രോക്ക് അധികമായി കണ്ടുവരുന്നുണ്ട്. ഇതിന്‍റെ ഒരു പ്രധാന കാരണം ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള വ്യതിയാനമാണ്. * പുകവലിയാണ് ഇതില്‍ ഏറ്റവും പ്രധാന കാരണം.അമിതവണ്ണം, മാനസിക സമ്മർദം * അമിതവണ്ണം, രക്തസമ്മര്‍ദം, മാനസികസമ്മര്‍ദം എന്നിവയും ചെറുപ്പക്കാരില്‍ സ്‌ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്. * ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്ട്രോക്ക് സാധ്യത…

Read More

വിളർച്ച പരിഹരിക്കാം… ഉലുവ, ബീറ്റ്റൂട്ട്,  എള്ള്, ചീര എന്നിവ മാറ്റിവയ്ക്കരുതേ…

രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവു സാധാരണനിലയിൽ നിന്നു കുറയുന്നതാണു വിളർച്ചയ്ക്കു കാരണം. ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുന്പ് അടങ്ങിയ തന്മാത്രയാണു ഹീമോഗ്ലോബിൻ. ഇരുന്പ് എന്തിന്?ഹീമോഗ്ലോബിൻ നിർമാണത്തിന് ഇരുന്പ് അത്യന്താപേക്ഷിതം. ശരീരമാകമാനം ഓക്സിജൻ എത്തിക്കുകയാണ് ഇതിന്‍റെ ജോലി. വിളർച്ചയുള്ളവരിൽ കോശസമൂഹങ്ങളിലെത്തുന്ന ഓക്സിജന്‍റെ അളവിൽ കുറവുണ്ടാകുന്നു.വിളർച്ച തുടങ്ങി മാസങ്ങളോളം ലക്ഷണങ്ങൾ പ്രകടമാവില്ല. തലകറക്കം, ക്ഷീണംകടുത്ത ക്ഷീണം, നിദ്രാലസ്യം, തലകറക്കം എന്നിവ ക്രമേണ പ്രകടമാകുന്നു. വിളർച്ചയുളളവരിൽ രക്താണുക്കൾക്ക് എല്ലാ അവയവങ്ങളിലേക്കും മതിയായ തോതിൽ ഓക്സിജൻ എത്തിക്കാനാവില്ല. ഹീമോഗ്ലോബിന്‍റെ കുറവ് കരൾ, വൃക്കകൾ, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു. ഗർഭിണികളിൽഇരുന്പ്, ഫോളിക്കാസിഡ്, വിറ്റാമിൻ സി, ബി12 എന്നീ പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളർച്ചയ്ക്കു കാാരണം. സ്ത്രീകളിലും ഗർഭിണികളിലും വിളർച്ചാസാധ്യത കൂടുതലാണ്. വിളർച്ചാസാധ്യതയുള്ളവർരക്തസ്രാവം, ബോണ്‍മാരോയിലെ അസുഖങ്ങൾ, കാൻസർ, കുടൽ രോഗങ്ങൾ, വൃക്ക തകരാർ, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മറ്റു ഗുരുതരരോഗങ്ങൾ എന്നിവ ബാധിച്ചവർക്കു വിളർച്ചാസാധ്യതയേറും. അരിവാൾ രോഗംഹീമോഗ്ലോബിൻ…

Read More

എന്താണ് പുളിച്ചുതികട്ടൽ; കാരണങ്ങൾ എന്തൊക്കെ; അറിഞ്ഞിരിക്കേണ്ടതെന്തെല്ലാം…

വയറിനുള്ളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ദഹനരസം അന്നനാളത്തിലേക്കു തിരികെ വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും. സാധാരണയായി പലപ്രാവശ്യം ഈ ദഹനരസം അന്നനാളത്തില്‍ വരുമെങ്കിലും ഇവ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമ്പോഴാണ് അതിനെ ഒരു അസുഖമായി കണക്കാക്കുന്നത്. 10-25 ശതമാനം വരെആളുകളില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി പഠനങ്ങള്‍ പറയുന്നു. കാരണങ്ങള്‍* അമിതവണ്ണം പ്രധാനമായും ഇത് വയറ്റിനുള്ളിലെ സമ്മര്‍ദം കൂട്ടുകയും അതുവഴി ആഹാരവും ഭക്ഷണരസങ്ങളും അന്നനാളത്തിലേക്കു തിരികെ വരുന്നു. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ഭാരം കൂടിയതുമൂലം ധാരാളം ആളുകളില്‍ ജേര്‍ഡ് കണ്ടുവരുന്നു. * കുനിഞ്ഞുള്ള വ്യായാമം (ഭാരോദ്വഹനം, സൈക്ലിംഗ്) – ഇവരില്‍ രോഗലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. * പുകവലി * ഹയാറ്റസ് ഹെര്‍ണിയ * മാനസിക പിരിമുറുക്കം രോഗലക്ഷണങ്ങള്‍* നെഞ്ചെരിച്ചില്‍ – വയറിന്‍റെ മുകള്‍ഭാഗത്തോ, നെഞ്ചിന്‍റെ താഴ്ഭാഗത്തോ അനുഭവപ്പെടുന്നു. സാധാരണയായി ഇത് ഭക്ഷണത്തിനു ശേഷം (കൂടുതല്‍ ഭക്ഷണം കഴിച്ചതിനു ശേഷമോ) എരിവ് കൂടുതലായി ഉപയോഗിക്കുമ്പോഴുമാണ് അനുഭവപ്പെടുന്നത്.…

Read More

വരണ്ട വായ, ആവർത്തിച്ചുവരുന്ന വായ്പുണ്ണ്; ഈ ലക്ഷങ്ങളുള്ളവർ ശ്രദ്ധിക്കുക…

പ്രമേഹം ഇന്നു സർവസാധാരണ അസുഖമായി മാറിക്കഴിഞ്ഞു. പ്രായഭേദമെന്യേ ആർക്കും വരാവുന്ന ഒന്ന്. കരുതലോടെ നേരിട്ടില്ലെങ്കിൽ ആളെത്തന്നെ ഇല്ലാതാക്കുന്ന ഒരു അസുഖമാണു പ്രമേഹം. കേരളത്തിൽ പ്രമേഹം പിടിമുറുക്കിയതിനു കാരണം അവരുടെ മാറുന്ന ജീവിതശൈലികളാണ്. കായികാധ്വാനം കുറഞ്ഞപ്പോൾപ്രമേഹരോഗികൾ ഏറെ കരുതലോടെ പരിഗണിക്കേണ്ട ഒന്നാണ് അവരുടെ പല്ലുകളുടെ ആരോഗ്യം. രണ്ടുനേരം പല്ലു തേച്ചതുകൊണ്ടു മാത്രം കാര്യമില്ല. മറ്റു പല ഘടകങ്ങളും പല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കും. ദന്താരോഗ്യം മോശമാകുന്നതോടെ പ്രമേഹരോഗികളെ മറ്റു പല രോഗങ്ങളും കീഴ്പ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. കായികാധ്വാനം ഇല്ലാതെ യുവതലമുറ ഓഫീസ് ജീവിതത്തിലേക്കു ചേക്കേറിയപ്പോൾ ഒപ്പം കൂടിയാണ് ഈ അസുഖം. തുടക്കത്തിലെ പരിഗണിച്ചില്ലെങ്കിൽ പ്രമേഹം നമ്മുടെ ശരീരത്തെ ഒന്നൊന്നായി നശിപ്പിച്ചുകൊണ്ടിരിക്കും. മനുഷ്യശരീരത്തിലെ മിക്ക അവയവത്തെയും പ്രമേഹം ബാധിക്കുന്നു. പ്രമേഹ രോഗികളുടെ ഉമിനീരിൽ… പ്രമേഹ രോഗികളിൽ അധികമായും കാണപ്പെടുന്നതു മോണരോഗമാണ്. ഇതു തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കേണ്ടതുണ്ട്. പ്രമേഹ രോഗികളുടെ ഉമിനീരിൽ ഗ്ലൂക്കോസിന്‍റെ…

Read More

ചെങ്കണ്ണ്; ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കുക; ഭക്ഷണത്തിൽ ഒഴിവാക്കേണ്ടതെന്തെല്ലാം…

ചെങ്കണ്ണ് മറ്റൊരാളിലേക്ക് പകരാതിരിക്കാൻ രോഗമുള്ളയാൾ തന്നെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. രോഗി ഉപയോഗിക്കുന്ന തൂവാല, തോർത്ത്, മറ്റു വസ്ത്രങ്ങൾ, തലയിണ, പാത്രങ്ങൾ, കണ്ണട, മൊബൈൽ ഫോൺ, കീബോർഡ്, ലാപ്ടോപ്പ്, റിമോട്ട് കണ്ട്രോൾ തുടങ്ങിയവയിലൂടെ രോഗം മറ്റൊരാളിലേക്ക് പകരാം. പൊതുവാഹനങ്ങളിൽ യാത്ര വേണ്ടരോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനായി ഒരാഴ്ചയോളം ശ്രദ്ധിക്കണം. പ്രത്യേകിച്ചും പൊതു വാഹനങ്ങളിലുള്ള യാത്രകൾ ഒഴിവാക്കുകയും ആൾക്കാർ കൂടുന്ന യോഗങ്ങളിലും കോളേജിലും സ്കൂളിലും മറ്റും പോകാതിരിക്കുകയും വേണം. വലിപ്പമുള്ള കണ്ണടപൊടിയിൽ നിന്നുള്ള സംരക്ഷണത്തിനും കണ്ണിലേക്കടിക്കുന്ന പ്രകാശത്തിന്‍റെ അളവ് കുറയ്ക്കുന്നതിനും വലുപ്പമുള്ള കണ്ണട ഉപയോഗിക്കുന്നതാണ് ഉചിതം. ചെയ്യരുത്….കംപ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയവ ഉപയോഗിക്കുകയോ നല്ല പ്രകാശമുള്ള വസ്തുക്കളിലേക്ക് നോക്കുകയോ വെയിൽ കൊള്ളുകയോ ചൂടുവെള്ളത്തിൽ കുളിക്കുകയോ അധികം എരിവും ചൂടും പുളിയുമുള്ളവ കഴിക്കുകയോ ചെയ്യരുത്. സ്വയംചികിത്സ ഒഴിവാക്കാംരാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ കണ്ണ് കഴുകി വൃത്തിയാക്കണം. ആയുർവേദ തുള്ളിമരുന്ന് ഉപയോഗിക്കണം. ഉച്ചയ്ക്കും രാത്രിയും കണ്ണിൽ മരുന്ന്…

Read More