ആ കുഞ്ഞിന് ബ്രിട്ടീഷ് പൗരത്വവും ഡച്ച് പൗരത്വവും ഇനി ആവശ്യമില്ല ! ഷമീമ ബീഗത്തിന്റെ കുഞ്ഞ് പൗരത്വ നിബന്ധനകളില്ലാത്ത ലോകത്തേക്ക് യാത്രയായി…

ലണ്ടന്‍: വിവാദങ്ങളിലേക്കാണ് ആ കുഞ്ഞ് പിറന്നു വീണത്. ഹൃസ്വമായ ജീവിതകാലയളവിനു ശേഷം ആ ആണ്‍കുഞ്ഞ് വിവാദങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ ഷെമീമ ബീഗം എന്ന പത്തൊമ്പതുകാരിയായ ബ്രിട്ടീഷ് യുവതി രണ്ടാഴ്ച മുമ്പാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഐഎസ് ഭീകരനായിരുന്നു കുഞ്ഞിന്റെ പിതാവ്. എന്നാല്‍ കൂടുതല്‍ വിവാദങ്ങളലേക്ക് നയിക്കാതെ കുഞ്ഞിനെ മരണം തട്ടിയെടുത്തിരിക്കുകയാണ്. ജന്മംകൊണ്ടുതന്നെ ലോകം മുഴുവന്‍ ശ്രദ്ധിച്ച ഈ ആണ്‍കുഞ്ഞ് ന്യൂമോണിയ ബാധിച്ചാണ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. അഭയാര്‍ഥി ക്യാമ്പിന്റെ നടത്തിപ്പുകാരായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് വക്താവാണ് മരണവിവരം സ്ഥിരീകരിച്ചത്. ക്യാംപിനു സമീപം തന്നെയുള്ള ജയിലില്‍ കഴിയുന്ന ഡച്ചുകാരനായ ഐഎസ് ഭീകരന്‍ യാഗോ റീഡിക് എന്ന യുവാവാണ് കുഞ്ഞിന്റെ പിതാവ്. ഇയാളെ മരണവിവരം അറിയിച്ചതായും അഭയാര്‍ഥി ക്യാംപിന്റെ നടത്തിപ്പുകാര്‍ വ്യക്തമാക്കി. ഷെമീമയോടൊപ്പം സ്വന്തം നാട്ടില്‍ തിരിച്ചെത്തി ജീവിക്കാന്‍ താല്‍പര്യമുണ്ടെന്ന് കഴിഞ്ഞദിവസം ഇയാളും മാധ്യമങ്ങളോട് ആഗ്രഹം…

Read More

മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ഉറുമ്പരിച്ചു; നവജാത ശിശുവിന്റെ കാര്യത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചത് എറണാകുളം മെഡിക്കല്‍ കോളജില്‍

മാസം തികയാതെ നൊന്തുപെറ്റ കുഞ്ഞിന് ഐ.സി.യുവില്‍ പാല് കൊടുക്കാന്‍ പോയ അമ്മ കണ്ടത് കുഞ്ഞിനെ ഉറുമ്പ് പൊതിഞ്ഞിരിക്കുന്ന കാഴ്ച. എറണാകുളം മെഡിക്കല്‍ കോളേജിലാണ് ഈ അതീവ ഗൗരവകരമായ ഈ സംഭവം നടന്നത്. കളമശേരി ചങ്ങമ്പുഴനഗര്‍ കണ്ണോത്ത് വീട്ടില്‍ കെ.എ. അന്‍വര്‍ ഷാഹിന ദമ്പതികളുടെ കുഞ്ഞിനെയാണ് ഉറുമ്പ് പൊതിഞ്ഞ നിലയില്‍ കണ്ടത്. ഏഴാം മാസത്തില്‍ ഈമാസം 11 നാണ് ശസ്ത്രക്രിയയിലൂടെ പെണ്‍കുഞ്ഞിനെ പുറത്തെടുത്തത്. ഉടന്‍തന്നെ ആശുപത്രിയിലെ നവജാതശിശു വിഭാഗത്തിലെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ കുഞ്ഞിന് പാല്‍ കൊടുക്കാന്‍ ഷാഹിനയെ നഴ്‌സുമാര്‍ ഐ.സി.യുവിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് ഐസിയുവില്‍ എത്തിയ ഷാഹിന കുഞ്ഞിനെ എടുത്തപ്പോള്‍ മുഖത്തും തലയിലും ഉറുമ്പ് കയറിയ നിലയിലായിരുന്നു കുഞ്ഞ്. ഷാഹിന വിവരം അറിയിച്ചതോടെ നഴ്‌സുമാരെത്തി ഉറുമ്പുകളെ തുടച്ചുമാറ്റുകയായിരുന്നു. ശിശുവിനെ ഉറുമ്പ് കടിച്ചിട്ടില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ മാതാപിതാക്കള്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. നഴ്‌സുമാര്‍…

Read More