ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വശീകരിച്ചത് പട്ടാള ഉദ്യോഗസ്ഥന്‍ ചമഞ്ഞ്; ഒടുവില്‍ പീഡിപ്പിച്ച ശേഷം മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു; ഇത് ഇയാളുടെ സ്ഥിരം പരിപാടിയെന്ന് പോലീസ്…

കായംകുളം: ആര്‍മി ഉദ്യോഗസ്ഥന്‍ എന്നു പറഞ്ഞ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വശീകരിച്ച ശേഷം പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം ശൂരനാട് തെക്ക് ആയിക്കുന്നം രഞ്ജിത്ത് ഭവനില്‍ രഞ്ജിത്ത് ആര്‍. പിള്ള(26)യെയാണ് കായംകുളം എസ്.ഐ: രാജന്‍ബാബുവിന്റെ നേതൃത്വത്തില്‍ പാലക്കാട്ടുനിന്ന് അറസ്റ്റ് ചെയ്തത്. യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…കായംകുളം സ്വദേശിയായ യുവതിയെ ഫേസ്ബുക്ക് വഴിയാണ് ഇയാള്‍ പരിചയപ്പെട്ടത്. ആര്‍മി കമാന്‍ഡിംഗ് ഓഫീസറുടെ യൂണിഫോമിലുള്ള പ്രൊഫൈല്‍ ചിത്രമാണ് ഫേസ്ബുക്കിലിട്ടിട്ടുള്ളത്. ഉദ്യോഗസ്ഥനാണെന്നു യുവതിയെ തെറ്റിദ്ധരിപ്പിച്ച് ചാറ്റിംഗിലൂടെ വശീകരിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞു രേഖകള്‍ യുവതിയില്‍നിന്നു വാങ്ങിയശേഷം വിവാഹം രജിസ്റ്റര്‍ ചെയ്തതായി തെറ്റിദ്ധരിപ്പിച്ചു. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പാലക്കാട്ട് ലോഡ്ജില്‍ താമസിപ്പിച്ചു. അവിടെനിന്നു വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി. ഒടുവില്‍ ജുഗല്‍പൂരിലെ പട്ടാള ക്യാമ്പിനു സമീപത്തെത്തി യൂണിഫോം ധരിച്ച് പട്ടാള…

Read More

അമ്മ എന്നാല്‍ കരച്ചില്‍ മാത്രമല്ല ! മകളെ ബലാല്‍സംഗം ചെയ്തവനെ പോലീസിന്റെ മുമ്പിലിട്ട് പട്ടിയെപ്പോലെ തല്ലുന്ന അമ്മ; വീഡിയോ വൈറലാകുന്നു…

ദിനംപ്രതി അനവധി ലൈംഗികപീഡനങ്ങളുടെ വാര്‍ത്തയാണ് നാം കേള്‍ക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ ഭാവി മാത്രമല്ല ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ് നരാധമന്മാരായ പീഡനവീരന്മാര്‍ തകര്‍ക്കുന്നത്. നീതിപീഠം ഇത്തരക്കാര്‍ക്ക് ശിക്ഷ നല്‍കുന്നുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം ഇവര്‍ പുറംലോകത്തെത്തുകയും തലയുയര്‍ത്തി നടക്കുകയും ചെയ്യുന്നു. നഷ്ടം പീഡനത്തിനിരയായവള്‍ക്കും അവളുടെ കുടുംബത്തിനും മാത്രം. എന്നാല്‍ കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മകളെ പീഡിപ്പിച്ചവനെ ഒരമ്മ തല്ലുന്ന വീഡിയോ പുറത്തുവന്നത് വൈറലാവുകയാണ്. പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകും വഴിയാണ് പര്‍ദധാരിയായ അമ്മ ഇയാളെ തടഞ്ഞുനിര്‍ത്തി തലങ്ങും വിലങ്ങും തല്ലിയത്. എന്നാല്‍ തല്ലിത്തീരും വരെ പോലീസ് ഇവരെ തടഞ്ഞില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ട വീഡിയോയില്‍ ആ അമ്മയെ പുകഴ്ത്തി ഏറെ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. #WATCH: Mother of a rape victim thrashed the accused while he was in…

Read More

ഡമ്മിയെ വച്ച് പരീക്ഷയെഴുതാന്‍ സഹായിക്കുന്നതിന് പിന്നാലെ പ്രിന്‍സിപ്പല്‍ പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രിന്‍സിപ്പലും സഹായികളായ രണ്ടു സ്ത്രീകളും ഒളിവില്‍…

  ചണ്ഡിഗഡ്: പത്താംക്ലാസ് പരീക്ഷയില്‍ ജയിക്കാന്‍ ഡമ്മി വിദ്യാര്‍ഥിയെ അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രിന്‍സിപ്പല്‍ പതിനാറുകാരിയെ മാനഭംഗപ്പെടുത്തി.ചൊവ്വാഴ്ച ഹരിയാനയിലെ സോനിപത്തിലാണു സംഭവം. ഫിസിക്കല്‍ എഡ്യൂക്കേഷന്റെ പരീക്ഷ പ്രിന്‍സിപ്പലിന്റെ അനുവാദത്തോടെ പതിനാറുകാരിക്കു പകരം മറ്റൊരാളാണ് എഴുതിയത്. ഈ സമയത്ത് അയല്‍വീട്ടില്‍ വച്ചായിരുന്നു മാനഭംഗം. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പ്രിന്‍സിപ്പലിനും രണ്ടു വനിതകള്‍ക്കുമെതിരെ കേസെടുത്തു. ഇവര്‍ മൂവരും ഇപ്പോള്‍ ഒളിവിലാണ്. മകളെ പത്താംക്ലാസ് പരീക്ഷ ജയിപ്പിക്കുന്നതിനായി 10000 രൂപ നല്‍കാന്‍ പിതാവ് തയ്യാറായിരുന്നുവെന്ന് പിതാവ് പറയുന്നു.ഈമാസം എട്ടിന് പ്രിന്‍സിപ്പല്‍ തന്നെയും മകളെയും സ്‌കൂളിലേക്കു വിളിപ്പിച്ചു. പെണ്‍കുട്ടിയെ പ്രിന്‍സിപ്പലിന്റെ ബന്ധുവീട്ടില്‍ നിര്‍ത്തി പോകാന്‍ നിര്‍ദേശിക്കുകയും അവള്‍ക്കു പകരം മറ്റൊരാള്‍ പരീക്ഷ എഴുതുമെന്ന് അറിയിക്കുകയുമായിരുന്നുവെന്നും പിതാവ് പൊലീസിനോടു പറഞ്ഞു. പരീക്ഷ കഴിഞ്ഞശേഷം പെണ്‍കുട്ടിയെ വിളിച്ചു കൊണ്ടുപോകാന്‍ എത്തിയപ്പോഴണ് പീഡനവിവരം പുറത്തറിയുന്നത്. പ്രിന്‍സിപ്പല്‍, സ്ത്രീകളുടെ സഹായത്തോടെ തന്നെ പീഡിപ്പിച്ചെന്ന വിവരം അവള്‍തന്നെ പിതാവിനെ അറിയിക്കുകയായിരുന്നു.…

Read More

ടീച്ചറെയും മകനെയും ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കി ഏഴാംക്ലാസുകാരന്‍; സ്‌കൂളിലെ മറ്റൊരു അധ്യാപികയോട് ആവശ്യപ്പെട്ടത് കാന്‍ഡില്‍ ലൈറ്റ് സെക്‌സ്; സ്‌കൂളിനും കുട്ടികള്‍ക്കും നോട്ടീസയച്ച് ശിശുക്ഷേമ വകുപ്പ്…

ഗുരുഗ്രാം: കുട്ടികള്‍ വൈകൃതങ്ങള്‍ക്ക് അടിമപ്പെട്ട് സ്‌കൂളില്‍ ആക്രമം അഴിച്ചു വിടുന്ന വാര്‍ത്തകള്‍ വിദേശ മാധ്യമങ്ങളില്‍ ഇടയ്ക്കിടെ വരാറുണ്ട്. എന്നാല്‍ ഇന്ത്യയില്‍ താരതമ്യേന ഇത്തരം സംഭവങ്ങള്‍ കുറവാണ്. എന്നാല്‍ പഠിപ്പിക്കുന്ന അധ്യാപികയെയും മകളെയും ബലാല്‍സംഗം ചെയ്യുമെന്ന് ഏഴാക്ലാസുകാരന്‍ ഭീഷണിമുഴക്കിയിരിക്കുന്നത് നമ്മുടെ ഇന്ത്യയില്‍ തന്നെയാണ്. വിദ്യാര്‍ത്ഥി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ധ്യാപികയെ ഭീഷണിപ്പെടുത്തിയത്. ഈ വിദ്യാര്‍ത്ഥിയുടെ സഹപാഠിയാണ് അദ്ധ്യാപികയുടെ മകള്‍. ഇതേ സ്‌കൂളിലെ തന്നെ മറ്റൊരു സംഭവത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥി അദ്ധ്യാപികയോട് ചോദിച്ചത് കാന്‍ഡില്‍ലൈറ്റ് ഡേറ്റിംഗും സെക്സും. നഗരത്തിലെ പേരും പെരുമയുമുള്ള സ്‌കൂളില്‍ കഴിഞ്ഞയാഴ്ചയാണ് ഈ രണ്ടു സംഭവങ്ങളും നടന്നത്. ബലാത്സംഗ ഭീഷണിക്ക് ഇരയായ അദ്ധ്യാപിക സ്‌കൂളില്‍ തിരിച്ചെത്തിയെങ്കിലും ഇവരുടെ മകള്‍ക്ക് ഇപ്പോഴും സ്‌കൂളിലെത്താന്‍ ഭീതിയൊഴിഞ്ഞിട്ടില്ല. സംഭവത്തില്‍ സ്‌കൂളിന്റെയോ അദ്ധ്യാപകരുടെയോ ഭീഷണി മുഴക്കുകയും ഇരയാകുകയും ചെയ്യപ്പെട്ടിട്ടുള്ള പ്രായപൂര്‍ത്തിയാകാത്തവരുടേയും പേരുകള്‍ പുറത്തു വിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തി മതിയായ നടപടിയെടുക്കുകയും വിദ്യാര്‍ത്ഥികളെ നിര്‍ബ്ബന്ധിതമായി…

Read More

പതിനഞ്ചുകാരന്‍ 42കാരിയെ ബലാല്‍സംഗം ചെയ്തു; കോതമംഗലത്ത് നടന്നത് നാടിനെ നടുക്കുന്ന സംഭവം…

കോതമംഗലത്ത് 15 വയസുള്ള കൗമാരക്കാരന്‍ അയല്‍വാസിയായ 42കാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തതായി വിവരം. ഊന്നുകല്ലിലാണ് സംഭവം.യുവതിയുടെ ഭര്‍ത്താവ് ജോലിയ്ക്കു പോയ സമയം നോക്കിയാണ് കൗമാരക്കാരന്‍ യുവതിയെ മാനഭംഗപ്പെടുത്തിയത്. സ്‌കൂളില്‍ പോകാതെ മദ്യപിച്ചു നടക്കുന്നയാളാണ് ആക്രമണം നടത്തിയ പതിനഞ്ചുകാരന്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാള്‍ ഇത്തരത്തില്‍ സമീപത്തെ പല സ്ത്രീകളെയും ആക്രമിക്കാന്‍ ശ്രമം നടത്തിയതായും നാട്ടുകാര്‍ ആരോപിക്കുന്നു. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പില്‍ ഹാജരാക്കി

Read More

പറഞ്ഞുറപ്പിച്ച വിവാഹത്തില്‍ നിന്ന് പയ്യനും കുടുംബവും പിന്മാറി; ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഗര്‍ഭിണിയായ പതിനേഴുകാരി…

കൊല്‍ക്കത്ത: വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ പതിനേഴുകാരി ജീവനൊടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യവുമായി അധികൃതരെ സമീപിച്ചു. പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ജില്ലാ അധികൃതരെ സമീപിച്ചത്. സമീപ പ്രദേശത്തുള്ള യുവാവാണ് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്തത്. ഗര്‍ഭിണിയായപ്പോള്‍ ഇയാളും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറി. നിലവില്‍ ഇയാള്‍ ഒളിവിലാണ്. ജില്ലാ മജിസ്‌ട്രേറ്റിന്റെ പരാതി പരിഹാര സെല്ലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ അപേക്ഷയുടെ കാര്യത്തില്‍ അറിയിപ്പ് കിട്ടിയതെന്ന് സുതാഹത പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ ജലേശ്വര്‍ തിവാരി അധികൃതര്‍ അറിയിച്ചു. അവിവാഹിതയായ അമ്മയായി ജീവിക്കുക പ്രതിസന്ധി നിറഞ്ഞതാണെന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുമായുള്ള വിവാഹത്തിന് ആദ്യം യുവാവിന്റെ വീട്ടുകാര്‍ സമ്മതിച്ചിരുന്നു എന്നാല്‍ പിന്നീട് പിന്മാറുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. പശ്ചിമ ബംഗാള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പെണ്‍കുട്ടിയെയും കുടുംബത്തേയും സന്ദര്‍ശിച്ചു.

Read More

വയോധികയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പതിനേഴുകാരനെ കുടുക്കിയത് മൊബൈല്‍ ഫോണ്‍; 150 പേരെ ചോദ്യം ചെയ്ത അരിക്കുളം കൊലപാതകക്കേസ് തെളിഞ്ഞതിങ്ങനെ…

കൊയിലാണ്ടി: വയോധികയെ കൊലചെയ്ത 17കാരനെ കുടുക്കിയത് മൊബൈല്‍ ഫോണ്‍. അരിക്കുളം പഞ്ചായത്തിലെ ഊരള്ളൂരിലുള്ള വയോധികയെ കാണാതാകുകയും പിന്നീട് വെള്ളക്കെട്ടില്‍ ദൂരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. മരണം കൊലപാതകമാണെന്നു പോലീസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ കൗമാരക്കാരന്‍ പിടിയിലായത്. മൃതദേഹം സംഭവസ്ഥലത്തു നിന്നു മാറ്റാന്‍ സഹായിച്ച പ്രതിയുടെ പിതാവിനെയും പോലീസ് കസ്റ്റഡിയെടുത്തു ചോദ്യം ചെയ്തു വരികയാണ്. അന്വേഷണ സംഘം ഒന്നര മാസത്തിലേറെയായി നടത്തിയ നിരീക്ഷണത്തെ തുടര്‍ന്നാണു പ്രതികള്‍ പിടിയിലായത്. നവംബര്‍ ഏഴിന് വൈകിട്ടാണ് വയോധികയെ കാണാതാവുന്നത്. പിറ്റേന്നു വൈകിട്ട് മൂന്നു മണിയോടെ ചടങ്ങന്നാരിത്താഴ വയല്‍പ്രദേശത്തെ വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ പോലീസിന്റെ കണ്ടെത്തല്‍ ഇങ്ങിനെയാണ്. സംഭവ ദിവസം വൈകിട്ട് മദ്യലഹരിലായിരുന്ന പ്രതി ആളൊഴിഞ്ഞ പ്രദേശത്തുകൂടി കടന്നു പോയ വയോധികയെ കടന്നുപിടിക്കുകയും പിന്നീട് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. മരണശേഷം മൃതദേഹത്തോടും അതിക്രമം തുടര്‍ന്നു എന്നും പോലീസ് പറയുന്നു. രാത്രിയോടെ…

Read More

രണ്ടാം ക്ലാസിലും നാലാംക്ലാസിലും പഠിക്കുമ്പോള്‍ താന്‍ പീഡനത്തിനിരയായതായി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍; പ്രതികള്‍ ഇളയമ്മയുടെ മക്കള്‍; തളിപ്പറമ്പില്‍ നടന്നത്…

  കണ്ണൂര്‍: രണ്ടാംക്ലാസിലും നാലാംക്ലാസിലും പഠിക്കുമ്പോള്‍ ഇളയമ്മയുടെ മക്കള്‍ തന്നെ ബലാല്‍സംഗം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് ബന്ധുക്കളായ രണ്ടുപേരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശിനിയായ 17 കാരിയാണ് രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും എതിര്‍പ്പുകളെ അവഗണിച്ച് കഴിഞ്ഞ ദിവസം തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി മൊഴിനല്‍കിയത്. പരാതിയെ തുടര്‍ന്ന് പോലീസ് ഐപിസി-376(എഫ്) പ്രകാരം ബലാല്‍സംഗത്തിന് കേസെടുത്തു. ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കേസാണിതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി രണ്ടാംക്ലാസില്‍ പഠിക്കുന്ന കാലത്ത് വാടകവീട്ടിലും ബന്ധുവിന്റെ വീട്ടിലും കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. രണ്ടു വ്യത്യസ്ത കേസുകളാണ് പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.സംഭവം നടക്കുന്ന കാലത്ത് പോക്സോ നിയമം നിലവിലില്ലാത്തതിനാലാണ് മറ്റ് വകുപ്പുകള്‍ പ്രകാരം കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ റിമാന്‍ഡ് ചെയ്തു.  

Read More

സോറി, ആളുമാറി! പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ഥിയെ പീഡനക്കേസ് പ്രതിയെന്നു പറഞ്ഞ് പോലീസ് കൊണ്ടു പോയി; കൊല്ലം എസ്എന്‍എന്‍ കോളജില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങള്‍

കൊല്ലം: പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ഥിയെ പിടിച്ചിറക്കിക്കൊണ്ടു പോവുക, പരീക്ഷ കഴിഞ്ഞു സ്റ്റേഷനിലേക്ക് വരാമെന്ന് പറഞ്ഞപ്പോള്‍ നിന്നെ ഒറ്റ പരീക്ഷ എഴുതിക്കില്ലെന്ന ഭീഷണിയും. കൊല്ലം എസ്എന്‍ കോളജില്‍ കഴിഞ്ഞ ദിവസം നടന്ന നാടകീയ സംഭവങ്ങളുടെ തുടക്കം ഇങ്ങനെ… മഫ്ത്തിയിലെത്തിയ രണ്ടു പോലീസുകാര്‍ പീഡന കേസിലെ പ്രതിയാണെന്നും പോക്സോ നിയമ പ്രകാരം കേസുണ്ടെന്നും ആരോപിച്ചാണ് മരുത്തടി സ്വദേശി വിഷ്ണു എന്ന വിദ്യാര്‍ത്ഥിയെ പരീക്ഷാ ഹാളില്‍ നിന്നും പിടിച്ചിറക്കിയത്. ബി.എ പൊളിറ്റിക്‌സ് ആറാം സെമസ്റ്റര്‍ പരീക്ഷ നടന്നു കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. കുറച്ചു സമയത്തിനു ശേഷമാണ് ആളുമാറിയെന്നും തങ്ങള്‍ക്ക് അമളി പിണഞ്ഞെന്നും പോലീസുകാര്‍ക്ക് മനസിലായത്. ഇതോടെ മാപ്പു പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ചെങ്കിലും പ്രശ്‌നത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഇടപെട്ടതോടെ പോലീസ് വെട്ടിലായി. പരീക്ഷ എഴുതാന്‍ വിഷ്ണു കോളേജില്‍ എത്തിയതിന് പിന്നാലെ വന്ന പൊലീസുകാരോട് വിഷ്ണുവിനെ പിടിക്കാന്‍ എന്താണ് കാരണം എന്ന് ചോദിച്ചപ്പോള്‍ വിഷ്ണു വെറുതെ…

Read More

ഇതു താന്‍ടാ സഹോദരന്‍! കണ്‍മുമ്പില്‍ സഹോദരിയെ കയറിപ്പിടിച്ച മലയാളിക്ക് സഹോദരന്റെ വക എട്ടിന്റെപണി; സംഭവം കര്‍ണാടകയിലെ ബൈന്ദൂറില്‍; ചിത്രങ്ങളും വീഡിയോയും വൈറല്‍

സഹോദരിയെ ശല്യം ചെയ്താല്‍ മാനാഭിമാനമുള്ള ഒരു സഹോദരനും വെറുതെയിരിക്കില്ല. കര്‍ണാടക ബൈന്ദൂറില്‍ കുടുംബവുമായി ട്രെയിനില്‍ സഞ്ചരിക്കവെ സഹോദരിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്യാന്‍ ഈ സഹോദരനും മടിയുണ്ടായിരുന്നില്ല. യാസര്‍ അലി എന്ന യുവാവാണ് തന്റെ സഹോദരിയെ ശല്യം ചെയ്ത യുവാവിനെ പഞ്ഞിക്കിട്ടത്. ആ സംഭവം യാസിര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. തൊട്ടടുത്ത കംപാര്‍ട്ടുമെന്റില്‍ ഭാര്യയും മക്കളുമുണ്ടായിട്ടും അടുത്തിരുന്ന് സഞ്ചരിച്ച യുവതിയോട് അശ്ലീലം പറയുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തയാളെ അവസാനം കുടുംബത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം പൊലീസിലേല്‍പ്പിക്കാതെ വിട്ടതായാണ് പോസ്റ്റ്. യാസര്‍ അലിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Read More