അധ്യാപകര്‍ തിരുത്തുകയും വളരുകയും വേണം: വ്യക്തികൾ രൂപംകൊള്ളുന്നയിടം പ്രൈമറി ക്ലാസുകളെന്ന് കല്‍പ്പറ്റ നാരായണന്‍

കോഴിക്കോട്: അധ്യാപകര്‍ ദിവസവും തിരുത്തുകയും ദിവസവും വളരുകയും ചെയ്യണമെന്ന് സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ (കെപിപിഎച്ച്എ)വജ്രജൂബിലി സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏറ്റവും ആദരവ് അര്‍ഹിക്കുന്നത് പ്രൈമറി സ്‌കൂള്‍ അധ്യാപകരാണ്. പ്രൈമറി ക്ലാസുകളിലാണ് വ്യക്തികള്‍ രൂപം കൊള്ളുന്നത്.

പ്രൈമറി ക്ലാസിലെ പാഠങ്ങള്‍ ആരും മറക്കില്ല. കോളജില്‍ പഠിപ്പിക്കാന്‍ റോബോട്ട് ആയാലും മതി.എന്നാല്‍ പ്രൈമറി തലത്തില്‍ പഠിപ്പിക്കാന്‍ വികാരവും വിചാരവുമുള്ള മനുഷ്യര്‍ തന്നെ വേണം.

ആശയവിനിമയത്തിനുള്ള ശക്തമായ മാധ്യമമാണ് ഭാഷ. ഭാഷ കവിതയായും കഥയായും മാറാന്‍ തുടങ്ങുന്ന ഇടമാണ് പ്രൈമറി ക്ലാസ്. പ്രൈമറി സ്‌കൂള്‍ അധ്യാപകരെ ഇല്ലാതാക്കാന്‍ ഒരു വ്യവസ്ഥിതിക്കും സാധിക്കില്ല.

പ്രൈമറി തലത്തിലെ അധ്യാപകര്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞാലും ശിഷ്യരുടെ മനസ്സില്‍ നിന്ന് ഒരിക്കലും പിരിയുന്നില്ല. അവര്‍ നടുന്നതെല്ലാം വളര്‍ന്നുകൊണ്ടിരിക്കുമെന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എസ്. ശിവശ്രീ അധ്യക്ഷത വഹിച്ചു. വി.കെ.സുരേഷ്ബാബു, സംസ്ഥാന ജോ. സെക്രട്ടറി എം.ഐ.അജികുമാര്‍, ഉമര്‍ പാലഞ്ചീരി, കെ.ശ്രീധരന്‍, ആര്‍. ഗോപാലകൃഷ്ണന്‍, ആര്‍.മുരളി, പി.വേണുഗോപാല്‍, ജേക്കബ് ജോണ്‍, കെ.ജി. പവിത്രന്‍, എസ്.ആര്‍.ശ്രീകല, ഷാജി ജോര്‍ജ്, രാജേഷ് രാജന്‍, സംസ്ഥാന അസി.സെക്രട്ടറി ജോസ് രാഗാദ്രി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment