ഇന്ത്യാ പോസ്റ്റ് പേമെന്റ് ബാങ്ക് അടുത്ത മാര്‍ച്ചില്‍

bis-ruppesപേമെന്റ് ബാങ്കിനു ലൈസന്‍സുള്ളവര്‍

* ഇന്ത്യാ പോസ്റ്റ്
* പേടിഎം
* വോഡഫോണ്‍ എം-പെസ
* റിലയന്‍സ് ഇന്‍ഡസ്ട്രീസ്
* ആദിത്യ ബിര്‍ള നുവോ
* ഫിനോപേടെക്
* എന്‍എസ്ഡിഎല്‍
* ഭാരതി എയര്‍ടെല്‍- കൊട്ടക് മഹീന്ദ്ര

ലൈസന്‍സ് ഉപേക്ഷിച്ചവര്‍

* ചോളമണ്ഡലം ഫിനാന്‍സ്
* ടെക് മഹീന്ദ്ര
* സണ്‍ഫാര്‍മ- ഐഡിഎഫ്‌സി

പേമെന്റ് ബാങ്കില്‍ ചെയ്യുന്നത്

* സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങാം.
* വിദൂരസ്ഥലങ്ങളിലേക്കു തുക അയയ്ക്കാം.
* ഒരു ഇടപാടുകാരനില്‍നിന്ന് ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപം സ്വീകരിക്കാം.
* എടിഎം -ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കാം.
* മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളും ഇന്‍ഷ്വറന്‍സ് പോളിസികളും വില്‍ക്കാം.
* വൈദ്യുതിബില്‍, വെള്ളത്തിന്റെ ബില്‍ എന്നിവ വാങ്ങി അടയ്ക്കാം.
* നികുതികളും ഫീസുകളും പിരിക്കാം.
* ഡിറക്ട് ബനഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) ഇവയിലൂടെ ആകാം.

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ശാഖാ ശൃംഖലയുമായി തപാല്‍വകുപ്പിന്റെ പേമെന്റ് ബാങ്ക് വരുന്നു. അടുത്ത മാര്‍ച്ചോടെ ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് പ്രവര്‍ത്തനമാരംഭിക്കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര കാബിനറ്റ് ഇതിന് അംഗീകാരം നല്‍കി.

രാജ്യത്ത് 1.54 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ ഉണ്ട്. ഇവയിലൂടെ പരിമിതമായ ധനകാര്യ സേവനം നല്‍കുന്നുണ്ട്.
ആദ്യഘട്ടത്തില്‍ 650 ശാഖകളുമായാണു ബാങ്ക് പ്രവര്‍ത്തിക്കുക. 5,000 എടിഎമ്മുകളും തുടങ്ങും. റിസര്‍വ് ബാങ്കില്‍നിന്നു താത്വിക അംഗീകാരം ഇതിനു ലഭിച്ചിട്ടുണ്ട്. എടിഎമ്മുകള്‍ സ്ഥാപിക്കാനായി 800 കോടി രൂപ ചെലവഴിക്കും. ഇതില്‍ 400 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഓഹരിമൂലധനമാണ്.

അന്യസംസ്ഥാന തൊഴിലാളികള്‍ക്കു സ്വന്തം നാട്ടിലേക്കു പണം അയയ്ക്കുന്നതിന് പോസ്റ്റ് ഓഫീസ് ബാങ്ക് സഹായകമാകും. ചെറുകിട വ്യവസായങ്ങള്‍ക്കും അസംഘടിത മേഖലയിലുള്ളവര്‍ക്കും ഇതു പ്രയോജനപ്പെടുമെന്നാണു പ്രതീക്ഷ.

തുടക്കത്തില്‍ 50 ജില്ലകളിലാണു ബാങ്ക് പ്രവര്‍ത്തിക്കുക. 2019 തുടക്കത്തോടെ രാജ്യത്തു മുഴുവനും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നു മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഇന്ത്യാ പോസ്റ്റിന്റെ 22,000 ശാഖകളില്‍ കോര്‍ബാങ്കിംഗ് സൊലൂഷന്‍സ് നെറ്റ്‌വര്‍ക്ക് ഉണ്ട്. ഇത്ര വലിയ നെറ്റ്‌വര്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കുപോലുമില്ല.

1.7 ലക്ഷം തപാല്‍ ജീവനക്കാരെയും ഇഡി ജീവനക്കാരെയും ബാങ്ക് പ്രവര്‍ത്തനത്തിന് ഉപയോഗിക്കും. കൈയില്‍ കൊണ്ടുനടക്കാവുന്ന ഉപകരണങ്ങള്‍ കിട്ടുന്നതോടെ ഓരോ ജീവനക്കാരനും ഓരോ ശാഖപോലെ പ്രവര്‍ത്തിക്കാനാകും.

മൂന്നുവര്‍ഷം കൊണ്ടു ശാഖാശൃംഖല പൂര്‍ത്തിയാക്കാനുള്ള പദ്ധതി രണ്ടുവര്‍ഷംകൊണ്ടു നടത്താന്‍ കാബിനറ്റ് ഇ  ടലല ാീൃല മ:േ വേേു://ംംം.റലലുശസമ.രീാ/ചലംബെഇമ2േബൗെയ.മുെഃ?രമരേീറല=രമ5േ&ിലംരെീറല=402128#േെവമവെ.ആഘമവആ5ുര.റുൗള

Related posts