രാസവളം വ്യവസായം പ്രതിസന്ധിയില്‍: സതീഷ് ചന്ദര്‍

bis-rasavalamകൊച്ചി: രാസവളം വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്നു ഫെര്‍ട്ടിലൈസര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഫ്എഐ) ഡയറക്ടര്‍ ജനറല്‍ സതീഷ് ചന്ദര്‍ അഭിപ്രായപ്പെട്ടു. ഫാക്ട് അമ്പലമേട് ഹൗസില്‍ നടന്ന എഫ്എഐ ദക്ഷിണമേഖല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ രാസവളം കമ്പനികളും പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധികള്‍ക്കിട യിലും രാജ്യത്തെ യൂറിയ ഉത്പാദ നം 22 ദശലക്ഷം ടണ്ണില്‍നിന്ന് 2015- 16 സാമ്പത്തിക വര്‍ഷത്തില്‍ 24.5 ദശലക്ഷം ടണ്ണായി വര്‍ധിച്ചു. യൂറിയയുടെ വില മറ്റു വളങ്ങളെ അപേക്ഷിച്ചു കുറവായതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഫ്എഐ ദക്ഷിണമേഖല ചെയര്‍മാനും ഫാക്ട് സിഎംഡിയുമായ ജയ്‌വീര്‍ ശ്രീവാസ്തവ അധ്യക്ഷതവഹിച്ചു. മദ്രാസ് ഫെര്‍ട്ടിലൈസറിന്റെ സിഎംഡി എ.ബി. ഖരെ, കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ ഡോ.കെ. എന്‍. രാഘവന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. എഫ്എഐ റീജണല്‍ എക്‌സിക്യൂട്ടീവ് വൈ.വി.എന്‍. മൂര്‍ത്തി ആമുഖപ്രഭാഷണം നടത്തി.

കഴിഞ്ഞ വര്‍ഷം രാസവള ഉപയോഗത്തില്‍ കുറവുണ്ടായതാ യി വിലയിരുത്തി. മറ്റു സംസ്ഥാനങ്ങളില്‍ മഴ കുറവാണു വളം ഉപയോഗം കുറയാന്‍ കാരണമെങ്കില്‍, കേരളത്തില്‍ റബര്‍, തേങ്ങ മുതലായവയുടെ വിലയിടിവാണു ഉ പയോഗം കുറച്ചത്. യുവകര്‍ഷകനായ ആര്‍. സതീഷിനെ ചടങ്ങില്‍ ആദരിച്ചു. ജയ്‌വീര്‍ ശ്രീവാസ്തവ പൊന്നാടയണിയിക്കുകയും സതീഷ് ചന്ദര്‍ ഉപഹാരവും നല്കി. ജയ്‌വീര്‍ ശ്രീവാസ്തവയെ മൂന്നാമതും എഫ്എഐ സതേണ്‍ റീജിയന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തു. ഫാക്ട് മാര്‍ക്കറ്റിംഗ് ചീഫ് ജനറല്‍ മാനേജര്‍ ഐ.എസ്. അംബിക സ്വാഗതവും ഡപ്യൂട്ടി ജനറല്‍ മാനേജര്‍ രജനി മോഹന്‍ നന്ദിയും പറഞ്ഞു.

Related posts