കങ്കണയുടെ വാക്കുകള്‍..! ‘ ഇതു തന്നെയല്ലേ അത്’ എന്ന സംശയവുമായി മലയാളികള്‍

നടന്‍ ഹൃത്വിക് റോഷനുമായി തനിക്കുണ്ടായ പ്രശ്‌നങ്ങളെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി താരതമ്യം ചെയ്ത് ബോളിവുഡ് നടി കങ്കണ റണൗത്ത് രംഗത്തു വന്നു. ഹൃതിക്കുമായി അടുപ്പതിലായിരുന്ന സമയത്ത് കങ്കണ നടന് അയച്ച മെയിലുകള്‍ ഇരുവരും പിരിഞ്ഞതിനു ശേഷം ഹൃത്വിക് പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കങ്കണയുടെ വിമര്‍ശനം.

തന്റെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് യാഥാര്‍ത്ഥ്യം തെളിയിക്കാനായില്ല. ഈ സാഹചര്യത്തില്‍ താനൊരുപാട് അസ്വസ്ഥയായിരുന്നെന്നും ജീവിതത്തെക്കുറിച്ച് തന്നെ പേടിയുണ്ടായിരുന്നെന്നും നടി പറഞ്ഞു. തന്റെ സഹോദരിയെപ്പോലും സുരക്ഷിതമായി നോക്കണമെന്ന് പലരും പറഞ്ഞിരുന്നെന്നും നടി വ്യക്തമാക്കി. വിവാഹേതരബന്ധങ്ങള്‍ ഉണ്ടാകുമ്പോള്‍ നമുക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെ ഉദാഹരണം. മലയാളം കേസ് നോക്കൂ. തന്റെ ഭാര്യയോട് പരാതി പറഞ്ഞ ഒരു നടിയോട് അയാള്‍ എന്താണ് ചെയ്തത്. അയാള്‍ അവളെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്തു. അവളുടെ വിഡിയോസ് പ്രചരിപ്പിക്കാന്‍ തീരുമാനിച്ചു. പിന്നീട് നടന്നതൊക്കെ നമുക്ക് അറിയാം. ഇതൊക്കെ എന്റെ കേസ് കഴിഞ്ഞ് സംഭവിച്ചതാണ്. ഇതുപോലെ പെണ്‍കുട്ടികളെ കൊല ചെയ്ത സംഭവങ്ങള്‍ വരെ അടുത്തിടെ നടന്നു. അതുപോലെ ഞാനും ഭയപ്പെട്ടിരുന്നു. കങ്കണ പറഞ്ഞു.

തന്റെ മനോനില തെറ്റാന്‍ കാരണം ഹൃത്വിക് റോഷനുമായുണ്ടായിരുന്ന രഹസ്യപ്രണയം ആണെന്നും മാനസികമായും വൈകാരികമായും താന്‍ തകര്‍ന്നെന്നും കങ്കണ പറഞ്ഞു. അര്‍ധരാത്രികളില്‍ ഉണര്‍ന്നിരുന്നു കരയുന്നത് പതിവായിരുന്നു. ഞാന്‍ അയച്ച ഇ-മെയിലുകള്‍ ചോര്‍ന്നു. ഇപ്പോഴും ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഗോസിപ്പ് മാഗസിനില്‍ വായിക്കുന്ന ലേഖനം പോലെ ജനങ്ങള്‍ അത് വായിക്കുന്നുണ്ട്. ഇതിന് ഹൃത്വിക് തന്നോട് മാപ്പു പറയണമെന്നും കങ്കണ പറയുന്നു.ഇന്ത്യ ടെലിവിഷന്റെ ആപ്പ്കി അദാലത്തില്‍ സംസാരിക്കവേയാണ് കങ്കണ ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.

 

Related posts