ജിഎസ്ടി നെറ്റ്‌വര്‍ക്ക്: ഭൂരിപക്ഷം ഓഹരികള്‍ സര്‍ക്കാര്‍ കൈവശം വയ്ക്കും

b-gstന്യൂഡല്‍ഹി: ചരക്കു സേവന നികുതി(ജിഎസ്ടി)ക്കു വേണ്ടി ഐടി സൗകര്യം തയാറാക്കുന്ന സ്വകാര്യകമ്പനിയുടെ (ചരക്ക് സേവനനികുതി നെറ്റ്‌വര്‍ക്ക്- ജിഎസ്ടിഎന്‍) ഭൂരിപക്ഷം ഓഹരികള്‍ സര്‍ക്കാര്‍ കൈവശം വയ്ക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെക്കു ചേര്‍ന്നു 49 ശതമാനം ഓഹരികളാണ് ഇപ്പോഴുള്ളത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ വിമര്‍ശനത്തെത്തുടര്‍ന്നാണു ഭൂരിപക്ഷം ഓഹരി സര്‍ക്കാര്‍ എടുക്കാന്‍ തീരുമാനിച്ചത്. ശേഷിക്കുന്ന ഓഹരികള്‍ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് പോലുള്ള സര്‍ക്കാരിതര ധനകാര്യ സ്ഥാപനങ്ങളുടെ കൈയിലായിരിക്കും.

ഐആര്‍എസ് ഓഫീസര്‍മാരുടെ പ്രത്യേക മേല്‍നോട്ടത്തില്‍ പരിശീലനം നല്കി 60,000 കേന്ദ്ര- സംസ്ഥാന ജീവനക്കാരെ ജിഎസ്ടിക്കുവേണ്ടി നിയോഗിക്കാനാണ് ശ്രമം. കേന്ദ്ര ധനമന്ത്രി മേധാവിയായുള്ള ജിഎസ്ടി കൗണ്‍സിലിന് സര്‍ക്കാര്‍ നേരത്തെതന്നെ രൂപം നല്കിയിട്ടുണ്ട്. നികുതി നിരക്ക്, നികുതി വ്യവസ്ഥ തുടങ്ങിയവയൊക്കെ തയാറാക്കുന്നത് ഈ കൗണ്‍സിലാണ്.

Related posts