സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: വിദേശനിക്ഷേപ നയത്തിലെ ഉദാരവത്കരണത്തിനു കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. ഈ വര്‍ഷം ജൂണില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നേരിട്ടുള്ള വിദേശനിക്ഷേപ നയ ഭേദഗതികള്‍ക്കാണ് മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് വ്യവസായ നടത്തിപ്പ് സുഗമമാക്കാനും വര്‍ധിച്ച തോതില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാനും അതിലൂടെ നിക്ഷേപം, വരുമാനം, തൊഴില്‍ എന്നിവയുടെ വളര്‍ച്ച ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളവയാണ് ഭേദഗതികള്‍.
പ്രധാന ഭേദഗതികള്‍
* ഇന്ത്യയില്‍ നിര്‍മിക്കുകയോ ഉത്പാദിപ്പിക്കുകയോ ചെയ്യുന്ന ഭക്ഷ്യോത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാറ്റങ്ങള്‍. ഇവയുടെ വ്യാപാരത്തിന് ഇ-കൊമേഴ്‌സ് മുഖേന ഉള്‍പ്പെടെ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കും.
* പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം നൂറു ശതമാനം വരെയാക്കി. 49 ശതമാനത്തിന് മുകളിലുള്ള വിദേശ നിക്ഷേപത്തിന് പ്രതിരോധ മേഖലയിലും സര്‍ക്കാര്‍ അനുമതി നല്‍കും. അത്യാധുനിക സാങ്കേതികവിദ്യയെന്ന മുന്‍ നിബന്ധന എടുത്തുകളഞ്ഞു. 1959ലെ ആയുധനിയമത്തിനു കീഴില്‍ വരുന്ന ചെറിയ തരം ആയുധങ്ങളുടെ നിര്‍മാണത്തിനും പ്രതിരോധത്തിലെ വിദേശ നിക്ഷേപ പരിധി ബാധകമാകും.
* പ്രക്ഷേപണ സേവനങ്ങള്‍ സംബന്ധിച്ച വിദേശ നിക്ഷേപ നയവും ഭേദഗതി ചെയ്യും. ഒരു കമ്പനിയില്‍ 49 ശതമാനത്തിലധികം പുതിയ വിദേശനിക്ഷേപം ആവശ്യമാണെങ്കിലോ നിലവിലുള്ള നിക്ഷേപകനില്‍നിന്ന് പുതിയ ഒരു നിക്ഷേപകനിലേക്ക് ഉടമസ്ഥാവകാശം മാറുകയോ ചെയ്താല്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി വേണ്ടി വരും.
* ഔഷധനിര്‍മാണ മേഖലയില്‍ 74 ശതമാനം വരെ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി വേണ്ട. അതിനുമുകളില്‍ ഉള്ളതിന് സര്‍ക്കാര്‍ അനുമതി വേണം.
* സിവില്‍ വ്യോമയാന മേഖലയില്‍ നിലവിലുള്ള വിദേശനിക്ഷേപ നയപ്രകാരം പുതിയ വിമാനത്താവളങ്ങള്‍ക്ക് 100 ശതമാനം വിദേശനിക്ഷേപവും വികസന പദ്ധതികള്‍ക്ക് 74 ശതമാനം വിദേശ നിക്ഷേപവും ആകാം. അതിനുമുകളില്‍ ഉള്ളതിന് ഗവണ്‍മെന്റിന്റെ അനുമതി വേണം.
നിലവിലുള്ള വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും അവയെ ഉയര്‍ന്ന നിലവാരത്തില്‍ നവീകരിക്കാനും 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും. നിലവിലുള്ള വിദേശനിക്ഷേപ നയപ്രകാരം ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ വിമാനക്കമ്പനികള്‍ക്ക് 49 ശതമാനം വരെ വിദേശനിക്ഷേപമാകാം. പുതിയ നയപ്രകാരം ഗവണ്‍മെന്റ് അനുമതിയോടെ ഇത് 100 ശതമാനം വരെ ആക്കാം. വിദേശ ഇന്ത്യക്കാര്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ വിദേശ വിമാന കമ്പനികള്‍ക്ക് ഇന്ത്യന്‍ കമ്പനികളിലെ മൂലധനം 49 ശതമാനമായി പരിമിതപ്പെടുത്തിയുട്ടുണ്ട്.
* സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികള്‍ക്കു നിലവിലുള്ള വിദേശ നിക്ഷേപ നയപ്രകാരം 49 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപമാകാം. പുതിയ നയപ്രകാരം ഇതിനുമുകളില്‍ 74 ശതമാനം വരെ ഗവണ്‍മെന്റിന്റെ അനുമതിയോടെ വിദേശ നിക്ഷേപമാകാം.
* പ്രതിരോധം, വാര്‍ത്താവിനിമയം, സ്വകാര്യ സെക്യൂരിറ്റി, വാര്‍ത്താ വിതരണം എന്നിവയില്‍ ഏതിലെങ്കിലുമാണ് പ്രധാന ബിസിനസ്സ് നിക്ഷേപകനെങ്കില്‍ രാജ്യത്ത് എവിടെയെങ്കിലും ശാഖയോ ലെയ്‌സണ്‍ ഓഫീസോ, പ്രോജക്ട് ഓഫീസോ തുടങ്ങാന്‍ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ അനുമതിയോ എഫ്‌ഐപിബി ലൈസന്‍സോ ഉണെ്ടങ്കില്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയോ, സെക്യൂരിറ്റി ക്ലിയറന്‍സോ ആവശ്യമില്ല.
* 2016 ലെ വിദേശനിക്ഷേപ നയപ്രകാരം മൃഗസംരക്ഷണ മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം പട്ടിവളര്‍ത്തല്‍, മീന്‍വളര്‍ത്തല്‍, അക്വാകള്‍ച്ചര്‍, തേനീച്ച വളര്‍ത്തല്‍ എന്നിവയ്ക്ക് നിയന്ത്രിത വ്യവസ്ഥകള്‍ക്ക് വിധേയമായി 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിരുന്നു. പുതിയ നയപ്രകാരം ഈ മേഖലയിലെ വിദേശ നിക്ഷേപത്തിന്റെ നിയന്ത്രിത വ്യവസ്ഥകള്‍ എടുത്തുകളഞ്ഞു.
* ഏക ബ്രാന്‍ഡ് റീട്ടെയില്‍ വ്യാപാരം രംഗത്ത് അത്യന്താധുനിക സാങ്കേതിക മികവുള്ള ഉത്പന്നങ്ങളുടെ ആദ്യ കടയ്ക്കു പ്രാദേശിക വില്‍പനയ്ക്കുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ ആദ്യത്തെ മൂന്നു വര്‍ഷം വരെ ബാധകമായിരിക്കില്ല. അതിനു ശേഷം ഈ നിബന്ധന ബാധകമായിരിക്കും.
ടലല ാീൃല മ:േ വേേു://ംംം.റലലുശസമ.രീാ/ചലംബെഇമ2േബൗെയ.മുെഃ?രമരേീറല=രമ5േ&ിലംരെീറല=411721#േെവമവെ.8ലള2ഥ3ഖഥ.റുൗള