എടത്വ: സാന്ത്വന പരിചരണ വിഭാഗത്തിൽപെട്ട കിടപ്പുരോഗികൾക്കായി മരുന്നു വാങ്ങാൻ പഞ്ചായത്തുകൾ പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭിക്കുന്നില്ലെന്നു പരാതി. സമയത്തിന് മരുന്നു നൽകാൻ കഴിയാതെ ആശുപത്രി അധികൃതരും മരുന്ന് ലഭിക്കാത്തതിനാൽ രോഗികളും വലയുന്നു. ഇതുമൂലം കിടപ്പു രോഗികൾ പുറത്തു നിന്നും അമിത വില കൊടുത്ത് മരുന്നു വാങ്ങേണ്ട അവസ്ഥയാണ്. തലവടി ഗ്രാമ പഞ്ചായത്തിൽ മാത്രം 90 ഓളം രോഗികൾക്കാണ് മരുന്ന് ലഭ്യമാക്കേണ്ടത്. പണമടച്ചിട്ടും മരുന്ന് ലഭ്യമാക്കാൻ തയാറാകാത്തവർക്കെതിരേ നടപടി സ്വീകരിക്കുകയും അടിയന്തരമായി മരുന്നെത്തിക്കാൻ നടപടി സ്വീകരിക്കുകയും വേണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജനൂബ് പുഷ്പാകരൻ, അംഗം അജിത്കുമാർ പിഷരത്ത് എന്നിവർ ആവശ്യപ്പെട്ടു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ സാന്ത്വന പരിപാലന സംഘത്തിന്റെ പ്രവർത്തനത്തിനു വേണ്ടിയും കിടപ്പു രോഗികൾക്ക് മരുന്നു വാങ്ങാനും തുക നീക്കിവയ്ക്കുകയും അത് പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈമാറുകയുമാണ് ചെയ്യുന്നത്. തുക പിന്നീട് ഇവർ കേരള…
Read MoreDay: September 22, 2019
പുതുമകൾ പലത്! പാലാ നാളെ ബൂത്തിലേക്ക്; ആരവമില്ലാതെ പ്രചാരണം; പ്രചാരകർ പുറത്ത്; വോട്ടെണ്ണൽ 27നു പാലാ കാർമൽ പബ്ലിക് സ്കൂളിൽ
കോട്ടയം: പാലാ നാളെ ബൂത്തിലേക്ക്. ഇന്നലെയും ഇന്നും നിശബ്ദ പ്രചാരണം. ഉപതെരഞ്ഞെടുപ്പിൽ ഇന്നലെ നടക്കേണ്ടിയിരുന്ന കൊട്ടിക്കലാശം ശ്രീനാരായണ സമാധി പ്രമാണിച്ചു രാഷ്്ട്രീയ പാർട്ടികൾ ഒരു ദിവസം നേരത്തെ നടത്തി. ഇന്നലെയും ഇന്നും സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും വോട്ടർമാരെ നേരിൽ കണ്ടു വോട്ട് ഉറപ്പിക്കുന്നതിന്റെ തിരക്കിലാണ്. ഇന്നും വോട്ടർമാരെ നേരിൽ കാണാനാണ് ശ്രമിക്കുക. പാലാ നിയോജക മണ്ഡലത്തിൽ 13 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. മണ്ഡലത്തിലെ മുഴുവൻ സമ്മതിദായകരെയും പോളിംഗ് ബൂത്തിൽ എത്തിക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ജില്ലാ ഭരണകൂടം ഒരുക്കിക്കഴിഞ്ഞു. പോളിംഗ് ബൂത്തുകളിൽ ഉപയോഗിക്കാൻ പുതിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച എം മൂന്ന് വോട്ടിംഗ് മെഷീനുകളും വിവി പാറ്റുകളും ഫസ്റ്റ് ലെവൽ ചെക്കിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. ഫസ്റ്റ് ലെവൽ ചെക്കിംഗ് കഴിഞ്ഞ അഞ്ച് ശതമാനം മെഷീനുകളിൽ 1000 വോട്ട് വീതം ചെയ്തു മോക്ക് പോൾ വിജയകരമായി…
Read Moreപട്ടയം ഇല്ലാത്തതിന്റെ പേരിൽ മഴയിൽ തകർന്ന വീടിന് അധികാരികൾ സഹായം നിഷേധിക്കുന്നു; വിജയനും കുടുംബവും ദുരിതക്കയത്തിൽ
ചങ്ങനാശേരി: കാറ്റിലും മഴയിലും തകർന്നടിഞ്ഞ വീട്ടിൽ വിജയനും കുടുംബവും കഴിയാൻ തുടങ്ങിയിട്ട് രണ്ടു വർഷമാകുന്നു. കാറ്റിൽ തകർന്ന ഈ വീടിന് പട്ടയം ഇല്ലാത്തതിന്റെ പേരിൽ അധികാരികൾ സഹായം നിഷേധിക്കുന്നു. 2017 സെപ്റ്റംബർ 29നാണ് കുറിച്ചി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ എണ്ണയ്ക്കാച്ചിറ കുളത്തിന് സമീപമുള്ള തരുവൻകുഴിയിൽ വിജയന്റെ വീട് ഇടിഞ്ഞുവീണത്. അന്ന് രണ്ടുമുറികൾ മാത്രം അവശേഷിപ്പിച്ച് അടുക്കള അടക്കം ബാക്കി മുഴുവൻ ഭാഗവും തകർന്നടിഞ്ഞു. എണ്‍പത്തിയൊന്ന് വയസുള്ള വൃദ്ധമാതാവും ഭാര്യയും മൂന്നുമക്കളും കൊച്ചുമക്കളും അടങ്ങുന്നതാണ് വിജയന്റെ കുടുംബം. രണ്ട് മുറികൾ മാത്രമുള്ള ഈ വീട്ടിൽ ഇപ്പോൾ ആറ് അംഗങ്ങളാണ് ജീവിതം തള്ളിനീക്കുന്നത്. ഇതുമൂലം ബികോമിന് പഠിക്കുന്ന മകൾക്ക് പഠിക്കാൻ പോലും സൗകര്യം ലഭ്യമാകുന്നില്ല. കട്ടിൽ ഇട്ടിരിക്കുന്നതിനാൽ മുൻവശത്തുള്ള വാതിൽ പോലും തുറക്കാൻ കഴിയുന്നില്ലെന്ന് വിജയൻ പറഞ്ഞു. കൂനിന്മേൽ കുരു എന്നതുപോലെ ഇക്കഴിഞ്ഞ കാലവർഷത്തിൽ സമീപത്ത് നിന്നിരുന്ന തേക്ക് മറിഞ്ഞ്…
Read Moreകുവൈത്തിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ; തട്ടിയെടുത്തത് ലക്ഷങ്ങള്‍
കോട്ടയം: ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തി പതിമൂന്നര ലക്ഷം രൂപ തട്ടിയെടുത്തതിനു കോട്ടയത്തും ചിങ്ങവനത്തുമായി പോലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. ഒരാളെ അറസ്റ്റു ചെയ്തു. കുവൈത്തിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന പുതുപ്പള്ളി സ്വദേശിയുടെ പരാതിയിലാണ് ഒരാളെ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. വേളൂർ സ്വദേശി അഖിലേഷാണ് അറസ്റ്റിലായത്. രണ്ടും മൂന്നും പ്രതികൾ മുംബൈ സ്വദേശികളാണ്. ഇവരെ പോലീസ് തെരയുന്നു. പുതുപ്പള്ളി സ്വദേശി രാജപ്പൻ എന്നയാളാണു പോലീസിൽ പരാതി നല്‍കിയത്. ഇയാളുടെ മകനു കുവൈത്തിൽ ജോലി വാഗ്ദാനം ചെയ്തു പലപ്പോഴായി 10 ലക്ഷം തട്ടിയെടുത്തുവെന്നാണു പരാതി. കോട്ടയം ടൗണിൽവച്ചും ബാങ്ക് മുഖേനയുമാണു പണം നല്‍കിയത്. കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മഹാരാഷ്ട്ര സ്വദേശി ഹേമന്തിനെതിരേ ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നാട്ടകം സ്വദേശി ബാബു…
Read Moreബസ് ആംബുലന്‍സായി! യാത്രയ്ക്കിടെ അവശയായ കുട്ടിയെ അതേ ബസിൽ ആശുപത്രിയിലെത്തിച്ച് ജീവനക്കാർ; ഡ്രൈവര്‍ പ്രകാശനും കണ്ടക്ടര്‍ മഹേഷും നാട്ടുകാരുടെ പ്രിയപ്പെട്ടവരായി
വടക്കഞ്ചേരി: യാത്രയ്ക്കിടെ ഫിറ്റ്സിന്റെ ലക്ഷണത്തോടെ അവശയായ കുട്ടിയെ അതേ ബസിൽ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ മാതൃകയായി. വടക്കഞ്ചേരി-മംഗലംഡാം ഒലിപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് ബേസിൽ ബസിലെ ഡ്രൈവർ പ്രകാശനും കണ്ടക്ടർ മഹേഷുമാണ് മനുഷ്യത്വ സമീപനത്തിലൂടെ യാത്രക്കാരുടെയും നാട്ടുകാരുടെയുമെല്ലാം പ്രിയപ്പെട്ടവരായത്. ഇന്നലെ ഉച്ചയ്ക്ക് 12ന് ഒലിപ്പാറയിൽനിന്നും ഡാമിലേക്ക് തിരിച്ചുവരുന്പോൾ വീട്ടിക്കൽകടവിലായിരുന്നു സംഭവം. രണ്ട് ചെറിയ കുട്ടികളുമായി ബസിൽ കയറിയ സ്ത്രീയുടെ ഇളയ കുട്ടിയാണ് പെട്ടെന്ന് ഫിറ്റ്സിന്റെ ലക്ഷണത്തോടെ അവശയായത്. ഉടനേ ബസ് ലൈറ്റിട്ട് സ്റ്റോപ്പുകളിൽനിന്നും മറ്റു യാത്രക്കാരെ കയറ്റാതെ മംഗലംഡാമിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിക്കുയായിരുന്നു. ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലിനെ സ്ഥലത്തെത്തിയവർ അഭിനന്ദിച്ചു.
Read Moreനൃത്ത അധ്യാപികയുടെ മരണം! ഞെട്ടലോടെ വിദ്യാർഥികളും നാട്ടുകാരും; മരണം കൊലപാതകം ആണെന്ന് ആരോപിച്ച് മകളുടെ പരാതി
ചവറ: വിഷം ഉള്ളിൽ ചെന്ന് ചികിൽസയിലായിരുന്ന നൃത്ത അധ്യാപികയുടെ മരണവിവിരം വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും ഞെട്ടലോടെയാണ് അറിഞ്ഞത്. ചവറ ചെറുശേരി ഭാഗം മഞ്ജീരത്തിൽ നൃത്ത അധ്യാപകൻ കൂടിയായ ദീപ്തി കുമാറിന്റെ ഭാര്യ മഞ്ജു (42) ആണ് ശനിയാഴ്ച്ച പുലർച്ചെ മരിച്ചത്. കഴിഞ്ഞ 15 ന് അവശനിലയിൽ കണ്ട മഞ്ജുവിനെ മക്കൾ വിവരം അറിയിച്ചതനുസരിച്ച് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ചികിൽസയിലിരിക്കെ ഇന്നലെ പുലർച്ചെ മരണമടയുകയായിരുന്നു. എന്നാൽ മഞ്ജു വിഷം ഉള്ളിൽ ചെന്ന് ആശുപത്രിയിലായ വിവരം പലരും അറിഞ്ഞിരുന്നില്ല. മരണ വിവരം അറിഞ്ഞതോടെയാണ് ദുരൂഹത ഉണ്ടെന്ന വിവരം പുറം ലോകം അറിയുന്നത്. എന്നാൽ വരും ദിവസങ്ങളിൽ ഇവർ പഠിപ്പിക്കുന്ന വിദ്യാർഥികളുടെ അരങ്ങേറ്റം നടക്കാൻ ഇരിക്കെയാണ് ഇത്തരത്തിലുള്ള മരണവും. പക്ഷെ ആശുപത്രി അധികൃതരും വിഷം ഉള്ളിൽ ചെന്ന യുവതി ചികിത്സ തേടിയ വിവരം പോലീസിനെ…
Read More