കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററിൽ അവസാനിക്കാനിടയായത് സിപിഎം-കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ധാരണ പ്രകാരമെന്ന് കണ്ണൂരിലെ പ്രമുഖ അഭിഭാഷകനും കോൺഗ്രസ് സഹയാത്രികനുമായ ടി.പി. ഹരീന്ദ്രൻ. ടി. പി. കൊലക്കേസ് അന്വേഷണം മോഹനൻ മാസ്റ്ററിൽ അവസാനിപ്പിച്ചതിൽ സോളാർ സമരം പൊടുന്നനേ നിർത്തിയതിന് അനിഷേധ്യ ബന്ധമുണ്ടായിരുന്നു. ഇക്കാര്യം യുഡിഎഫിന്റെ പ്രമുഖ നേതാക്കളിൽ പലരുമായും അടുത്ത ബന്ധമുണ്ടായിരുന്ന ഞങ്ങളിൽ ചിലർക്കെങ്കിലും അന്ന് തന്നെ അറിയാമായിരുന്നുവെന്ന് ടി.പി. ഹരീന്ദ്രൻ ഫെയ്സ് ബുക്ക് കുറിപ്പിൽ പറഞ്ഞു. “”മഹാരാഷ്ട്രയിൽ താമസമാക്കിയ ഒരു പ്രതി നിരന്തരം മൊബൈലിലൂടെ സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ സിപിഎം നേതാവുമായി ടി.പി. യുടെ മരണത്തിനു മുമ്പും ശേഷവും ബന്ധപെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. സമർഥരായ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകൾ ബന്ധിക്കാൻ ഒത്തു തീർപ്പ് വ്യവസ്ഥകൾ കാരണമാവുകയും ചെയ്തു.അണികൾ 100 ശതമാനവും ആത്മാർത്ഥത മാത്രം…
Read MoreDay: May 20, 2024
പയ്യന്നൂരിൽ വിവാഹം നിശ്ചയിച്ച വിദ്യാർഥിനി തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു
പയ്യന്നൂര്‍: പ്രതിശ്രുത വധുവായ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍. പയ്യന്നൂരിലെ സ്വകാര്യ കോളജിലെ ബിഎ അവസാന വര്‍ഷ വിദ്യാര്‍ഥിനി കിഴക്കേ കണ്ടങ്കാളി അങ്കണവാടിക്ക് സമീപത്തെ എന്‍. നയന (20) യെയാണ് വീടിന്റെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വൈകുന്നേരം മുതല്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂര്‍ പോലീസ് യുവതിയുടെ മൊബൈല്‍ ഫോണ്‍ ഇന്ന് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. കൂടുതല്‍ പരിശോധനകള്‍ക്കായി യുവതിയുടെ കിടപ്പുമുറി പൂട്ടി പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. മരണകാരണം കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പയ്യന്നൂര്‍ എസ്ഐ കെ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ്. യുവതിയുമായി അടുപ്പമുണ്ടായിരുന്ന പയ്യന്നൂരിന് സമീപത്തെ യുവാവുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നു. പ്രകാശന് -ബീന ദമ്പതികളുടെ മകളാണ്.
Read Moreഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിൽ നാഷണൽ കോൺഫറൻസിന്റെ (എൻസി) തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ കത്തി ആക്രമണത്തിൽ മൂന്നു യുവാക്കൾക്ക് പരിക്കേറ്റു. ഫാറൂഖ് അബ്ദുള്ള സ്ഥാനാർഥിക്കൊപ്പം വേദിയിൽ ഉണ്ടായിരുന്നപ്പോഴായിരുന്നു സംഭവം. പരിക്കേറ്റ യുവാക്കളെ വിദഗ്ധ ചികിത്സയ്ക്കായി രജൗരി ടൗണിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പരിക്കേറ്റവരിൽ ഒരാളായ സുഹൈൽ അഹമ്മദ് എന്നയാളുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പരിക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇവർ സ്ഥലത്തുനിന്നു മുങ്ങി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreതെലുങ്കാനയിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു
ഹൈദരാബാദ്: തെലുങ്കാനയിലെ വികാരാബാദ് ജില്ലയിൽ ഇടിമിന്നലേറ്റ് വ്യത്യസ്ത സംഭവങ്ങളിലായി മൂന്നു പേർ മരിച്ചു. വികാരാബാദ് ജില്ലയിലെ യലാൽ മണ്ഡലത്തിലെ രണ്ടു ഗ്രാമങ്ങളിലാണു സംഭവം. കൃഷിയിടത്തിൽ ജോലി ചെയ്തിരുന്ന രണ്ടുപേരും മരത്തിന്റെ ചുവട്ടിൽനിന്ന ഒരാളുമാണു മരിച്ചത്. 26-40 നും ഇടയിൽ പ്രായമുള്ളവരാണു മരിച്ചത്. ഇന്നലെ തെലുങ്കാനയിലെ ഭദ്രാദ്രി കോതഗുഡെം, ഖമ്മം, നൽഗൊണ്ട, സൂര്യപേട്ട്, സിദ്ദിപേട്ട്, യാദാദ്രി ഭുവൻഗിരി, രംഗറെഡ്ഡി, ഹൈദരാബാദ്, മേഡ്ചൽ മൽക്കാജ്ഗിരി, വികാരാബാദ്, മേദക്, നാഗർകുർണൂൽ, വനപർത്തി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
Read Moreചില്ലറചോദിച്ചെത്തി കടയുടമയായ സ്ത്രീയെ കടന്നുപിടിച്ചു; ഓടിരക്ഷപ്പെട്ട പ്രതിയെ നാട്ടുകാർ പിടികൂടി
കാട്ടാക്കട : കടയ്ക്കുള്ളിൽ കയറി കടയുടമയായ സ്ത്രീയെ കടന്നുപിടിച്ചു. യുവാവിനെ നാട്ടുകാരും സമീപത്തെ വ്യാപാരികളും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. മലയിൻകീഴ് ഇരട്ടകലുങ്ക് സ്വദേശി അഖിൽ ( 26 ) നെയാണ് പിടികൂടിയത്. അഖിൽ ഈ സ്ത്രീ നടത്തുന്ന കടയിൽ എത്തി ചില്ലറ ചോദിച്ചു. കടയിൽ ഈ സമയം ആരുമില്ലായിരുന്നു. സംശയം തോന്നിയ കടയുടമ ചില്ലറ ഇല്ലെന്ന് പറഞ്ഞു. തുടർന്ന് അഖിൽ കടയുടമയെ കടന്നു പിടിക്കുകയും ചുമരിലേക്ക് ചേർത്തു നിറുത്തുകയും ചെയ്തു. ഇതിനിടയ്ക്ക് ഇവർ നിലവിളിച്ചു. ഇതോടെ അഖിൽ കടയിൽ നിന്നും ഇറങ്ങിപ്പോയി. തുടർന്ന് കടയുടമ സമീപത്തെ കടകളിലും നാട്ടുകാരോടും വിവരം പറഞ്ഞു. തുടർന്നാണ് അഖിലിനെ ഓടിച്ചിട്ട് പിടിച്ച് കാട്ടാക്കട പോലീസിൽ ഏൽപ്പിച്ചത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കടയുടെ 500 മീറ്റർ മാറി ഇയാളുടെ ബൈക്കും കണ്ടെത്തി. കടയിൽ ആരുമില്ലെന്ന്…
Read Moreവിഘടനവാദി നേതാവ് അമൃതപാൽ സിംഗിന് ‘മൈക്ക്’
ന്യൂഡൽഹി: പഞ്ചാബിലെ ഖാദൂർ സാഹിബ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജയിലിൽ കഴിയുന്ന വിഘടനവാദി നേതാവ് അമൃതപാൽ സിംഗിനു തെരഞ്ഞെടുപ്പ് ചിഹ്നമായി “മൈക്ക്’ അനുവദിച്ചു. “വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ തലവനായ അമൃത്പാൽ ദേശീയ സുരക്ഷാനിയമപ്രകാരം അസമിലെ ദിബ്രുഗഡ് ജയിലിലാണ്. ഫരീദ്കോട്ട് (റിസർവ്) മണ്ഡലത്തിൽനിന്നു സ്വതന്ത്രനായി മത്സരിക്കുന്ന സരബ്ജീത് സിംഗ് ഖൽസയ്ക്കു തെരഞ്ഞെടുപ്പ് ചിഹ്നമായി “ഗന്ന കിസാൻ’ (കരിമ്പ് കർഷകൻ) അനുവദിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരിൽ ഒരാളായ ബിയാന്ത് സിംഗിന്റെ മകനാണ് ഖൽസ. അതേസമയം, പഞ്ചാബിലെ 13 ലോക്സഭാ സീറ്റുകളിലേക്ക് മത്സരിക്കുന്ന 328 സ്ഥാനാർഥികൾക്ക് ഇന്ത്യൻ കമ്മീഷന്റെ നിർദ്ദേശപ്രകാരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർ തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. പഞ്ചാബിലെ വോട്ടെടുപ്പ് ജൂൺ ഒന്നിനു നടക്കും.
Read Moreഅമ്മയുടെ മൃതദേഹത്തിനൊപ്പം മൂന്നു ദിവസം; മാനസിക വെല്ലുവിളി നേരിടുന്ന യുവതി മരിച്ചു
ബംഗളൂരു: അമ്മയുടെ മരണശേഷം മൃതദേഹത്തിനൊപ്പം മൂന്നു ദിവസം ചെലവഴിച്ച മാനസിക വെല്ലുവിളിനേരിടുന്ന മകള്‍ മരിച്ചു. ഉടുപ്പി ജില്ലയിലെ ഗോപാഡി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ജയന്തി ഷെട്ടി (62), മകള്‍ പ്രഗതി ഷെട്ടി (32) എന്നിവരാണ് മരിച്ചത്. ഇവരുടെ വീട്ടില്‍നിന്നു കടുത്ത ദുർഗന്ധം വമിച്ചതിനെത്തുടർന്ന് പരിസരവാസികള്‍ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോണ്‍ എടുക്കാതായതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൂന്ന് ദിവസത്തോളം പഴക്കമുള്ള അമ്മയുടെ മൃതദേഹത്തിനൊപ്പം അബോധവസ്ഥയിലായിരുന്ന മകളെ കണ്ടെത്തിയത്. അമ്മയും മകളും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
Read Moreനിയമം സംരക്ഷിക്കേണ്ടവർ കാട്ടാളന്മാരായാൽ; യുവതിയെ ശല്യം ചെയ്ത പോലീസുകാരന് എതിരേ കേസ്
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ യുവതിയെ ശല്യം ചെയ്തെന്ന പരാതിയിൽ പോലീസ് ഇൻസ്പെക്ടർക്കെതിരേ കേസ്. അകോല ജില്ലയിലാണു സംഭവം. 22കാരിയാണു പരാതിക്കാരി. അകോല ജില്ലയിലെ ഖദാൻ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ ധനഞ്ജയ് സെയ (53) റിനെതിരേയാണ് കേസ്. യുവതിയുടെ പിതാവിന്റെ പരിചയക്കാരനാണ് ധനഞ്ജയ്. മത്സരപ്പരീക്ഷകൾക്കു തയാറെടുക്കാൻ സഹായിക്കാനെന്ന വ്യാജേന ധനഞ്ജയ് തന്നെ ഇടയ്ക്ക് വിളിച്ചിരുന്നുവെന്നു യുവതി പരാതിയിൽ പറയുന്നു. തനിക്കൊപ്പം താമസിക്കാനും ഇയാൾ യുവതിയെ നിർബന്ധിച്ചു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി ധനഞ്ജയ്യുമായുള്ള ഫോൺ വിളി അവസാനിപ്പിച്ചു. പിന്നീട് യുവതിയുടെ വിലാസം കണ്ടെത്തിയ ധനഞ്ജയ് ശനിയാഴ്ച വീട്ടിലെത്തുകയും ജോലിക്കിറങ്ങുകയായിരുന്ന യുവതിയെ കയറിപ്പിടിക്കുകയുമായിരുന്നു. യുവതി ബഹളം വച്ചതിനെത്തുടർന്ന് ഇയാൾ സ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു.
Read Moreഅഫ്ഗാനിൽ വിനോദസഞ്ചാരികൾക്കുനേരേയുണ്ടായ ആക്രമണം: ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്
കാബൂൾ: അഫ്ഗാനിസ്ഥാനിലെ സെൻട്രൽ ബാമിയാൻ പ്രവിശ്യയിൽ വിനോദസഞ്ചാരികൾക്കുനേരേയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ആക്രമണത്തിൽ മൂന്ന് സ്പാനിഷ് വിനോദസഞ്ചാരികൾ കൊല്ലപ്പെടുകയും ഒരു സ്പെയിൻകാരനു പരിക്കേൽക്കുകയും ചെയ്തതായി സ്പെയിൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തതായി താലിബാൻ ആഭ്യന്തരമന്ത്രാലയ വക്താവ് അബ്ദുൾ മതീൻ ഖനി പറഞ്ഞു. മൂന്നു വിദേശ വിനോദ സഞ്ചാരികളെ കൂടാതെ ഒരു അഫ്ഗാൻ പൗരനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. നാലു വിദേശികൾക്കും മൂന്ന് അഫ്ഗാനികൾക്കും പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു. 2021-ൽ താലിബാൻ അധികാരം ഏറ്റെടുത്തതിനുശേഷം വിദേശപൗരന്മാരെ ലക്ഷ്യമിട്ടുള്ള ഏറ്റവും ഗുരുതരമായ ആക്രമണമായിരുന്നു വെള്ളിയാഴ്ച നടന്നത്.
Read Moreമകളുടെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുകയാണ്; എത്രയും വേഗം വധശിക്ഷ നടപ്പാക്കണം; നിയമ വിദ്യാർഥിനിയുടെ മാതാവ്
പെരുമ്പാവൂര്‍: നിയമ വിദ്യാർഥിനി വധക്കേസില്‍ പ്രതി അമിറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് യുവതിയുടെ മാതാവ്. പ്രതീക്ഷിച്ചിരുന്ന വിധിയായിരുന്നു ഇത്. മകൾക്ക് നീതി ലഭിച്ചു. ഇപ്പോൾ അവളുടെ ആത്മാവ് സന്തോഷിക്കുകയായിരിക്കും. എത്രയും വേഗം ശിക്ഷ നടപ്പാക്കണം. ഇനിയൊരു പെണ്‍കുട്ടിക്കും ഈ ഗതി വരരുതെന്ന് യുവതിയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. പെരുമ്പാവൂര്‍ നിയമവിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അമിറുൾ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചതിന്റെ പിന്നാലെയായിരുന്നു മാതാവിന്റെ പ്രതികരണം. 2016 ഏപ്രില്‍ ആയിരുന്നു പെരുമ്പാവൂരില്‍ ഇരിങ്ങോള്‍ എന്ന സ്ഥലത്ത് കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന നിയമവിദ്യാർഥിനി അതി ക്രൂരമായി കൊല്ലപ്പെട്ടത്. യുവതി പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂൺ 16ന് അസം സ്വദേശിയായ അമിറുള്‍ ഇസ്ലാമിനെ പിടികൂടുകയായിരുന്നു. സംഭവശേഷം കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക്…
Read More