എന്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ഇന്ത്യന്‍ നേതാക്കളെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തു ! വിശദീകരണവുമായി വൈറ്റ് ഹൗസ്…

പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നേതാക്കളെ വൈറ്റ് ഹൗസ് ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തത് വാര്‍ത്തയായിരുന്നു. എന്നാലിപ്പോള്‍ ഇതിനു പിന്നിലെ കാരണം വൈറ്റ്ഹൗസ് തന്റെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു നിശ്ചിതകാലത്തേക്ക് മാത്രമാണ് മറ്റ് രാജ്യങ്ങളിലെ നേതാക്കന്മാരെ വൈറ്റ് ഹൗസ് പിന്തുടരാറുള്ളൂ എന്നും ഇത് താല്‍ക്കാലികമാണെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് യാത്ര ചെയ്യുന്ന സമയത്ത് അതിന് വേദിയൊരുക്കുന്ന രാജ്യങ്ങളിലെ നേതാക്കന്മാരുടെ ട്വീറ്റുകളും സന്ദേശങ്ങളും പങ്കുവെക്കാനാണ് ഫോളോ ചെയ്യാറുള്ളതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോഡി, പ്രധാനമന്ത്രിയുടെ ഓഫീസ്, ഇന്ത്യയിലുള്ള യുഎസ് സ്ഥാനപതി എന്നിവരെ വൈറ്റ് ഹൗസ് ഫോളോ ചെയ്യാന്‍ തുടങ്ങിയത്. ഈ വാരം ആദ്യം ഇവരെയെല്ലാം വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തു. തുടര്‍ന്നാണ് വിഷയം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. 21…

Read More

ആവശ്യം കേട്ടു, പിന്നെ ജാഗ്രത കൈവിടാതെ എല്ലാം ശരിയാക്കി; കർണാടകയിൽ കുടുങ്ങിയ കുടുംബത്തിന് കേരള പോലീസ് മരുന്ന് എത്തിച്ചു നൽകി

കൽപ്പറ്റ: ലോക്ക് ഡൗണിൽ കർണാടകയിൽ കുടുങ്ങിയ മലയാളി കുടുംബത്തിനു കേരള പോലീസ് മരുന്നു എത്തിച്ചുനൽകി. കുടക് ജില്ലയിലെ സിദ്ധാപുര കോഫി ബോർഡ് ജൂണിയർ ലെയ്സണ്‍ ഓഫീസിലെ എക്സ്റ്റൻഷൻ ഇൻസ്പെക്ടർ കദീജയുടെ മാതാവിനുള്ള മരുന്നാണ് എത്തിച്ചത്. സ്ഥിരമായി കഴിക്കാറുള്ള മരുന്ന് സിദ്ധാപുരയിലും സമീപങ്ങളിലും ലഭിക്കാത്തതിനെത്തുടർന്ന് ജനറിക് മരുന്നുകൾ കഴിച്ചെങ്കിലും ശാരീരിക അസ്വാസ്ഥ്യം ഉണ്ടായി. ഈ സാഹചര്യത്തിലാണ് കേരളത്തിൽനിന്ന് മരുന്ന് എത്തിക്കാനുള്ള സാധ്യത കുടുംബം ആരാഞ്ഞത്. കൽപ്പറ്റ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലെ ക്ലാർക്ക് സുധീഷ് ബാബു ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷുമായി ബന്ധപ്പെട്ടതാണ് കുടുംബത്തിനു സഹായം ഉറപ്പാക്കിയത്. ജില്ലാ അതിർത്തിയിലെ ബാവലിയിൽനിന്നു ഗോണിക്കുപ്പ വഴി പോകുന്ന വാഹനത്തിൽ കൊടുത്തുവിട്ട മരുന്ന് ഗോണിക്കുപ്പ പോലീസ് സ്റ്റേഷൻ മുഖേന വീരാജ്പേട്ടയിലെ കോഫിബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലും തുടർന്നു രോഗിക്കും എത്തിക്കുകയായിരുന്നു.

Read More

ഹെൽമറ്റ് വയ്ക്കാതെ അമിത വേഗത്തിൽ പോലീസിനെ വകവയ്ക്കാതെ പാഞ്ഞു; പിന്നാലെ എത്തി പിടികൂടിയപ്പോൾ പുറത്ത് വന്നസത്യം കേട്ട് ഞെട്ടി പോലീസ്

മുക്കം: വാഹന മോഷ്ടാക്കളായ കുട്ടികളെ സിനിമാ സ്റ്റൈലിൽ പിടികൂടി മുക്കം പോലീസ്. കഴിഞ്ഞ ദിവസമാണ് സംഭവം. പോലീസ് പട്രോളിംഗിനിടെ ഹെൽമറ്റും മാസ്കും ധരിക്കാതെ അമിത വേഗതയിൽ പോകുന്ന ബൈക്കിന് പോലീസ് കൈ കാണിച്ചങ്കിലും നിർത്തിയില്ല. തുടർന്ന് എസ്ഐ ജലീലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് പിന്തുടർന്നു.മുക്കം പാലത്തിന് സമീപം ഇവരെ തടഞ്ഞു . ബൈക്ക് ഉപേക്ഷിച്ചു പുഴയില്‌ ചാടി രക്ഷപ്പെടാന്‌ ശ്രമിച്ചു. ഒരാളെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. എന്നാൽ രണ്ടാമനെ പിടികൂടാനായില്ല . പുഴതീരത്തെ നിർമാണം നടക്കുന്ന വീട്ടിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ വസ്ത്രം ധരിച്ച് പോലീസിനെ കബളിപ്പിച്ച് ‌ പുറത്തു കടക്കുന്‌ ശ്രമിച്ച രണ്ടാമനും പിടിയിലായി. രണ്ടുപേരെയും ചോദ്യം ചെയ്തതിൽ നിന്നും ബൈക്ക് മോഷ്ടിച്ചതാണെന്നും ഒരു കൂട്ടാളി കൂടി ഉണ്ടെന്നുംവ്യക്തമായി. ഇവർ ഓടിച്ചിരുന്ന ബൈക്കിന്‍റെ നമ്പർ വ്യാജമെന്നും തെളിഞ്ഞിട്ടുണ്ട്. മൂന്നാമത്തെയാളെയും ഉടൻ തന്നെ മുക്കം പോലീസ് പിടികൂടി.…

Read More

കോട്ടയം മെഡിക്കൽ കോളജിൽ കൊറോണ പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് പരാതി

ഗാന്ധിനഗർ: കോവിഡ് 19 സംശയിക്കുന്ന രോഗികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് നിരീക്ഷണ വിഭാഗത്തിലേക്ക് കൊണ്ടു പോകുന്പോൾ കൊറോണ പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് പരാതി. ഇന്നലെ ഉച്ചയ്ക്ക് മൂന്നാറിൽ നിന്നെത്തിയ ഒരു രോഗിയും ഇന്നു പുലർച്ചെ രണ്ടിനും നാലിനും വന്ന രോഗികളെയും നിരീക്ഷണ വിഭാഗത്തിലേക്ക് സുരക്ഷാമാർഗങ്ങൾ സ്വീകരിക്കാതെയാണ് എത്തിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നാറിൽ നിന്ന് മൂത്രസംബന്ധമായ അസുഖത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിയ 50കാരനെ പ്രാഥമിക പരിശോധന നടത്തി. പരിശോധനയിൽ കോവിഡ് 19 സംശയം തോന്നിയതിനാൽ യൂറോളജി വാർഡിലേക്ക് അഡ്മിറ്റ് ചെയ്തു. കോവിഡ് 19 സംശയമെന്ന് ഡോക്ടർ കേസ് ഷീറ്റിൽ രേഖപ്പെടുത്തിയതിനാൽ രോഗിയെ കൊറോണ നിരീക്ഷണ വാർഡിലേക്കാണ് അയക്കേണ്ടത്. എന്നാൽ ഈ രോഗിയെ ആശുപത്രി ആംബുലൻസിൽ കയറ്റി ആശുപത്രി പ്രധാന കവാടത്തിൽ കൊണ്ടുചെന്ന് വിട്ടു. പിന്നീട് രോഗിയും ഒപ്പമുള്ള രണ്ടു പേരും യൂറോളജി വാർഡിലേക്ക് നടന്നു…

Read More

കണ്ണൂരിൽ വ്യാപക റോഡ് അടച്ചിടൽ; കളക്ടടർ ഇടപെട്ടു; പോലീസ് തുറന്നു

കണ്ണൂർ: കോവിഡിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിലെ ഹോട്ട്സ്പോട്ട് അല്ലാത്ത മേഖലയിലെ റോഡുകൾ അടച്ചിടുന്നതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ അവ തുറക്കണമെന്ന ജില്ലാ കളക്ടറുടെ ആവശ്യത്തിന് ഫലം കാണുന്നു. നഗരത്തിൽ അടച്ചിട്ട ചില റോഡുകൾ ഇന്നു രാവിലെ പോലീസ് തുറന്നു കൊടുത്തു. അഴീക്കൽ – അലവിൽ -കണ്ണൂർ റോഡിൽ മണൽ ഭാഗത്ത് ഇന്നലെ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരുന്നു. ഇതു കാരണം അഴീക്കോട് പൂർണമായും ഒറ്റപ്പെട്ടു. വ്യാപക പ്രതിഷേധത്തെ തുടർന്ന് ഇന്നു രാവിലെ ഈ റോഡും തുറന്ന് കൊടുത്തു. അടച്ചിട്ട റോഡുകളിൽ ഇന്നു മുതൽ 24 മണിക്കൂറും പോലീസ് നിരീക്ഷണം ഏർപ്പെടുത്തി. മാത്രമല്ല എല്ലാ റോഡുകളിലും ബൈക്കുകളിലും ജീപ്പുകളിലുമായി പോലീസ് പട്രോളിംഗ് ശക്തമാക്കി. പോലീസ് നിരീക്ഷണമുള്ള സ്ഥലങ്ങളിൽ ആളുകൾക്ക് അത്യാവശ്യ സാധനങ്ങളും മരുന്നുകളും പോലീസ് എത്തിച്ചു നൽകും.

Read More

നവജാത ശിശുവിനു നവജീവൻ തുണയായി; ലോക്ക് ഡൗണിൽ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ കുടുങ്ങിയ അച്ഛനെയും മകനെയും വീട്ടിലെത്തിച്ച് നവജീവൻ

ഗാന്ധിനഗർ: മാതാവിന്‍റെ അസാന്നിധ്യത്തിൽ നവജാത ശിശുവിനെ ചികിത്സയ്ക്കു വിധേയമാക്കിയശേഷം വീട്ടിലെത്താൽ ബുദ്ധിമുട്ടിയ പിതാവിനേയും ശിശുവിനേയും നവജീവൻ വീട്ടിലെത്തിച്ചു. ഇടുക്കി ഉടുന്പൻചോല മുത്തുപ്പാണ്ടിയാണ് തന്‍റെ അഞ്ചു ദിവസം പ്രായമായ കുഞ്ഞിനെ കുട്ടികളുടെ ആശുപത്രിയിൽ നിന്ന് മാതാവിന്‍റെ അടുത്ത് എത്തിക്കാൻ പ്രയാസപ്പെട്ടത്. മുത്തുപ്പാണ്ടിയുടെ ഭാര്യ നന്ദിനി കഴിഞ്ഞ 24 ന് ഉച്ചയ്ക്ക് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് രണ്ടാമത്തെ ആണ്‍കുട്ടിക്ക് ജന്മം നൽകിയത്. രാത്രിയായപ്പോൾ കുഞ്ഞിന് കടുത്ത ശ്വാസതടസം. തുടർന്ന് രാത്രി 10ന് കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടു പോകുവാൻ നിർദ്ദേശിക്കുകയും മുത്തുപ്പാണ്ടി കുഞ്ഞുമായി പുലർച്ചെ കുട്ടികളുടെ ആശുപത്രിയിൽ എത്തുകയും ചെയ്തു. കുഞ്ഞിനെ ചൊവാഴ്ച രാവിലെ ഡിസ്ചാർജ് ചെയ്തെങ്കിലും ഇടുക്കി, കോട്ടയം റെഡ് സോണ്‍ ആയതിനാൽ വാഹനം കിട്ടാതെയും മറ്റ് വാഹനം പിടിച്ച് പോകുന്നതിനുള്ള പണവുമില്ലാതെ മുത്തുപ്പാണ്ടി വിഷമിച്ചു. ആശുപത്രി അധികൃതരിൽ നിന്ന് വിവരം അറിഞ്ഞ നവജീവൻ ട്രസ്റ്റി…

Read More

ആക്‌ഷൻ ഹീറോ ലാൽജി ; ജനതാ കർഫ്യൂ ദിവസങ്ങളിൽ വഴിയോരങ്ങളിലെ പട്ടിണിപാവങ്ങൾക്ക് അന്നം വിളമ്പി ലാൽജിയും സഹപ്രവർത്തകരും

സീമ മോഹൻലാൽ കൊച്ചി: “ജനതാ കർഫ്യൂ ദിവസം. പട്രോളിംഗിനിടെയാണ് തെരുവിൽ കഴിയുന്ന ഒരാളെ കണ്ടത്. സാറെ കുറച്ചു വെള്ളം തരാമോയെന്നു ചോദിച്ച് എന്‍റെ മുന്നിലേക്ക് അയാൾ വന്നു. ജീപ്പിൽ നിന്ന് ഞാൻ വെള്ളമെടുത്തു കൊടുത്തു. അപ്പോഴാണ് അയാൾ പട്ടിണിയിലാണെന്ന് മനസിലായത്. ഞങ്ങൾക്കായി ജീപ്പിൽ കരുതിയിരുന്ന ഭക്ഷണപ്പൊതികളിലൊന്ന് അയാൾക്കു നൽകി. അയാളെപ്പോലെ ആയിരങ്ങൾ ഭക്ഷണത്തിനായി തെരുവോരങ്ങളിൽ കാത്തിനിൽക്കുന്നുവെന്ന സത്യം അപ്പോഴാണ് മനസിലായത്. അവർക്കു കഴിയുന്നത്ര ഭക്ഷണം എത്തിക്കാനാണ് ഞാനും എന്‍റെ സഹപ്രവർത്തകരും ശ്രമിക്കുന്നത്. ഒരുപാടു പേർക്ക് ഭക്ഷണം നൽകാനായത് ജീവിതത്തിലെ പുണ്യമായാണ് കരുതുന്നത്”- എറണാകുളം അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ കെ.ലാൽജിയുടെ വാക്കുകളാണിത്. കൊച്ചി സിറ്റിയിലെ ക്രമസമാധാനപാലനത്തിനൊപ്പം കൊറോണ പ്രതിരോധ പ്രവർത്തനത്തിലും മുന്നിൽ നിൽക്കുകയാണ് എസിപി ലാൽജി. രാവെന്നോ പകലെന്നോ ഭേദമില്ലാതെ കഴിഞ്ഞ ഒരു മാസമായി തെരുവിൽ അഭയം പ്രാപിച്ചിരിക്കുന്നവർക്ക് ഭക്ഷണം നൽകാൻ ലാൽജി മുന്നിലുണ്ട്. വിവിധ സംഘടനകളുടെ സഹായത്തോടെ…

Read More

എന്റെ വ്യാജ ഒപ്പിട്ട് വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും എന്റെ പേരില്‍ കമ്പനികള്‍ തുടങ്ങുകയും ചെയ്തു ! വ്യാജപവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കി ദുരുപയോഗം ചെയ്തു; ചതിച്ചത് കമ്പനിയിലെ ചില ജീവനക്കാരെന്ന് ബി ആര്‍ ഷെട്ടി

തന്നെ ചതിച്ചത് കമ്പനിയിലെ തന്നെ ചില ജീവനക്കാരെന്ന വെളിപ്പെടുത്തലുമായി സാമ്പത്തിക പ്രതിസന്ധിയിലായ യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്‌സ്‌ചേഞ്ച് എന്നിവയുടെ സ്ഥാപകനുമായ ബി.ആര്‍.ഷെട്ടി. ചെറിയൊരു വിഭാഗം ജീവനക്കാര്‍ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും ചെക്കുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയും ചെയ്തുവെന്ന് ഷെട്ടി പറഞ്ഞു. കഴിഞ്ഞ രണ്ടു മാസമായി ഷെട്ടി ഇന്ത്യയിലാണുള്ളത്. ഇപ്പോഴുള്ളവരും നേരത്തെ ജോലി ചെയ്തിരുന്നവരുമാണ് തട്ടിപ്പ് നടത്തി തന്നെ വഞ്ചിച്ചതെന്നും താന്‍ നിയോഗിച്ച അന്വേഷണ സംഘമാണ് ചതി കണ്ടെത്തിയതെന്നും ഷെട്ടി വ്യക്തമാക്കി. ”വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് എന്റെ അറിവോ സമ്മതമോ ഇല്ലാതെ അവര്‍ പല സാമ്പത്തിക ഇടപാടുകളും നടത്തി. എന്റെ വ്യാജ ഒപ്പിട്ട് വായ്പകള്‍ സൃഷ്ടിച്ചു, വ്യക്തിപരമായ കാര്യങ്ങള്‍ക്കും ഉപയോഗിച്ചു. കൂടാതെ, ഇവയെല്ലാം ഉപയോഗിച്ച് എന്റെ പേരില്‍ കമ്പനികളും ആരംഭിച്ചു. വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടാക്കി ദുരുപയോഗം…

Read More

മദ്യശാലകൾ തുറക്കാൻ തീരുമാനം എടുത്തിട്ടില്ലെന്ന്എക്സൈസ് മന്ത്രി

കൊച്ചി: സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനം എടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. മെയ് മൂന്നിന് ദേശീയ ലോക്ക്ഡൗണ്‍ അവസാനിച്ചാലും അടുത്ത ദിവസം മദ്യശാലകൾ തുറക്കുന്നിനെ കുറിച്ച് തീരുമാനം എടുത്തിട്ടില്ല. സംസ്ഥാനത്ത് മദ്യശാലകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികളാണു ബിവറേജസ് കോർപറേഷൻ എംഡിയുടെ ഉത്തരവിൽ ഉള്ളതെന്നും ആലുവയിൽ മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നാല് ലക്ഷത്തിലധികം അതിഥിത്തൊഴിലാളികളുണ്ട്. ഇവർക്കുള്ള താമസ സൗകര്യം, ചികിത്സ, ഭക്ഷണം എന്നിവയെല്ലാം ഒരുക്കി നൽകിയിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നോണ്‍ സ്റ്റോപ്പ് ട്രെയിൻ അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. റോഡ് വഴി തൊഴിലാളികളെ കൊണ്ടുപോകുന്നത് നിലവിലെ സ്ഥിതിയിൽ പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

പായിപ്പാട്ട് മോഡല്‍ പ്രകടനം മലപ്പുറത്തും ! ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചത് ഒരു മുന്നറിയിപ്പുമില്ലാതെ…

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ലോക്ക്ഡൗണ്‍ ലംഘിച്ച് കോട്ടയത്തെ പായിപ്പാട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചിരുന്നു. ഇത് പോലീസിനും സര്‍ക്കാരിനും ഏറെ തലവേദനയുണ്ടാക്കുകയും ചെയ്തു. ഇപ്പോള്‍ സമാനമായ സ്ഥിതിവിശേഷമാണ് മലപ്പുറം ചട്ടിപ്പറമ്പിലും ഉണ്ടായിരിക്കുന്നത്. ഇന്നു രാവിലെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് തൊഴിലാളികള്‍ സംഘടിച്ച് പ്രകടനം നടത്തിയത്. നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ കാര്യംപറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും വിജിയിച്ചില്ല. തുടര്‍ന്ന് ലാത്തിവീശിയാണ് ഇവരെ പിരിച്ചുവിട്ടത്. കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവരുടെ പ്രകടനത്തിനു പിന്നില്‍ മറ്റാരുടെയങ്കിലും പ്രേരണയുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് പായിപ്പാട്ട് ഇതരസംസ്ഥാനത്തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തിനു പിന്നില്‍ തീവ്രസ്വഭാവമുള്ള ചില സംഘടനകളുടെ സ്വാധീനമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മലപ്പുറത്തും ഇത്തരത്തിലൊരു അന്വേഷണം നടക്കുന്നത്.

Read More