ഗവർണർ ഒപ്പിട്ടു, ഓർഡിനൻസിന് അംഗീകാരം; സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കും; മെയ് നാലിന് ശമ്പളം നൽകുമെന്ന് ധനമന്ത്രി

എംജെ ശ്രീജിത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുളള ഓർഡിനൻസിന് അംഗീകാരം. ഇതു സംബന്ധിച്ച് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനൊപ്പം തദ്ദേശ വാർഡ് ഓർഡിനൻസിനും ഗവർണർ അംഗീകാരം നൽകി. ആറു ദിവസം ശമ്പളം പിടിക്കാനുള്ള ഹൈക്കോടതി സ്റ്റേക്കെതിരെ അപ്പീൽ പോയാൽ നടപടി വൈകും എന്നുള്ളത് കൊണ്ടാണ് സംസ്ഥാനം തിരക്കിട്ട് ഓർഡിനൻസ് കൊണ്ടുവന്നത്. ഡിസാസ്റ്റർ ആൻറ് പബ്ലിക് ഹെൽത്ത് എമർജൻസീസ് സ്പെഷ്യൽ പ്രൊവിഷൻ എന്ന പേരിലാണ് ഓർഡിനൻസ്. ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കുമോയെന്നത് ഏവരും ഉറ്റു നോക്കിയ കാര്യമായിരുന്നു. 25 ശതമാനം വരെ ശമ്പളം പിടിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും നിലവിൽ മുൻ നിശ്ചയിച്ച പ്രകാരം ആറു ദിവസത്തെ ശമ്പളമാണ് മാറ്റിവെക്കുന്നത്. ഇത് എന്ന് കൊടുക്കുമെന്നത് ആറു മാസം കഴിഞ്ഞ് അറിയിച്ചാൽ മതിയെന്ന വ്യവസ്ഥയും ഓർഡിനൻസിൽ ഉണ്ട്. അതേ…

Read More

കരിഞ്ഞ കൊറോണക്കാലത്തെ തളിര്‍നാമ്പുകള്‍ ! മകളുടെ വിവാഹദിനത്തില്‍ ഒരു യുവതിയ്ക്കു കൂടി മംഗല്യഭാഗ്യം പകര്‍ന്ന് ദമ്പതികള്‍…

കൊറോണ ലോകത്തെയാകെ ഊഷരമാക്കിക്കൊണ്ടിരിക്കേ ചിലയിടത്തെങ്കിലും നന്മയുടെ പുല്‍നാമ്പുകള്‍ തളിരിടുന്നുണ്ട്. മകളുടെ വിവാഹദിനത്തില്‍ മറ്റൊരു പെണ്‍കുട്ടിക്കു കൂടി വിവാഹഭാഗ്യമൊരുക്കിയ ദമ്പതികള്‍ സമൂഹത്തിന് മാതൃകയാവുകയാണ്. മെയ് രണ്ടിന് രണ്ടു പെണ്‍കുട്ടികളുടെയും വിവാഹം ലളിതമായ ചടങ്ങുകളോടെ നടക്കും. പട്ടണക്കാട് മിറാഷ് ഭവനില്‍ ടി.ആര്‍. തൃദീപ്കുമാറും ഗീതയുമാണ് സാമ്പത്തിക പരാധീനതകള്‍മൂലം വിവാഹം വൈകിയ അന്ധകാരനഴി കളത്തില്‍ ഇന്ദുലേഖയ്ക്കു മംഗല്യത്തിന് അവസരമൊരുക്കിയത്. ഇന്ദുലേഖയും കളമശേരി സ്വദേശി സച്ചിനും തമ്മിലുള്ള വിവാഹം ചെമ്പകശേരി കാവിലും തൃദീപ്കുമാറിന്റെ മകള്‍ മിഷയും വാരനാട് സ്വദേശി ഹരിപ്രസാദുമായുള്ള വിവാഹം മുഹമ്മ വിശ്വഗാജി മഠത്തിലുമാണ് നടക്കുന്നത്. ഇന്ദുലേഖയുടെ വിവാഹത്തിനു തൃദീപ്കുമാര്‍ നല്‍കിയ അഞ്ച് പവന്‍ സ്വര്‍ണവും ചെലവിനുള്ള തുകയും എസ്.എന്‍.ഡി.പി. യൂണിയന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എ.എം. ആരിഫ് എം.പി. കുടുംബത്തിനു കൈമാറി. 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും നല്‍കി. കെ.എസ്.ഡി.പി. ചെയര്‍മാന്‍ സി.ബി. ചന്ദ്രബാബു, എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി വി.എന്‍.…

Read More

കൊല്ലം അതീവ ജാഗ്രതയിൽ; കോവിഡ് ബാധിതർ 15 പേർ; റെഡ് സ്പോട്ട് ആക്കിയേക്കുമെന്ന് സൂചന

കൊല്ലം: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് ആശങ്ക പരത്തുന്നു.ഇന്നലെ ജില്ലയിൽ ആറു പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇവരിൽ നാലുപേർ ചാത്തന്നൂരുമായി ബന്ധപ്പെട്ടവരാണ്. ചാത്തന്നൂരിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവർക്കാണ് കോവിഡ് ബാധയേറെയെന്നതും ആശങ്ക പരത്തുന്നു. കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ ജില്ല റെഡ് സ്പോട്ട് ആക്കിയേക്കുമെന്ന സൂചനയുമുണ്ട്. ജില്ലയിൽ നിലവിൽ 15 കോവിഡ് ബാധിതരുണ്ട്. രോഗം സ്ഥിരീകരിച്ചആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വരുടെ സമ്പർക്ക പട്ടികയിലുള്ള ആളുകളുടെ സ്രവ പരിശോധനാ ഫലം വരുന്നതോടെ കൂടുതൽ പോസിറ്റീവ് കേസുകളും പ്രതീക്ഷിക്കുന്നുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടിക തയാറാക്കിയിട്ടുണ്ട്.കുളത്തൂപ്പുഴയും ചാത്തന്നൂരും പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളാണ്. ജില്ലയിൽ പുതിയ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത കല്ലുവാതുക്കലിലും ഓച്ചിറയിലും കളക്ടർ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1551 സാമ്പിളുകളിൽ 53 പേരുടെ ഫലം കൂടി വരാനുണ്ട്.…

Read More

വീട്ടിലിരുന്ന് വാര്‍ത്ത ലൈവ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്റെ പിന്നിലൂടെ കടന്നുപോയ അര്‍ധനഗ്നയായ സ്ത്രീയെ കണ്ട് പ്രേക്ഷകര്‍ ഞെട്ടി ! ആ മാധ്യമപ്രവര്‍ത്തക ഇയാളുടെ ‘സെറ്റപ്പെന്ന്’ കാമുകിയും; വര്‍ക്ക് ഫ്രം ഹോമില്‍ മാധ്യമപ്രവര്‍ത്തകന്‍ പെട്ടതിങ്ങനെ…

കോവിഡ് ലോകമെങ്ങും വ്യാപിച്ചതോടെ ഒട്ടുമിക്ക കമ്പനികളും എന്തിന് മാധ്യമസ്ഥാപനങ്ങള്‍ വരെ വര്‍ക്ക് ഫ്രം ഹോമിനെ പ്രോത്സാഹിപ്പിക്കുകയാണ്. സമൂഹ അകലം പാലിക്കുന്നതിലൂടെ വൈറസ് വ്യാപനം തടയുന്നതിനാണ് ഈ രീതിയിലേക്ക് മാറിയത്. എന്നാല്‍ പലര്‍ക്കും വര്‍ക്ക് അറ്റ് ഹോം പാരയാകുന്ന വാര്‍ത്തകളും ട്രോളുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. സ്‌പെയിനുള്ള 41കാരന്‍ അല്‍ഫോണ്‍സോ മെര്‍ലോസാണ് ഇപ്പോള്‍ വര്‍ക്ക് അറ്റ് ഹോമിന്റെ ഇരയായി മാറിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ഇയാള്‍ തന്റെ വീട്ടില്‍ നിന്ന് എസ്റ്റാഡോ ഡി അലാര്‍മ ചാനലില്‍ ലൈവ് വാര്‍ത്ത ചെയ്യുന്നതിനിടെയാണ് രസകരമായ സംഭവം ഉണ്ടായത്. മെര്‍ലോസിന്റെ തൊട്ട് പിന്നിലൂടെ ഒരു യുവകി അര്‍ധ നഗ്‌നയായി നടന്ന് പോകുന്നത് കാമറയില്‍ പെടുകയായിരുന്നു. എന്നാല്‍ നടന്നു നീങ്ങിയ അര്‍ധനഗ്നയായ ആ യുവതി അലക്‌സിയ റിവാസ് എന്ന 27 വയസ്സുള്ള ഒരു പത്രപ്രവര്‍ത്തകയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. സംഭവം വിവാദമായത് കേവലം ആണ്‍പെണ്‍ സംസര്‍ഗത്തിന്റെ പേരില്‍…

Read More

യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസ്: ആസൂത്രിതമായ കൊലപാതകമെന്ന് പോലീസ്; പ്രതിയുടെ ഭാര്യ കൊല്ലപ്പെട്ട സുചിത്രയുടെ ബന്ധു; ആശങ്കയൊഴിയാതെ യുവതിയുടെ ബന്ധുക്കൾ

കൊല്ലം :മുഖത്തല സ്വദേശിനിയായ യുവതി പാലക്കാട്ട് കൊല്ലപ്പെട്ട കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പാലക്കാട് കോങ്ങാട് സ്കൂളിലെ അധ്യാപകനായ പ്രശാന്തിനെയാണ് റിമാൻഡ് ചെയ്തത്.മുഖത്തല ശ്രീ വിഹാറിൽ ശിവദാസൻ പിള്ളയുടെ മകൾ സുചിത്ര പിള്ളയാണ് കൊല്ലപ്പെട്ടത്. പ്രശാന്തിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടി തുടങ്ങിയതായി അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം ക്രൈംബ്രാഞ്ച് എസി പി ഗോപകുമാർ പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ചില സൂചനകൾ ലഭിച്ചെങ്കിലും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ മാത്രമെ വ്യക്തത വരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്ത് വാടകയ്ക്ക് താമസിച്ചു വന്ന വീടിന്‍റെ പരിസരത്തെ ചതുപ്പിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കൈകൾ മുന്നോട്ട് കൂട്ടി കെട്ടിയ നിലയിൽ കാണപ്പെട്ട മൃതദേഹം അഴുകിയ നിലയിലായിരുന്നു.കാലുകൾ മുറിച്ചുമാറ്റാനുള്ള ശ്രമങ്ങളുടെ അടയാളങ്ങളും കണ്ടിരുന്നു. ഏകദേശം രണ്ടരയടി താഴ്ചയിലാണ് മൃതദേഹം കാണപ്പെട്ടത്. പ്രശാന്ത് തനിച്ചാണോ കൊലനടത്തി കുഴിച്ചുമൂടിയതെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു.ഇയാൾ താമസിക്കുന്ന…

Read More

വിടവാങ്ങിയത് അനശ്വര പ്രണയനായകന്‍

ഒരുകാലത്ത് ഇന്ത്യന്‍ യുവത്വത്തിന്‍റെ പ്രതീകമായിരുന്നു ഋഷി കപൂർ. എഴുപതുകളിലും എണ്‍പതുകളിലും അദ്ദേഹം പകര്‍ന്നാടിയ കഥാപാത്രങ്ങളിലധികവും പ്രണയനായകന്മാരുടേതായിരുന്നു. ആരേയും ആകര്‍ഷിക്കുന്ന രൂപഭാവങ്ങൾ, ഗാനരംഗങ്ങളിലെ അനായാസത, ഇതെല്ലാം റൊമാന്‍റിക് നായകന്‍ എന്ന ഇമേജ് അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തു. ഋഷി കപൂര്‍ ഓര്‍മയാകുമ്പോള്‍ തലമുറ വ്യത്യാസമില്ലാതെ ഇന്ത്യന്‍ യുവത്വം എന്നെന്നും ഓര്‍മിക്കുന്ന നിരവധി ചിത്രങ്ങൾ… ബോബിയിലെ ഹം തും എക് കമരേ മേം… പോലുള്ള ഗാനരംഗങ്ങള്‍ ഇന്നും അനശ്വരമായി നിലനില്‍ക്കുകയാണ്, ഒരു തലമുറയ്ക്കാകെ നൊസ്റ്റാള്‍ജിയ പകര്‍ന്ന്…. ബോളിവുഡിനെ അടക്കിവാണ കപൂര്‍ കുടുംബത്തില്‍ നിന്നുവന്നതുകൊണ്ടു തന്നെ സിനിമാ പ്രവേശനം ഋഷി കപൂറിനെ സംബന്ധിച്ച് അനായാസമായിരുന്നു. പിതാവ് ബോളിവുഡിലെ എക്കാലത്തേയും അനശ്വര നായകന്‍ രാജ്കപൂറിന്‍റെ ചിത്രങ്ങളിൽ ബാലതാരമായി തുടങ്ങിയ കരിയര്‍ നായകനായും ഒടുവില്‍ സ്വഭാവ നടനായുമൊക്കെയാണ് അവസാനിച്ചത്. മലയാളത്തിന്‍ വന്‍ വിജയം നേടിയ ദൃശ്യത്തിന്‍റെ ഹിന്ദി പതിപ്പായ “ദ ബോഡി’ എന്ന ചിത്രത്തിലാണ് ഋഷി കപൂര്‍…

Read More

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഏപ്രിൽമാസ ശന്പളം മുടങ്ങും; ശമ്പളത്തിനും പെൻഷനുമായി വേണ്ടത് 35 കോടി രൂപ

വൈ.എസ്. ജയകുമാർ തിരുവനന്തപുരം: ലോക്ഡൗണ്‍ കാരണം വരുമാനം നിലച്ചതിനാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഏപ്രിൽമാസത്തെ ശന്പളം മുടങ്ങും. ശന്പളത്തിനും പെൻഷനുമായി ഏപ്രിൽമാസത്തേക്ക് 35 കോടി രൂപയാണ് വേണ്ടതെന്നും അതിന്‍റെ പകുതി തുക മാത്രമേ ദേവസ്വം ബോർഡിന്‍റെ പക്കലുള്ളൂവെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു പറഞ്ഞു. നിലവിലെ സ്ഥിതിയിൽ ജീവനക്കാർക്ക് പകുതി ശന്പളം മാത്രമേ നൽകാനാകൂ. രണ്ടുമാസമായി ലോക്ക്ഡൗണിലായതിനാൽ ക്ഷേത്രങ്ങളിൽ എണ്ണാതെ അവശേഷിക്കുന്ന കാണിക്കതുക തിട്ടപ്പെടുത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 1252 ക്ഷേത്രങ്ങളിലായി 6000 ഓളം ജീവനക്കാരുണ്ട്. ശബരിമലയിലെ വരുമാനത്തിൽ ഒരു ഭാഗം ബാങ്കിൽ നിക്ഷേപിക്കും. ഓരോ മാസത്തേയും ശന്പളം നൽകാൻ നിക്ഷേപതുകയിൽ നിന്ന് പകുതിയെടുക്കും. ബാക്കി തുക കണ്ടെത്തുന്നത് ശബരിമല ഒഴികെയുള്ള ക്ഷേത്രങ്ങളിലെ കാണിക്കയിൽ നിന്നാണ്. മറ്റ് ക്ഷേത്രങ്ങൾക്കു കാണിക്കയില്ലാതായതോടെ വരുംമാസങ്ങളിൽ ജീവനക്കാർക്കു ശന്പളം നൽകാനായി പകുതി തുക കണ്ടെത്താനാകാതെ കുഴയുകയാണ്…

Read More

ബിവ്റേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പനശാലകൾ തുറക്കുന്നതിന് തയ്യാറെടുപ്പ് നടത്താൻ ജീവനക്കാർക്ക് നിർദ്ദേശം നല്കി എംഡി

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പനശാ ലകൾ തുറക്കുന്നതിനുള്ള തയ്യാറെ ടുപ്പു നടത്താൻ ജീവനക്കാരോട് ബെവ്കോ എംഡിയുടെ സർക്കുലർ. സർക്കാർ തീരുമാനം വരുന്ന മുറയ്ക്ക് വിൽപ്പന ശാലകൾ തുറന്ന് വൃത്തിയാക്കണം. നിയന്ത്രണങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ നാലാം തീയതി മുതൽ മദ്യവി ൽപ്പനശാലകൾ തുറന്ന് പ്രവർത്തിക്കണമെന്നാണ് എംഡിയുടെ സർക്കു ലറിൽ പറയുന്നത്. മദ്യവിൽപ്പന ശാലകൾക്ക് സമീപം സാനിറ്ററൈസറുകളും കൈകഴു കാനുള്ള സൗകര്യങ്ങളും ഏർപ്പ െടുത്തണം. ഓഡിറ്റർമാർ ഈ കാര്യങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നുമാണ് എംഡിയുടെ നിർദേശം. ജീവനക്കാർ സാമൂഹിക അകലം പാലിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. . ബെവ്കോ എംഡി സ്പർജൻകുമാറാണ് ജീവനക്കാ ർക്ക് പത്തിന നിർദേശം നൽകിയിരിക്കുന്നത്. ലോക്ക് ഡൗണിനിടെ ബിവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പന ശാലകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ നേരത്തെ ആലോചി ച്ചിരുന്നു. പ്രതിപക്ഷം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. മദ്യവിൽപ്പ നശാലകൾ തുറക്കരുതെന്ന് കേന്ദ്രസർക്കാർ എല്ലാ സം സ്ഥാനങ്ങളിലെയും…

Read More

ചീഫ് സെക്രട്ടറി തനിക്കെതിരെ പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നു; കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യവുമായി രാജു നാരായണ സ്വാമി ഹൈക്കോടതിയിൽ

കൊച്ചി: സർക്കാരിന്‍റെ കാരണം കാണിക്കൽ നോട്ടീസിനെതിരെ രാജു നാരായണ സ്വാമി ഐഎഎസ് ഹൈക്കോടതിയിൽ. കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഹർജി നൽകി. സർവീസിൽ നിന്ന് പുറത്താക്കുന്നതിനു മുന്നോടിയായുള്ള കാരണം കാണിക്കൽ നോട്ടീസിന് എതിരെ രാജു നാരായണ സ്വാമി ഐഎഎസ് ഹൈക്കോടതിയെ സമീപിച്ചു. കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയിൽ ഹർജി നൽകി. സർവീസിൽ ഹാജരാകാതിരുന്ന ദിവസങ്ങൾ തെറ്റായി കണക്കു കൂട്ടിയാണ് തനിക്കെതിരെയുള്ള നടപടി. ചീഫ് സെക്രട്ടറി ടോം ജോസ് തനിക്കെതിരെ പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുകയാണ്. സംസ്ഥാന സർവീസിൽ തിരിച്ചു കയറാൻ താൻ തയാറാണെന്ന് അറിയിച്ചെങ്കിലും ഇത് തടയാൻ ചീഫ് സെക്രട്ടറി ശ്രമിക്കുകയാണെന്നും രാജു നാരായണസ്വാമി ആരോപിക്കുന്നു. 15 ദിവസത്തിനുളളിൽ ജോലിയിൽ പ്രവേശിക്കണമെന്ന് കാട്ടി കഴിഞ്ഞ ഫെബ്രുവരിയിൽ രാജു നാരായണസ്വാമിക്ക് സർക്കാർ നോട്ടീസ് നൽകിയിരുന്നു. കേന്ദ്ര സർവീസിൽ നിന്നും മടങ്ങിയിട്ടും സംസ്ഥാന സർവീസിൽ പ്രവേശിച്ചില്ലെന്നാണ്…

Read More

ഞങ്ങൾക്ക് വീട്ടിൽ പോകണം; മലപ്പുറത്ത് മുദ്രാവാക്യങ്ങളുമായി അതിഥി തൊഴിലാളികളുടെ പ്രതിഷേധം; പോലീസ് ലാത്തി വീശി

മലപ്പുറം: ലോക്‌ഡൗൺ ലംഘിച്ച് മലപ്പുറം ചട്ടിപ്പറമ്പിൽ അതിഥി തൊഴിലാളികളുടെ പ്രകടനം. നാട്ടിലേക്കു മടങ്ങണമെന്ന ആവശ്യവുമായാണ് വ്യാഴാഴ്ച രാവിലെ തൊഴിലാളികൾ പ്രതിഷേധിച്ചത്. ഇവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. മുദ്രാവാക്യങ്ങളുമായി നൂറോളം അതിഥി തൊഴിലാളികളാണ് റോഡിലിറങ്ങി പ്രതിഷേധിച്ചത്. അനധികൃതമായി സംഘം ചേര്‍ന്നതിനു നിരവധി പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഭക്ഷണം കിട്ടുന്നുണ്ട്. വീടുകളിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. ഡിവൈഎസ്പിയും മൂന്നു സ്റ്റേഷനിലെ എസ്ഐമാരും അടക്കമുള്ള പോലീസുകാർ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. അതിഥി തൊഴിലാളികൾ ലോക്ഡൗണ്‍ ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങിയതിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്നതും പോലീസ് അന്വേഷിച്ച് വരികയാണ്.

Read More