എം.ജെ.ശ്രീജിത്ത്തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിനു ശേഷം പാല, വടകര സീറ്റുകൾ സംബന്ധിച്ച് ഘടകകക്ഷികൾ തമ്മിൽ ആരംഭിച്ച തർക്കത്തിൽ തത്കാലം ഇടപെടുന്നില്ലെന്ന് എൽ ഡി എഫ് കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ. വിജയരാഘവൻ. നിയമസഭാ സീറ്റുകൾ സംബന്ധിച്ച് ഇപ്പോൾ ചർച്ചകൾ ആരംഭിച്ചിട്ടില്ല. അതിനാൽ ഇപ്പോഴത്തെ തർക്കത്തിൽ എൽഡിഎഫ് ഇടപെടേണ്ട കാര്യമില്ല. ഇന്ന് എൽ ഡി എഫ് യോഗം ചേരുന്നുണ്ട്. ഇന്നത്തെ യോഗത്തിൽ ഈ തർക്കങ്ങൾ ഉയർന്നു വന്നാൽ ചർച്ച ചെയ്യും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെക്കുറിച്ചാണ് ഇന്നത്തെ പ്രധാന ചർച്ച . ഘടകക്ഷികൾ അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെടുമെന്നും എ.വിജയരാഘവൻ രാഷ്ട്രദീപികയോടു പറഞ്ഞു. പാലാ സീറ്റ് സംബന്ധിച്ച് കേരളകോൺഗ്രസ് -എമ്മും എൻസിപിയും തമ്മിലും വടകര സീറ്റ് സംബന്ധിച്ച് എൽജെഡിയും ജെഡിഎസും പരസ്യ തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നത്. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്ന 14 ന്…
Read MoreDay: December 18, 2020
പുറം പൊളിയുന്ന ചാട്ടയടി; ബലാത്സംഗം, സ്വവർഗഅനുരാഗം, വിവാഹേതര ബന്ധം തുടങ്ങിയ കുറ്റങ്ങൾക്കുള്ള ശിക്ഷാ രീതി വീണ്ടും ചർച്ചയാവുന്നു
ചാട്ടവാറടി, അതും പൊതുജനമധ്യത്തിൽ. ഇന്തോനേഷ്യയിലെ ഏക് പ്രവിശ്യയിലെ ശിക്ഷാരീതി മാധ്യമങ്ങളിൽ വീണ്ടും വാർത്തയാവുകയാണ്. ബലാത്സംഗം, സ്വവർഗഅനുരാഗം, വിവാഹേതര ബന്ധം തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇവിടെ ചാട്ടവാറടി നൽകുന്നത്. കഴിഞ്ഞ മാസം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 146 പരസ്യ ചാട്ടവാറടിയാണ് ശിക്ഷ വിധിച്ചത്. 19 വയസുകാരനെയാണ് ചാട്ടവാറടി ശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ ചാട്ടവാറടി പൂർത്തിയാകും മുന്‍പ് ഇയാൾ കുഴഞ്ഞുവീണു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിൽ നിന്ന് വിട്ടാൽ ഉടൻതന്നെ ബാക്കി ചാട്ടവാറടി കൂടി നൽകും. കഴിഞ്ഞ സെപ്റ്റംബറിൽ 169 ചാട്ടവാറടിയാണ് റോണി എന്നയാൾക്ക് വിധിച്ചത്. എന്നാൽ ഇയാളുടെ ആരോഗ്യം മോശമായതിനാൽ ശിക്ഷ നടപ്പാക്കുന്നത് നീട്ടി വച്ചിരിക്കുകയാണ്. ചൂതാട്ടം നടത്തിയ അഞ്ച് പേർക്ക് എട്ട് തവണയാണ് ചാട്ടവാറടി വിധിച്ചിരിക്കുന്നത്. ഇന്തോനേഷ്യയിലെ ഏക് പ്രവിശ്യയിൽ മാത്രമാണ് ഈ ശിക്ഷാരീതി നിലനിൽക്കുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ചാട്ടവാറടി ശിക്ഷയ്ക്കെതിരേ രംഗത്ത് വന്നെങ്കിലും…
Read More58 മിനിറ്റിൽ എത്ര വിഭവങ്ങൾ ഉണ്ടാക്കാം; പത്തുവയസുകാരി ലക്ഷ്മിയുടെ പാചക വേഗം ലോക റിക്കാർഡിൽ;എണ്ണം കേട്ടാൽ നിങ്ങൾ ഞെട്ടും
പാചകം ചെയ്യുക എന്നത് ഒരു കലയാണെന്ന് പറയാറുണ്ട്. ആർക്കും പാചകം ചെയ്യാൻ പറ്റും. പക്ഷെ രുചികരമായി ഭക്ഷണം തയാറാക്കുന്നതിലാണ് കാര്യം. ചിലർക്ക് ചില വിഭവങ്ങൾ നന്നായി പാചകം ചെയ്യാൻ കഴിയും. ചിലരാകട്ടെ പാചകത്തിൽ പരീക്ഷണം നടത്തി പുതിയ വിഭവങ്ങൾ ഉണ്ടാക്കും. എന്നാല്‍ ചെന്നൈയില്‍ നിന്നുള്ള ഒരു കൊച്ചു പെണ്‍കുട്ടിക്ക് പാചകം വെറും കുട്ടിക്കളിയാണ്. അമ്പത്തെട്ടു മിനിറ്റുകൊണ്ട് നാല്പ്പത്താറ് വിഭവങ്ങളൊരുക്കിയാണ് എസ്. എന്‍. ലക്ഷ്മി സായി ശ്രീ എന്ന പെണ്‍കുട്ടി ലോകറിക്കാർഡ് നേടിയത്. അമ്മയുടെ പാചകം കണ്ട് ഇഷ്ടം തോന്നിയാണ് ലക്ഷ്മിയും ഒരു കൈനോക്കാന്‍ തീരുമാനിച്ചത്. 46ലോക്ഡൗണ്‍കാലത്താണ് ലക്ഷ്മി പാചകപരീക്ഷണങ്ങള്‍ തുടങ്ങിയത്. അമ്മ എന്‍ കലൈമകളുടെ സഹായത്തോടെയാണ് ആദ്യം പാചകം തുടങ്ങിയത്. പിന്നെ ഒറ്റയ്ക്കായി പാചകം. മകള്‍ നന്നായി ഭക്ഷണമുണ്ടാക്കുമെന്ന് കണ്ട അച്ഛനാണ് ലോക റിക്കാര്‍ഡ് നേടാന്‍ ഒരു ശ്രമം നടത്താമെന്ന് അവളോട് പറഞ്ഞത്. തുടർന്ന് ഇന്റർനെറ്റിൽ പരതിയപ്പോഴാണ്…
Read Moreനേതാക്കളുടെ കൂട്ടത്തോൽവി; ചില സീനിയർ നേതാക്കളുടെ കാലുവാരലെന്ന് ആക്ഷേപം; ഞെട്ടിത്തരിച്ച് കോൺഗ്രസ്
തുറവൂർ: നേതാക്കളുടെ കൂട്ടത്തോൽവിയിൽ ഞെട്ടിത്തരിച്ച് കോൺഗ്രസ്. ഡിസിസി സെക്രട്ടറിമാരും ബ്ലോക്ക് ഭാരവാഹികളുടെയും വമ്പൻ പരാജയമാണ് കോൺഗ്രസ് ഏറ്റുവാങ്ങിയത്. ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ. ഉമേശൻ, കെ. രാജീവൻ, തുറവൂർ ദേവരാജ്, ടി. എച്ച്. സലാം തുടങ്ങിയ നേതാക്കൾ പരാജയപ്പെട്ട പ്രമുഖരിൽപെടുന്നു. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഡിസിസി സെക്രട്ടി തുറവൂർ ദേവരാജൻ വലിയ പരാജയമാണ് വയലാർ ഡിവിഷനിൽ നിന്ന് ഏറ്റുവാങ്ങിയത്. ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനിൽ മത്സരിച്ച ടി.എച്ച് സലാമും മൂവായിരത്തിൽപ്പരം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് ചങ്ങരം ഡിവിഷനിൽ നിന്ന് മത്സരിച്ച കെ. ഉമേശൻ 1000ലധികം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. പാർട്ടിയിൽ ഏറെ ചർച്ചയായിരിക്കുന്നത് കോടംതുരുത്ത് പഞ്ചായത്തിലേക്ക് മത്സരിച്ച ഡിസിസി ജനറൽ സെക്രട്ടറി കെ. രാജീവൻ്റെ പരാജയമാണ് കഴിഞ്ഞ അരൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ലിസ്റ്റിൽ പ്രധാനിയായ രാജീവൻ ഗ്രാമ പഞ്ചായത്ത് വാർഡിൽ മൂന്നാം സ്ഥാനത്ത് പോയത്…
Read Moreഅനധികൃത മദ്യ വില്പന: മധ്യവയസ്കനും യുവാവും എക്സൈസ് പിടിയിൽ
ചങ്ങനാശേരി: അനധികൃത മദ്യവിൽപന നടത്തിയ കേസിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. നെടുംകുന്നം തെക്കേക്കര സ്വദേശി കുളത്താപ്പള്ളിൽ മുരളീധരൻ നായർ(52), പുളിക്കത്തടത്തിൽ വീട്ടിൽ അനൂപ്(32) എന്നിവരെയാണ് ചങ്ങനാശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്. മുരളീധരൻ നായരുടെ വീട്ടിൽനിന്നും 10 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തിരുന്നു. വെള്ളാവൂർ, പൊട്ടുകുളം കവലയിൽ സ്കൂട്ടറിൽ അനധികൃത മദ്യവില്പന നടത്തിവന്നതിനാണ് അനൂപിനെ അറസ്റ്റ് ചെയ്തത്. രണ്ട് കേസുകളിലെയും പ്രിവന്റീവ് ഓഫീസർമാരായ എ. കൃഷ്ണകുമാർ, അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജീഷ് പ്രേം, ഡി.സുമേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സോണിയ പി.വി, ഡ്രൈവർ റോഷി വർഗീസ് എന്നിവരും അറസ്റ്റിനു നേതൃത്വം നൽകി.
Read Moreപാലക്കാട് നഗരസഭയ്ക്ക് മുകളിൽ ജയ് ശ്രീറാം ബാനർ; 10 പേർക്കെതിരേ കേസെടുത്തു
പാലക്കാട്: പാലക്കാട് നഗരസഭാ കെട്ടിടത്തിനു മുകളിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ബാനർ ഉയർത്തിയ സംഭവത്തിൽ പോലീസ് കർശന നടപടികളിലേക്ക്. ബിജെപി കൗണ്‍സിലർമാരും പോളിംഗ് ഏജന്റുമാരുമടക്കം പത്തുപേർ പ്രതികളാകും. നഗരസഭാ സെക്രട്ടറിയുടെ പരാതിയിൽ ടൗണ്‍ സൗത്ത് പോലീസ് ആണ് കേസെടുത്തത്. സംഭവം സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയോട് എസ്പി റിപ്പോർട്ട് തേടി. ഐപിസി 153 -ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വിവിധ വിഭാഗങ്ങൾക്കിടയിൽ മതസ്പർധ വളർത്തുന്ന രീതിയിൽ പെരുമാറിയെന്നാണ് കേസ്. ജാമ്യം അനുവദിക്കാവുന്ന വകുപ്പാണ് ഇത്. ഒരു വർഷം വർഷം വരെ തടവുശിക്ഷ ലഭിക്കാം.ബുധനാഴ്ച വോട്ടെണ്ണൽ ദിനത്തിലായിരുന്നു സംഭവം. വോട്ടെണ്ണൽ നടക്കുന്ന സമയത്ത് നഗരസഭാ കെട്ടിടത്തിനു മുകളിൽ ജയ് ശ്രീറാം ഫ്ളക്സ് ഉയർത്തുകയായിരുന്നു. ഇതിനു മറുവശത്തായി പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും ഫ്ളക്സും ഉയർത്തി. സംഭവം ശ്രദ്ധയിൽപെട്ട പോലീസ് എത്തിയപ്പോഴേയ്ക്കും ഫ്ളക്സ്…
Read More‘ബസ് ടിക്കറ്റ് കളയാതെ സൂക്ഷിച്ചത് നന്നായി’..! വിലയേറിയ രേഖകളടങ്ങിയ നഷ്ടപ്പെട്ട ബാഗ് മണിക്കൂറുകൾക്കുള്ളിൽ തിരികെ ലഭിച്ചതിങ്ങനെ…
കോട്ടയം: സ്വകാര്യ ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിൽ കോഴിക്കോട് സ്വദേശിക്കു നഷ്ടപ്പെട്ട ബാഗ് മണിക്കൂറുകൾക്കുള്ളിൽ തിരികെ ലഭിച്ചു. കോഴിക്കോടുനിന്നും കോട്ടയം നാഗന്പടത്തെത്തിയ യുവാവിനാണ് വിലയേറിയ രേഖകളടങ്ങിയ നഷ്ടപ്പെട്ട ബാഗ് തിരികെ എത്തിച്ചു ബസ് ജീവനക്കാർ മാത്യകയായത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കോഴിക്കോട് താമരശേരി സ്വദേശി അജ്മൽ ജോലി സംബന്ധമായാണ് കോട്ടയത്ത് എത്തിയത്. നാഗന്പടം സ്റ്റാൻഡിലിറങ്ങി തുടർ യാത്രയ്ക്കായി മറ്റൊരു ബസിൽ കയറിയപ്പോഴാണ് തന്റെ ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. കോട്ടയം -എറണാകുളം റൂട്ടിലോടുന്ന ജയകൃഷ്ണ ബസിലാണ് അജ്മലിന്റെ ബാഗു നഷ്ടപെട്ടത്. ബസിന്റെ ടിക്കറ്റുവെച്ച് അന്വേഷിച്ചപ്പോൾ ബസ് യാത്രക്കാരുമായി എറണാകുളത്തേക്ക് പോയതായി അറിഞ്ഞു. തുടർന്ന് സ്റ്റാൻഡിൽ പാർക് ചെയ്തിരുന്ന മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരോട് വിവരം അറിയിക്കുകയായിരുന്നു. ഇവർ ജയകൃഷ്ണ ബസിലെ കണ്ടക്്ടർ സുബിനെ ഫോണ്‍ വിളിച്ചപ്പോൾ ബസ് തലയോലപ്പറന്പ് സ്റ്റാൻഡിൽനിന്നും എറണാകുളത്തിനു പുറപ്പെട്ടതായി അറിഞ്ഞു. ഉടനെ…
Read Moreഇലക്ഷൻ ഡ്യൂട്ടിക്ക് പോയി തിരികെയെത്തിയപ്പോൾ കൂടെ കോവിഡും; വൈക്കം സ്റ്റേഷനിൽ പ്രവർത്തനം പ്രതിസന്ധിയിലേക്ക്
വൈക്കം: വൈക്കം പോലിസ് സ്റ്റേഷനിൽ എട്ടു സിവിൽ പോലീസ് ഓഫീസർമാർക്കു കോവിഡ് സ്ഥിരീകരിച്ചു. കൊല്ലത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞെത്തിയവർക്കാണ് കൂടുതലും രോഗബാധയുണ്ടായത്. കൂടുതൽ പേർക്കു രോഗബാധയുണ്ടായാൽ സ്റ്റേഷന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. വൈക്കം താലൂക്ക് ആശുപത്രിയിൽ ഇന്നും നാളെയുമായി പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Read Moreരവീന്ദ്രന്റെ ഇടപെടല്‍ സംശയാസ്പദമോ? ചോദ്യം ചെയ്യുന്നത് ഇന്നും തുടരുന്നു; തെളിവുകൾ ഇനിയും വേണം; ഇഡി ഉന്നതതല ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടത്തും
സ്വന്തം ലേഖകന്‍കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നും തുടരുന്നു. ഇന്നലെ പന്ത്രണ്ടര മണിക്കൂർ അദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ 9.30ഓടെയാണ് വീണ്ടും ചോദ്യംചെയ്യലിനായി സി.എം. രവീന്ദ്രൻ കൊച്ചിയിലെ ഓഫീസിൽ ഹാജരായത്. സ്വർണക്കടത്ത് കേസിൽ രവീന്ദ്രന്റെ ഇടപെടല്‍ സംശയാസ്പദമെന്നാണ് എൻഫോഴ്സ്മെന്റ് വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് പ്രതികളായ സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികളുമായി ശക്തമായ ബന്ധം കാത്തു സൂക്ഷിക്കുന്ന രവീന്ദ്രന് ശിവശങ്കറുമായി ചേര്‍ന്നു നടത്തിയ ബിസിനസിനെക്കുറിച്ചും ഇടപെടലുകളെക്കു റിച്ചും ഇഡിക്കു സംശയമുണ്ട്. ഈ കേസുകളില്‍ രവീന്ദ്രന്റെ ഇടപെടലാണ് സംശയം ഉയര്‍ത്തുന്നത്. ഇന്നലെ രാവിലെ പത്തരമുതല്‍ രാത്രി 11 വരെ പന്ത്രണ്ടര മണിക്കൂറാണ് ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മാത്രമല്ല, ഹവാല കേസുകളും ഡോളര്‍ ഇടപാടുകളും ബിനാമിയും ചോദ്യാവലിയില്‍ കയറി വന്നു. എന്നാല്‍,…
Read Moreആ പദ്ധതി ജനങ്ങൾ അംഗീകരിച്ചാൽ രാഷ്ട്രിയം ഉപേക്ഷിക്കുമെന്ന് ചന്ദ്രബാബു നായിഡു
അമരാവതി: ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങളെന്ന ജഗൻമോഹൻ റെഡ്ഡിയുടെ പദ്ധതി ജനം അംഗീകരിച്ചാൽ താൻ രാഷ്ട്രിയം ഉപേക്ഷിക്കുമെന്ന് വെല്ലുവിളിച്ച് ചന്ദ്രബാബു നായിഡു. അമരാവതിയെ തലസ്ഥാനമാക്കി പിന്തുണച്ചുകൊണ്ടുള്ള കര്‍ഷക പ്രക്ഷോഭത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി അമരാവതിയില്‍ നടന്ന സംയുക്ത പ്രതിപക്ഷ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ചന്ദ്രബാബു നായിഡു. “മൂന്ന് തലസ്ഥാനമെന്ന നീക്കം സംബന്ധിച്ച് നമുക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താം. ജനങ്ങള്‍ ഇതിനെ പിന്തുണച്ചാല്‍ ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കും’. അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് ദക്ഷിണാഫ്രിക്ക മാതൃകയില്‍ ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനമെന്ന ആശയം മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി അവതരിപ്പിച്ചത്. തുടര്‍ന്ന് വിശാഗപട്ടണത്തെ ഭരണനിര്‍വ്വഹണ തലസ്ഥാനമായും കുര്‍ണൂലിനെ ജൂഡീഷ്യല്‍ തലസ്ഥാനമായും ജഗന് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. അമരാവതിയെ നിയമസഭാ തലസ്ഥാനമായി നിലനിര്‍ത്തുകയും ചെയ്തു. അമരാവതി നഗരത്തിന്റെ വികസനത്തിനായി 33,000 ഏക്കറിലധികം ഫലഭൂയിഷ്ഠമായ ഭൂമി വിട്ടുകൊടുത്ത കര്‍ഷകര്‍ സംസ്ഥാന തലസ്ഥാനം…
Read More