വിശ്വാസവഞ്ചന, ചതി! മുന്‍കൂര്‍ ജാമ്യം ‌തേടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍

കൊച്ചി: കേരളത്തിലും വിദേശത്തുമായി ഷോ നടത്താമെന്നു സമ്മതിച്ചു 39 ലക്ഷം തട്ടിയെടുത്തെന്നാരോപിച്ചു പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നല്‍കിയ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ബോളിവുഡ് നടി സണ്ണി ലിയോണ്‍, ഭര്‍ത്താവ് ഡാനിയല്‍ വെബെര്‍, ഇവരുടെ കമ്പനി ജീവനക്കാരന്‍ സുനില്‍ രജനി എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഷോയുമായി ബന്ധപ്പെട്ട സിവില്‍ തര്‍ക്കം മാത്രമായ സംഭവത്തില്‍ വിശ്വാസവഞ്ചന, ചതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്നു ഹര്‍ജിയിൽ പറയുന്നു. കേരളത്തിലും ബഹ്‌റൈനിലും തന്‍റെ ഷോ നടത്താമെന്നു സമ്മതിച്ചു സണ്ണി ലിയോണ്‍ 39 ലക്ഷം രൂപ തട്ടിയെടുത്തെന്ന ഷിയാസിന്‍റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് കഴിഞ്ഞ മൂന്നിനു സണ്ണി ലിയോണിനെ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതി ഇന്നു ഹര്‍ജി പരിഗണിച്ചേക്കും.

Read More

ധര്‍മജന്‍ ആക്ടീവാണ്! സ്ഥാനാർഥിത്വം ഉറപ്പാക്കിയതായി സൂചന; വിവാഹവീടുകളിലും പൊതുപരിപാടികളിലും ധർമജൻ സജീവമാകുന്നു

കോഴിക്കോട്: ബാലുശേരിയിൽ സ്ഥാനാർഥിയാകുമെന്ന ചർച്ചകൾക്കിടെ ജില്ലയിൽ സജീവമായി നടൻ ധർമജൻ ബൊൾഗാട്ടി. ബാലുശേരി മണ്ഡലത്തിലെ പൊതുപരിപാടികളിൽ സജീവമായ ധർമജൻ ഇന്നലെ കളക്ടറേറ്റിനു മുന്നിൽ നടന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് സമരപന്തലിലും എത്തി. കുറച്ചുദിവസമായി കളക്ടറേറ്റിനു മുന്നിൽ ഉദ്യോഗാർഥികൾ സമരം നടത്തിവരികയാണ്. ഇവിടെ എത്തിയ ധർമജൻ ഉദ്യോഗാർഥികളുമായി സംസാരിച്ചു. ബാലുശേരി പഞ്ചായത്തിലെ ഇൻഡോർ സ്റ്റേഡിയം കായിക മേഖലയ്ക്കു വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഇന്നലെ ബാലുശേരിയിൽ ആരംഭിച്ച 48 മണിക്കൂർ ഉപവാസമരവും നടനാണ് ഉദ്ഘാടനം ചെയ്തത്. വിവാഹവീടുകളിലും പൊതുപരിപാടികളിലും പങ്കെടുത്തുകൊണ്ടാണു മണ്ഡലത്തിൽ ധർമജൻ സജീവമാകുന്നത്. അത്തോളി, കോട്ടൂർ പഞ്ചായത്തുകളിലെ വിവിധ പരിപാടികളിലും ധർമജൻ പങ്കെടുത്തിരുന്നു. കലാരംഗത്തും പൊതുരംഗത്തുമുള്ളവരെ വീട്ടിലെത്തി കാണുകയും ജില്ലാനേതാക്കളുമായി സംസാരിക്കുകയും ചെയ്തു. ധർമജന്‍റെ സ്ഥാനാർഥിത്വത്തിനെതിരേ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തുടക്കത്തിൽ തന്നെ പ്രതിഷേധമുയർത്തിയിരുന്നു. സെലിബ്രിറ്റികൾ സംവരണസീറ്റിൽ മത്സരിക്കേണ്ടെന്നായിരുന്നു നിലപാട്. അതേസമയം മത്സരിക്കാൻ താത്പര്യമുണ്ടെന്ന നിലപാട് ധർമജൻ നേരത്തെ…

Read More

വിട്ടുവീഴ്ചയില്ല! മോദിക്ക് കർഷകരുടെ നിശിത വിമർശനം; 40 ലക്ഷം ട്രാക്ടറുകളുമായി റാലി നടത്തുമെന്നു രാകേഷ് ടികായത്

സെബി മാത്യു ന്യൂഡൽഹി: കർഷകസമരം രാജ്യവ്യാപക പ്രക്ഷോഭമാക്കി മാറ്റുമെന്നും 40 ലക്ഷം ട്രാക്ടറുകളുമായി റാലി നടത്തുമെന്നുമുള്ള മുന്നറിയിപ്പുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. കർഷകസമരത്തെ പാർലമെന്‍റിൽ തള്ളിപ്പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ടികായത് രൂക്ഷവിമർശനം ഉന്നയിച്ചു. മോദി ഇന്നുവരെ ഒരു സമരവും നയിക്കുകയോ ഭാഗമാകുകയോ ചെയ്തിട്ടില്ല. ഭഗത്‌സിംഗും എൽ.കെ. അഡ്വാനിയും സമരങ്ങൾ നയിച്ചിട്ടുണ്ടെന്നും സമരജീവികളെക്കുറിച്ച് മോദിക്ക് ഒന്നുംതന്നെ അറിയില്ലെന്നും പറഞ്ഞ് ടികായത് കുറ്റപ്പെടു ത്തി. രാജ്യത്ത് പ്രക്ഷോഭങ്ങളുടെ ഭാഗമായി സമരജീവികൾ എന്നൊരു വിഭാഗം രൂപപ്പെട്ടു വരുന്നുണ്ടെന്ന് രാജ്യസഭയിൽ മോദി നടത്തിയ പരാമർശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കർഷകസമരം ഒക്ടോബർ രണ്ടു വരെ തുടരും. എന്നാൽ, അതോടെ പ്രക്ഷോഭം അവസാനിക്കുന്നില്ല. കർഷകർ ഊഴമിട്ട് പല സംഘങ്ങളായി ഡൽഹി അതിർത്തികളിൽ സമരം തുടരുമെന്നും രാകേഷ് ടികായത് പറഞ്ഞു. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ പെഹോഹവയിൽ ആയിരക്കണക്കിന് കർഷകർ പങ്കെടുത്ത…

Read More

24 മണിക്കൂറിനിടെ 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോവിഡ് മരണമില്ല! കേരളത്തിൽ അതീവജാഗ്രത വേണമെന്നു വിദഗ്ധർ

ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: രാജ്യത്തെ 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു കേന്ദ്ര സർക്കാർ. ഏഴു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും മൂന്നാഴ്ചയായി കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. അരുണാചൽപ്രദേശ്, ത്രിപുര, മിസോറം, നാഗാലാൻഡ്, ആൻഡമാൻ, ദാദ്ര നഗർ ഹവേലി, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണു മൂന്നാഴ്ചയായി കോവിഡ് മരണം ഉണ്ടാകാത്തതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതേസമയം, ഇന്നലത്തെ പുതിയ 9,110 കേസുകളിൽ പകുതിയിലേറെയും (5,214) കേസുകളും കേരളത്തിലാണെന്നത് ആശങ്കാജനകമായി. ഇന്ത്യ യിലെ 1,43,625 സജീവ കേസുകളിൽ 69,456 കേസുകളുള്ള കേരളമാണ് രാജ്യത്തു മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്‌ട്രയിൽ മൊത്തം ആക്ടീവ് കേസുകൾ 44,944 ആയി കുറഞ്ഞു. ഇന്ത്യയിലെ ആകെ കേസുകളിൽ 70 ശതമാനവും കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ്. ഇരു സംസ്ഥാനങ്ങളിലും അതീവ ജാഗ്രത ആവശ്യമാണെന്നു കേന്ദ്രം നിയോഗിച്ച പ്രത്യേക മെഡിക്കൽ…

Read More

കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയാകുമോ അതോ യുഡിഎഫ് പിൻതുണയിൽ എത്തുമോ  ? പാലാ സസ്‌പെന്‍സ് പൊളിക്കാന്‍ കാപ്പന്‍

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളിപോലെ പ്രസ്റ്റീജ് മത്സരത്തിനു ജില്ലയിൽ വേദിയാകുകയാണു പാലാ. എൽഡിഎഫ് സ്ഥാനാർഥിയായി കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണിയും നേരിടാൻ മാണി സി. കാപ്പനും ഗോദയിലെത്തിയാൽ മത്സരത്തിനു പെരുമയേറും. കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയാകുമോ അതോ യുഡിഎഫ് പിൻതുണയിൽ എത്തുമോ എന്ന് ഇന്നോ നാളെയോ അറിയാം. എൻസിപിയിൽ ഒരു വിഭാഗവുമായോ അതോ പാർട്ടിവിട്ടോ എത്തുന്ന സാഹചര്യമാണു കാത്തിരുന്നു കാണേണ്ടത്. ഇരു സ്ഥാനാർഥികളും മുന്നണിമാറി ആദ്യമായി മത്സരിക്കുന്നു എന്നതും പുതുമ. പാലാ നഗരസഭയും ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം, എലിക്കുളം പഞ്ചായത്തുകളും ഉൾപ്പെടുന്നതാണു പാലാ നിയോജകമണ്ഡലം. 1965ൽ പാലാ മണ്ഡലം നിലവിൽ വന്നതിനുശേഷം തോൽവിയറിയാത്ത കെ.എം. മാണിക്കുശേഷം തുടർച്ചയായ നാലാം അങ്കത്തിൽ ഉപതെരഞ്ഞെടുപ്പിലൂടെയാണു മാണി സി. കാപ്പൻ നിയമസഭയിലെത്തിയത്. കെ.എം. മാണിക്കു 2006ൽ 7759,…

Read More

വിദേശത്തുള്ള പ്രതികളെ കിട്ടില്ല, ചോദ്യാവലിക്കു മറുപടിയില്ല! സ്വര്‍ണക്കടത്തുകേസിൽ ആദ്യം കുറ്റപത്രം, ബാക്കി കാര്യങ്ങൾ പിന്നീടെന്ന് കസ്റ്റംസ്

സ്വന്തം ലേഖകൻ കൊച്ചി: സ്വർണക്കടത്തുകേസിൽ നയതന്ത്ര പ്രതിനിധികളെയും ഫൈസൽ ഫരീദിനെയും കോടതിക്കു മുന്നിലെത്തിക്കാൻ കഴിയാത്തതു കസ്റ്റംസിനു തിരിച്ചടിയാകും. കേസിലുൾപ്പെട്ട യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയ്ക്ക് എംബസി വഴി ചോദ്യാവലി അയച്ചു മാസങ്ങൾ കഴിഞ്ഞിട്ടും ഒരു പ്രതികരണംപോലും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ആദ്യ കുറ്റപത്രത്തിൽ ഇവരെ പ്രതിചേർത്തശേഷം തുടരന്വേഷണത്തിനു സാധ്യത തേടാനാണു കസ്റ്റംസ് നീക്കം. സ്വർണക്കള്ളക്കടത്തിൽ കോണ്‍സൽ ജനറൽ ജമാൽ അൽസാബി, അറ്റാഷെ റഷീദ് ഖാമിസ് എന്നിവർക്കു സജീവ പങ്കാളിത്തമുണ്ടെന്ന് അന്വേഷണത്തിന്‍റെ തുടക്കംതന്നെ കസ്റ്റംസിനു ബോധ്യപ്പെട്ടതാണ്. പക്ഷേ കള്ളക്കടത്തു കണ്ടെത്തുന്നതിനു മുന്പുതന്നെ ജമാൽ അൽസാബിക്കു നാട്ടിലേക്കു സ്ഥലംമാറ്റം കിട്ടി. അറ്റാഷെയാകട്ടെ കേസെടുത്തതിനു തൊട്ടുപിന്നാലെ രാജ്യംവിട്ടു. രണ്ടുപേരും നയതന്ത്ര പരിരക്ഷയുള്ളവരാണ്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അറ്റാഷെയ്ക്ക് എംബസി വഴി വിശദമായ ചോദ്യാവലി കൈമാറിയിരുന്നു. എന്നാൽ ഒരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. വിദേശത്തെ പ്രധാന കണ്ണിയായ ഫൈസൽ ഫരീദിന്‍റെ കാര്യത്തിലും ഇതേ അവസ്ഥതന്നെയാണ്.…

Read More

വിവാദങ്ങൾ ഉണ്ടായേക്കാവുന്ന വിഷയങ്ങളിൽ നേതാക്കൾ മൗനം പാലിക്കണം!  ശബരിമല വിഷയത്തില്‍ നേതാക്കളുടെ പരാമർശത്തിൽ മുഖ്യമന്ത്രിക്ക് അതൃപ്തി

എം. പ്രേംകുമാർ തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീപ്രവേശനമാകാമെന്ന ഇടതുസർക്കാരിന്‍റെ നിലപാടിനെ ദുർബലപ്പെടുത്തിക്കൊണ്ടുള്ള സിപിഎം നേതാക്കളുടെ പരാമർശങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തിൽ പാർട്ടി നേതാക്കൾ നടത്തുന്ന അഭിപ്രായങ്ങൾ അനുചിതമായിപ്പോയെന്ന നിലപാടിലാണു മുഖ്യമന്ത്രി. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങളിൽ സർക്കാരും മുന്നണിയും വ്യാപൃതമായിരിക്കെ വിവാദങ്ങൾ ഉണ്ടായേക്കാവുന്ന വിഷയങ്ങളിൽ നേതാക്കൾ മൗനം പാലിക്കണമെന്നു ബന്ധപ്പെട്ടവർക്കു പിണറായി വിജയൻ നിർദേശം നൽകി. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന നിലപാടിൽ സർക്കാരും ഇടതുമുന്നണിയും ഒരു മാറ്റവും ഇതുവരെയും നടത്തിയിട്ടില്ല. എന്നാൽ, വേണ്ടിവന്നാൽ സർക്കാർ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകുമെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ ഇന്നലത്തെ പരാമർശമാണു വിവാദമായിരിക്കുന്നത്. സുപ്രീംകോടതി വിധി പ്രസ്താവിച്ചാൽ ഇടതുപക്ഷമാണു ഭരണത്തിലുള്ളതെങ്കിൽ വിധി നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യും;…

Read More

പുതിയ ചിത്രങ്ങൾ ഓണ്‍ലൈൻ പ്ലാറ്റ്ഫോമിലെത്തുന്നത് തിരിച്ചടി! മാസ്റ്റർ പോയതോടെ തുറന്ന തിയറ്ററുകൾ പലതും അടയ്ക്കുന്നു

സ്വന്തം ലേഖകൻ തൃശൂർ: നീണ്ട ഇടവേളയ്ക്കു ശേഷം തുറന്ന കേരളത്തിലെ പല തീയറ്ററുകളും വീണ്ടും അടച്ചിടുന്നു. വിജയ് അഭിനയിച്ച മാസ്റ്റർ എന്ന തമിഴ് ചിത്രത്തോടെയാണ് കേരളത്തിലെ പല തീയറ്ററുകളും ലോക്ഡൗണിനു ശേഷം കർശന നിയന്ത്രണങ്ങളോടെ തുറന്നത്. മാസ്റ്റർ റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിൽ ഉണ്ടായിരുന്ന തിരക്ക് തുടർന്നുള്ള ദിവസങ്ങളിൽ കുറഞ്ഞു. തീയറ്ററുകളുടെ പകുതി സീറ്റുകളിൽ മാത്രമേ പ്രേക്ഷകരെ അനുവദിച്ചിരുന്നുള്ളു. അതിനിടെ മാസ്റ്റർ ഓണ്‍ലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു. ഇതോടെ തീയറ്ററുകളിലേക്കുള്ള ആളുകളുടെ എണ്ണം വീണ്ടും കുറഞ്ഞു. തീയറ്ററുകൾ തുറന്നതിന് ശേഷം ആദ്യമെത്തിയ മലയാള ചിത്രം വെള്ളം മികച്ച സിനിമയായിരുന്നുവെങ്കിലും വൻ തിരക്ക് തീയറ്ററുകളിൽ അനുഭവപ്പെട്ടില്ല. ഇന്ത്യയ്ക്കു പുറത്ത് വെള്ളം ഓണ്‍ലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തപ്പോൾ അതിന്‍റെ പൈറേറ്റഡ് വേർഷൻ ഇന്ത്യയിലുമെത്തി. ഇതോടെ വെള്ളവും ഇന്ത്യയിലെ ഓണ്‍ലൈൻ സൈറ്റുകളിൽ ലഭ്യമായി. പുതിയ ചിത്രങ്ങൾ തീയറ്റർ റിലീസിനൊപ്പം ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിൽ…

Read More

പരിശീലകരില്ല, പാരമ്പര്യവും! ഡോണ ഒരുക്കുന്നു നിറക്കൂട്ടുകൾ

വി.യു. അജീഷ് തൃശൂർ: ചെറുപ്പം മുതലേ കണ്ടുവളർന്നതു കാക്കിയാണെങ്കിലും ഡോണ തന്‍റെ ചിത്രകല്പനകളിൽ നിറം കൊടുത്തതു വർണക്കൂട്ടുകൾക്ക്. തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ലാൽകുമാറിന്‍റെയും ദീപ ലാൽകുമാറിന്‍റെയും മകളായ ഡോണ ലാൽകുമാറാണ് മ്യൂറൽ പെയിന്‍റിംഗ്, ഡൂഡിൽ ആർട്ട് എന്നിവയിലൂടെ ശ്രദ്ധ നേടുന്ന കലാകാരി. പൂന്പാറ്റയും ആനയും, ദൈവമുഖങ്ങളും കഥകളിയുമെല്ലാം ഈ കലാകാരിയുടെ ചിത്രശേഖരത്തിലുണ്ട്. ഇന്‍റർനെറ്റിന്‍റെ സഹായത്തോടെ ചിത്രങ്ങൾ കണ്ടെത്തുകയും അവയിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയുമാണ് ഡോണ ചെയ്യുന്നത്. കൊടകര സഹൃദയ കോളജിൽ ബിടെക് വിദ്യാർഥിയായ ഡോണ മൂന്നുവയസിൽ ചിത്രരചന പഠിക്കാൻ പോയിട്ടുണ്ടെങ്കിലും പ്ലസ്ടു കാലത്താണ് ചിത്രകലയിലേക്കു കൂടുതൽ അടുത്തതെന്നു പറയുന്നു. ചിത്രരചനയ്ക്കു പുറമേ സുഹൃത്തുകളെ ഫാഷൻ ഡിസൈനിംഗിലും ഗ്രാഫിക് ഡിസൈനിംഗിലും സഹായിക്കാനും ഡോണ സമയം കണ്ടെത്തുന്നു. എംബിബിഎസ് പഠനത്തിനു എൻട്രൻസ് എഴുതി വിജയിച്ച ഡോണയ്ക്കു ബംഗളൂരുവിലാണ് സീറ്റു ലഭിച്ചതെന്നും അതിനാൽ അത് ഒഴിവാക്കിയെന്നും അച്ഛൻ…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? കാനയില്ല, “കാറ്റുകൊള്ളാൻ’ മാത്രം ഒരു കലുങ്ക് നിർമാണം; പിന്നാലെ പരാതി

വരന്തരപ്പിള്ളി: നന്തിപുലം – വരന്തരപ്പിള്ളി റോഡിൽ കാന നിർമിക്കാതെ നടക്കുന്ന കലുങ്ക് നിർമാണത്തിനെതിരെ പരാതി. വരന്തരപ്പിള്ളി പഞ്ചായത്ത് ഓഫീസിന് സമീപമാണ് ഒരു ഭാഗത്ത് കാന നിർമിക്കാതെ കലുങ്ക് നിർമാണം പുരോഗമിക്കുന്നത്. മെക്കാഡം ടാറിംഗ് നടത്തി നവീകരിക്കുന്ന റോഡിലാണ് അശാസ്ത്രീയമായ കലുങ്ക് നിർമാണം. വെള്ളക്കെട്ട് രൂക്ഷമാകുന്ന ഈ ഭാഗത്ത് റോഡിന്‍റെ ഇരുവശങ്ങളിലും കാന നിർമിക്കണമെന്നാണ് ആവശ്യം. കലുങ്ക് നിർമാണം പൂർത്തിയായാൽ ഉയർന്ന ഭാഗങ്ങളിൽ നിന്നെത്തുന്ന വെള്ളം ഒഴുക്കികളയാൻ ഇടമില്ലാത്ത അവസ്ഥയാകും. നിലവിൽ സ്വകാര്യ വ്യക്തിയുടെ പറന്പിൽ ചെറിയ കാന തീർത്താണ് വെള്ളം ഒഴുക്കികളയുന്നത്. വരന്തരപ്പിള്ളി റിംഗ് റോഡിലും കാന തീർത്ത് പ്രധാന റോഡിലെ കാനയുമായി ബന്ധിപ്പിച്ചാൽ മാത്രമാണ് പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂവെന്ന് നാട്ടുകാർ പറയുന്നു.കാനയില്ലാതെ കലുങ്ക് നിർമിച്ചാൽ വെള്ളം കെട്ടി നിന്ന് റോഡ് തകരാനും സാധ്യതയേറെയാണ്. കലുങ്ക് നിർമ്മാണം പൂർത്തിയാക്കുന്നതിന് മുന്പായി റോഡിന്‍റെ വശങ്ങളിൽ കാന നിർമിക്കണമെന്നാവശ്യപ്പെട്ട്…

Read More