ചെന്നൈ: അണികളിൽ ആവേശം വിതറി ശശികല ചെന്നൈയിൽ. ജയിൽവാസത്തിനും കോവിഡ് ചികിത്സയ്ക്കും ശേഷം തമിഴ്നാട്ടിൽ എത്തിയ ശശികല ഇന്നലെ അർധരാത്രിയോടെ ചെന്നൈയിൽ എം.ജി.ആറിന്റെ വസതിയിലെത്തി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. അണികളുടെ ചിന്നമ്മ അവരെ അഭിസംബോധനയും ചെയ്തു. മറീന ബീച്ചിലെ ജയലളിത സമാധിയിൽ പരിപാടി നടത്താൻ അനുവാദം നൽകാത്തതിന് സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ചായിരുന്നു ശശികലയുടെ പ്രസംഗം. നൂറുകണക്കിനു വാഹനങ്ങളുടെ അകന്പടിയോടെയാണ് ശശികല തമിഴ്നാട്ടിലെത്തിയത്. ജയിലിൽനിന്ന് ഇറങ്ങിയശേഷമുള്ള ആദ്യ പ്രസ്താവനയിൽ അണികൾക്കും എതിരാളികൾക്കും ഒരേപോലെയുള്ള വ്യക്തമായ സന്ദേശമുണ്ടായിരുന്നു- ഞാൻ സജീവ രാഷ്ട്രീയത്തിലുണ്ടാവും. വ്യക്തിതാത്പര്യങ്ങൾ മാറ്റിവച്ച് ഒരമ്മപെറ്റ മക്കളെപ്പോലെ ഒരുമിച്ചു നിൽക്കണം. ജ്യോത്സ്യന്മാർ നിശ്ചയിച്ച ശുഭ മുഹൂർത്തത്തിൽ ഇന്നലെ രാവിലെ ഏഴരയ്ക്കാണ് ശശികല ബംഗളുരുവിലെ റിസോർട്ടിൽനിന്ന് യാത്ര തുടങ്ങിയത്. ഇരുപതു മണിക്കൂറോളം എടുത്ത് ഒട്ടേറെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ചെന്നൈയിൽ യാത്ര അവസാനിപ്പിച്ചത്. ജയലളിത ഉപയോഗിച്ചിരുന്ന ലാൻഡ് ക്രൂസർ കാറിലായിരുന്നു യാത്ര. സർക്കാരിന്റെ…
Read MoreDay: February 9, 2021
കടൽക്കാറ്റിൽപ്പെട്ട് മത്സ്യബന്ധന തോണിയിൽ നിന്ന് തെറിച്ച് വീണ് മത്സ്യ തൊഴിലാളി മരിച്ചു
തലശേരി: കടൽക്കാറ്റിൽപ്പെട്ട് മത്സ്യബന്ധന തോണിയിൽ നിന്ന് തെറിച്ച് വീണ് മത്സ്യ തൊഴിലാളി മരിച്ചു. ഇന്നലെ രാത്രി ഏഴരയോടെ കരയിൽ നിന്നും പത്ത് നോട്ടിക്കൽ മൈൽ ദൂരത്തിൽ ആഴക്കടലിലാണ് സംഭവം. ഗോപാൽപേട്ട വേലിക്കകത്ത് രാജേഷാണ് (46) മരിച്ചത്. കാറ്റിൽ പെട്ട് രാജേഷ് കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു. സഹപ്രവർത്തകർ രക്ഷിച്ച് കരയിൽ നിന്നെത്തിയ തോണിയിൽ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോസ്റ്റൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഉഷ.മൂന്ന് മക്കളുണ്ട്.
Read Moreഏഴിമല നാവിക അക്കാദമിക്ക് നേരേ ബോംബു ഭീഷണി; പ്രതി മുംബൈ സ്വദേശി; ഭീഷണി മുഴക്കിയതിന് പിന്നിൽ കാമുകിയുമായുള്ള സൗന്ദര്യപിണക്കം
പയ്യന്നൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയായ ഏഴിമല നാവിക അക്കാദമിക്ക് നേരേ ബോംബു ഭീഷണി മുഴക്കിയ പ്രതിയെ തിരിച്ചറിഞ്ഞു. മുംബൈ സ്വദേശിയായ യുവാവാണ് ഇതിന്റെ പിന്നിലെന്നാണ് പയ്യന്നൂർ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇയാളുടെ കാമുകിയായ യുവതി നാവിക അക്കാദമിയിലെ ഉദ്യോഗസ്ഥയാണ്. കാമുകിയുമായുള്ള സൗന്ദര്യപ്പിണക്കമാണ് ബോംബ് ഭീഷണി മുഴക്കിയതിനു പിന്നിലെന്നാണു സൂചന. സംഭവവുമായി ബന്ധപ്പെട്ട് അക്കാദമിയിലെ രണ്ടുപേരെ ചോദ്യംചെയ്തുവരികയാണ്. പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.സി.പ്രമോദ്,എഎസ്ഐ സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അന്വേഷണത്തിനായി മുംബൈയിലെത്തിയിരുന്നു. കഴിഞ്ഞ നവംബര്‍ 12 നാണ് കത്ത് മുഖേനയുള്ള ബോംബാക്രമണ ഭീഷണിയെ സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നാവിക അക്കാദമി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. എയര്‍ഫോഴ്സ് കേന്ദ്രത്തിലേക്കും നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേയ്ക്കും ഇത്തരത്തില്‍ കത്ത് ലഭിച്ചിട്ടുണ്ടെന്നും വിവരമുണ്ടായിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ നാവിക അക്കാദമി അധികൃതര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി കൈമാറിയിരുന്നു.ഇതേ…
Read Moreഏറ്റവും കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ യാത്രാ സൗകര്യം! ഊബർ ഓട്ടോ സർവീസ് ഇനി കോഴിക്കോട്ടും
കോഴിക്കോട്: ഊബറിനെ ഏറെ പ്രചാരമുള്ള ഓട്ടോ സർവീസ് കോഴിക്കോട്ടും ആരംഭിക്കുന്നു. യാത്രക്കാർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ യാത്രാ സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുക. കൊച്ചി, തിരുവനന്തപുരം, തൃശൂർ എന്നിവടങ്ങൾക്ക് ശേഷമാണ് ഓട്ടോ സർവ്വീസ് കോഴിക്കോട്ടേക്ക് കൂടി വ്യാപിപ്പിക്കുന്നത്. പുതിയ സാഹചര്യത്തിൽ സുരക്ഷിതമായി വീടുകളിൽ നിന്നുള്ള പിക്കപ്പ്, തടസമില്ലാത്ത റൈഡുകൾ, ചെലവു കുറഞ്ഞ , സ്പർശന രഹിത പേയ്മെന്റ് തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. ഊബർ ഗോ, പ്രീമിയർ, ഇന്റർസിറ്റി തുടങ്ങിയ നിരവധി സേവനങ്ങൾ ഊബർ നഗരത്തിൽ ലഭ്യമാക്കും . പരമ്പരാഗത രീതിയിൽ നിന്നും മാറി ഓട്ടോറിക്ഷ വിളിക്കുന്ന രീതിയിലേക്ക് ഇ-മെയിൽ പ്രചരിപ്പിക്കുകയും ലക്ഷ്യമിടുന്നു. ഓട്ടോ ഡ്രൈവർമാരുടെ വരുമാനം വർധിപ്പിക്കാനും സമയം ഫല പ്രദമായി ഉപയോഗപ്പെടുത്തുന്നതിനും അവസരങ്ങൾ വിപുലമാക്കാനും ഊബർ ഓട്ടോ സഹായിക്കുമെന്ന് ഊബർ ദക്ഷിണേന്ത്യ , ഈസ്റ്റ് ജനറൽ മാനേജർ സുബോധ് സാംഗ്വാൻ പറഞ്ഞു. സുരക്ഷയുടെ ഭാഗമായി ഒട്ടേറെ സുരക്ഷാ…
Read Moreഅര മണിക്കൂർ കൊണ്ട് ചായയും കുടിച്ച് പിരിഞ്ഞിരുന്ന ഗ്രാമസഭകൾ കൊടിയത്തൂരിൽ ഇനി ഓർമ! വ്യത്യസ്തമായി കൊടിയത്തൂരിലെ ഗ്രാമസഭകൾ
മുക്കം: ശരാശരി ആയിരത്തോളം വോട്ടർമാരുള്ള ഒരു വാർഡിൽ കുറച്ച് പേർ കൂട്ടം കൂടിയിരുന്ന് അവർക്കിഷ്ടമുള്ള പദ്ധതികൾ മിനിട്സ് ബുക്കിൽ എഴുതി ചേർത്ത് അര മണിക്കൂർ കൊണ്ട് ചായയും കുടിച്ച് പിരിഞ്ഞിരുന്ന ഗ്രാമസഭകൾ കൊടിയത്തൂരിൽ ഇനി ഓർമ. പുതിയ കാലത്ത് വ്യത്യസ്തമാർന്ന പരിപാടികൾ കൊണ്ട് കൊടിയത്തൂരിലെ ഗ്രാമസഭകളും ശ്രദ്ധേയമാവുകയാണ്. പഞ്ചായത്തിലെ മൂന്ന്, 14 വാർഡുകളിൽ കഴിഞ്ഞ ദിവസം നടന്ന ഗ്രാമസഭകൾ ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും വ്യത്യസ്തതയാർന്ന പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. പന്നിക്കോട് ഗവ.എൽപി സ്കൂളിൽ നടന്ന മൂന്നാം വാർഡ് ഗ്രാമസഭയിൽ 300 ൽ പരം ആളുകളാണ് പങ്കെടുത്തത്. ഗ്രാമസഭ അവസാനിക്കുന്നത്ത് വരെ ചടങ്ങുകൾ തത്സസമയ സംപ്രേഷണമായിരുന്നു എന്നതാണ് പ്രത്യേകത. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശിഹാബുദ്ധീൻ മാട്ടു മുറിയുടെ അധ്യക്ഷത വഹിച്ചു. പന്നിക്കോട് പ്രീമിയർ ലീഗിനായി ഫുട്ബോളുകളും ഗ്രാമസഭയിൽ വിതരണം ചെയ്തു. പതിനാലാം…
Read Moreറാങ്ക് ലിസ്റ്റിലുള്ളവര്‍ തെരുവില്‍, ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ നെട്ടോട്ടം! പരാതിക്കാരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുന്ന സ്ഥിതിയും തുടരുന്നു…
ജോണ്സണ് വേങ്ങത്തടം കൊച്ചി: സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുന്‍പു ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടിനെതിരേ പ്രതിഷേധം ആളിക്കത്തുന്നു. മുന്നണികളുടെയോ പാര്‍ട്ടികളുടെയോ പിന്തുണയില്ലാതെ പിഎസ്സി റാങ്ക് ലിസ്റ്റിലുള്ള യുവാക്കളാണ് സെക്രട്ടറിയേറ്റ് നടയില്‍ പ്രതിഷേധിക്കുന്നത്. പിഎസ്സി റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ പാര്‍ട്ടികള്‍ ആളുകളെ തിരുകി കയറ്റുകയാണ്. സര്‍ക്കാര്‍ മാറിയാലും പ്രശ്നമില്ലാത്ത നിലയില്‍ സ്ഥിരപ്പെടുത്തിയാണ് നിയമനം. പരാതിക്കാരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുന്ന സ്ഥിതിയും കേരളത്തില്‍ തുടരുകയാണ്. കില, മത്സ്യഫെഡ്, സിഡിറ്റ്, ചലച്ചിത്ര അക്കാദമി, കിഫ്ബി, കേരള ബാങ്ക് ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും പിന്‍വാതില്‍ നിയമനം നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. മത്സ്യഫെഡില്‍ കരാറുകാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എംഡി സര്‍ക്കാരിനു ഫയല്‍ നല്കി. മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫില്‍ ഇടം പിടിച്ചാല്‍ ജീവിതാവസാനം വരെ പെന്ഷന് ലഭിക്കും. കുറഞ്ഞത് രണ്ടു വര്‍ഷം ജോലി ചെയ്തിരിക്കണം. ഇതിലുമുണ്ട് ചെപ്പടിവിദ്യ.…
Read Moreതോളിൽ കയറുന്ന ഭാര്യ, വേലിചാടുന്ന ഭർത്താവ്! സംഭവം രസകരമെന്നു തോന്നാമെങ്കിലും നല്ല കായികശേഷിയും പരിശീലനവും നേടിയവര്‍ക്കു മാത്രമേ ഈ മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാകൂ
ഒരാളെ എടുത്തുകൊണ്ട് ഒാടുകയെന്നു പറഞ്ഞാൽ അത്ര നിസാര കാര്യമല്ല. അപ്പോൾ പിന്നെ ഒരാളെ തോളിൽ കയറി ഒാടേണ്ടി വന്നാലോ? ഇത്തിരി വിഷമിക്കും. എന്നാൽ, തകർപ്പൻ മത്സരത്തിന്റെ ഭാഗമായിട്ടാണ് ഈ ഒാട്ടമെങ്കിൽ രസകരമാവില്ലേ.. പ്രത്യേകിച്ചു തോളിൽ കയറുന്നത് ഭാര്യ കൂടിയാണെങ്കിൽ. ഭാര്യയെ ചുമന്നുകൊണ്ടുള്ള ഒാട്ടം ഫിൻലൻഡിലെ പേരുകേട്ട മത്സരമാണ്. നിരവധി ദന്പതികളാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ ഒാരോ വർഷവും എത്തുന്നത്. സംഭവം കേൾക്കുന്പോൾ രസകരമെന്നു തോന്നാമെങ്കിലും നല്ല കായികശേഷിയും പരിശീലനവും നേടിയവർക്കു മാത്രമേ ഈ മത്സരത്തിൽ പിടിച്ചുനിൽക്കാനാകൂ എന്നതാണ് സത്യം. ഭർത്താക്കന്മാർക്കുള്ളതാണ് ഈ കളി. 1992ൽ ഫിൻലൻഡിലെ സോങ്കജാർവിയിലാണ് ഈ കായിക വിനോദം ആദ്യമായി അവതരിപ്പിച്ചതെന്നാണ് പറയുന്നത്. ചെല്ലുന്നവരെ എല്ലാം പിടിച്ചു മത്സരിപ്പിക്കില്ല. സ്വന്തം ഭാര്യ നിർബന്ധം അതിനും ചില നിബന്ധനകളൊക്കെ പാലിച്ചിരിക്കണം. അതിൽ പ്രധാനപ്പെട്ടതു സ്വന്തം ഭാര്യയെ മാത്രമേ തോളിലേറ്റാവൂ എന്നതാണ്. സ്വന്തം ഭാര്യയ്ക്ക് ഇത്തിരി ഭാരം…
Read Moreകോവിഡോ… അതെന്താ! രണ്ടു പ്രാവശ്യം കോവിഡ് പിടിച്ചു, പക്ഷേ, കോവിഡ് എന്നു കേട്ടിട്ടു പോലുമില്ലാതെ ഒരു 19കാരന്…
പത്തൊമ്പതുകാരനായ ജോസഫ് ഫ്ളാവില് എന്ന ജോ പതിനൊന്നു മാസം ഒന്നുമറിഞ്ഞില്ല, ആരെയുമറിഞ്ഞില്ല! മഞ്ഞും മഴയും വേനലും വന്നുപോയതറിഞ്ഞില്ല. ലോകമാകെ കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതും ലോക്ഡൗണും സാമ്പത്തിക പ്രശ്നങ്ങളുമറിഞ്ഞില്ല. ഒന്നുമറിയാതെ ജോ അബോധ ലോകത്തായിരുന്നു. കാറപകടത്തില്‍ തലച്ചോറിനു ഗുരുതര പരിക്കേറ്റതിനെത്തുടര്‍ന്നാണ് ജോ പതിനൊന്നു മാസം കോമയിലായത്. കോവിഡ് എന്ന വാക്കിനുമുന്നില്‍ ഇപ്പോള്‍ ഒന്നുമറിയാത്ത ഒരു കൊച്ചുകുട്ടിയെപ്പോലെ നില്ക്കുന്ന ജോ കോമയിലായിരുന്ന കാലത്തു രണ്ടു പ്രാവശ്യം കോവിഡ് ബാധിച്ചിരുന്നു. രണ്ടു തവണയും കോമയിൽ തന്നെ രോഗത്തെ അതിജീവിച്ചു. ലോകത്തെ മാറ്റിമറിച്ച കോവിഡ് പ്രതിസന്ധിയെപ്പറ്റി ജോയോട് എന്തു പറയണം, എങ്ങനെ പറയണം എന്ന അങ്കലാപ്പിലാണു ബന്ധുമിത്രാദികള്‍. സ്റ്റേജ് 2 കോമ 2020 മാര്‍ച്ച് ഒന്നിന് ഇംഗ്ലണ്ടിലെ സ്റ്റഫോര്‍ഡ്ഷയര്‍ പട്ടണത്തില്‍ വച്ചാണ് ഒരു കാര്‍ ജോയെ ഇടിച്ചുതെറിപ്പിച്ചത്. ജോ സ്റ്റേജ് 2 കോമയിലായത് ലോകം ലോക്ഡൗണിലായതിനു മൂന്നാഴ്ച മുമ്പ്. ഭൂമുഖത്തെമ്പാടും ദശലക്ഷക്കണക്കിനു ജനം…
Read Moreമമ്മുക്ക അഡ്വാന്‍സ് പോലും വാങ്ങാതെ അഭിനയിച്ച സിനിമയാണ് ഹിറ്റ്ലര്‍; സിദ്ദിഖ് പറയുന്നു…
മമ്മുക്ക അഡ്വാന്‍സ് പോലും വാങ്ങാതെ അഭിനയിച്ച സിനിമയാണ് ഹിറ്റ്ലര്‍. പടം റിലീസായി കഴിഞ്ഞാണ് മമ്മുക്കയും മുകേഷുമൊക്കെ പ്രതിഫലം വാങ്ങിയത്. മറ്റു പല ഭാഷകളിലേക്കും ഹിറ്റ്ലര്‍ റീമേക്ക് ചെയ്തു. തെലുങ്കില്‍ ചിരഞ്ജീവിയും, തമിഴില്‍ സത്യരാജും, ഹിന്ദിയില്‍ സുനില്‍ ഷെട്ടിയുമായിരുന്നു നായകന്മാര്. ചിരഞ്ജീവി ഇടവേളയ്ക്ക് ശേഷം ചെയ്ത ചിത്രമായിരുന്നു. വലിയ ഹിറ്റുമായിരുന്നു. പക്ഷേ മമ്മുക്കയുടെ ഹിറ്റ്ലറാണ് എനിക്കിഷ്ടം. പ്രേക്ഷകര്‍ക്കും അങ്ങനെയായിരിക്കും എന്ന് ഉറപ്പാണ്. -സിദ്ദിഖ്
Read Moreസംഭവിച്ചത് ഓര്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുന്നു..! റെബ മോണിക്ക ജോണ്‍ പറയുന്നു…
അങ്ങനെ ഞങ്ങള്‍ യേസ് പറഞ്ഞു. സംഭവിച്ചത് ഓര്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുന്നു. കോവിഡും ലോക്ഡൗണും മൂലമുണ്ടായ പ്രത്യേക സാഹചര്യത്തില്‍ നീണ്ട ആറുമാസത്തിന് ശേഷമാണ് ദുബായില്‍ വച്ച് ഞങ്ങള്‍ വീണ്ടും കാണുന്നത്. ഒരു രാത്രിയില്‍ രണ്ടുപേരും ഒരുപോലെ പ്രൊപ്പോസ് ചെയ്യാനുള്ള സാധ്യത എത്രത്തോളമായിരിക്കും? എന്റെ ജീവിതത്തില്‍ സംഭവിച്ച വിചിത്രമായ യാദൃച്ഛികത, അതൊരിക്കലും മറക്കുകയുമില്ല. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രാത്രി… ഈ ഓര്‍മകള്‍ എന്നെന്നും എന്നിലുണ്ടാകും. -റെബ മോണിക്ക ജോണ്‍
Read More