കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കുന്നതിൽ എതിർപ്പില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ബിജെപിയെ അധികാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനമെന്നും ഇ. ശ്രീധരൻ വാർത്താ ഏജൻസിയോട് പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാൽ കേരളത്തെ കടക്കെണിയിൽ നിന്ന് കരകയറ്റും. ഗവർണർ സ്ഥാനത്തോട് താത്പര്യമില്ലെന്നും ശ്രീധരൻ വ്യക്തമാക്കി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ മത്സരിക്കാനാണ് താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെട്രോ സിറ്റികളായുള്ള മണ്ഡലങ്ങളില്‍ ശ്രീധരൻ മത്സരിച്ചാല്‍ ഗുണം ചെയ്യുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്. നഗര വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ഏറെ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ലൈറ്റ് മെട്രോ പദ്ധതിക്കായി കാത്തിരിക്കുന്ന തിരുവനന്തപുരത്തും കോഴിക്കോടും മത്സരിക്കാനുള്ള സാധ്യതയേറയാണ്. പ്രവര്‍ത്തിക്കാനുള്ള സൗകര്യവും മറ്റും പരിഗണിച്ചും ബിജെപി നേതാക്കളുടെ അഭിപ്രായം സ്വീകരിച്ചുമാണ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മണ്ഡലം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയുള്ളൂ.
Read MoreDay: February 19, 2021
കൊറോണിൽ! പതഞ്ജലിയുടെ കോവിഡിനുള്ള മരുന്ന് ഫലപ്രദമെന്ന്; തെളിവുകൾ പുറത്തുവിട്ട് ബാബാ രാം ദേവ്
ന്യൂഡൽഹി: പതഞ്ജലിയുടെ കോവിഡിനുള്ള മരുന്ന് “കൊറോണിൽ’ മരുന്ന് ഫലപ്രദമെന്നതിന്റെ തെളിവുകൾ പുറത്തുവിട്ട് ബാബാ രാം ദേവ്. കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും പങ്കെടുത്ത ചടങ്ങിലാണ് തെളിവ് പുറത്തുവിട്ടത്. കൊറോണിൽ കഴിച്ച് രോഗം ഭേദമായെന്നും രാംദേവ് അവകാശപ്പെട്ടു. കോവിഡിന് മരുന്നു കണ്ടുപിടിച്ചെന്ന പേരില്‍ പ്രചരണം നടത്തി ലാഭം കൊയ്തതിന് പതഞ്ജലിക്ക് പത്ത് ലക്ഷം രൂപ പിഴ മദ്രാസ് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. കൊറോണിലിനെതിരെ ആരോഗ്യ രംഗത്തുള്ളവരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നു അന്ന് മരുന്ന് കണ്ടെത്തുന്നതിനായി നടത്തിയ ഗവേഷണത്തിന്റെ വിശദാംശങ്ങൾ, മരുന്നിന്റെ പരീക്ഷണം നടത്തിയതിന്റെ രേഖകള്‍ എന്നിവയെല്ലാം സമര്‍പ്പിക്കാന്‍ കമ്പനിയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്നാണ് കമ്പനി അവകാശപ്പെട്ടത്. ‘കൊറോണിൽ’, ‘സ്വാസരി’ എന്നിങ്ങനെ രണ്ട് മരുന്നുകളുടെ പാക്കേജ് ആയി ‘ദിവ്യ…
Read Moreമലയാളം എന്നെ ഒഴിവാക്കി! എന്നെ ബഹുമാനിക്കുന്നവര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാനാണ് എനിക്ക് താല്പര്യം; നിത്യാമേനോന് പറയുന്നു…
ചുരുങ്ങിയ കാലയളവിനുള്ളില്‍ മലയാളി പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ നായികയാണ് നിത്യാമേനോന്. നിരവധി ഹിറ്റ് മലയാള ചിത്രങ്ങളിലെ നായികയായ നിത്യ ഇടയ്ക്കു മലയാള സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്നു. തമിഴിലും തെലുങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന തന്നെ മലയാളം ഒഴിവാക്കിയതാണെന്നു താരം നേരത്തെ പറഞ്ഞിരുന്നു. ഒരഭിമുഖത്തിലാണ് നിത്യ ഇക്കാര്യം തുറന്നു പറഞ്ഞത്. എന്നെ ബഹുമാനിക്കുന്നവര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാനാണ് എനിക്ക് താല്പര്യം. ഏതെങ്കിലും ഒരു ഭാഷയില്‍ മാത്രം ശ്രദ്ധിക്കണമെന്നു തോന്നിയിട്ടില്ല. ആളുകള്‍ പൊതുവെ കരുതുന്നത് അഭിനേതാക്കളൊക്കെ കള്ളം പറയുന്നവരാണെന്നാണ്. പക്ഷേ ഇനി നിങ്ങള്‍ മനസില്‍ തോന്നുന്നത് തുറന്നുപറയാന്‍ തുടങ്ങിയാലോ അതിനും വിമര്‍ശനമേല്‍ക്കേണ്ടിവരും. നമ്മള് പറയുന്നത് പലപ്പോഴും വളച്ചൊടിക്കപ്പെടും. എന്നോടൊപ്പം ജോലി ചെയ്യാന്‍ പല താരങ്ങളും ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ടെന്ന് സിനിമയിലെ സുഹൃത്തുക്കള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എനിക്കിപ്പോള്‍ അത്ര തിരക്കൊന്നുമില്ല. ഒരു വലിയ താരമായിട്ടില്ലെന്നും അറിയാം. എല്ലാത്തിലുമുപരി സന്തോഷമായി ഇരിക്കുകയെന്നതിലല്ലേ കാര്യം- നിത്യ ചോദിച്ചു. -പിജി
Read Moreസന്ദീപിന്റെ വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി സൂചന! സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയ്ക്കും ഭാര്യാമാതാവിനുമെതിരെ കേസ്
ബോളിവുഡ് ചലച്ചിത്രതാരവും ടെലിവിഷൻ താരവുമായ സന്ദീപ് നഹാർ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സന്ദീപിന്റെ ഭാര്യയ്ക്കും ഭാര്യാ മാതാവിനുമെതിരെ പോലീസ് കേസെടുത്തു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് ഭാര്യ കാഞ്ചൻ ശർമയ്ക്കും ഭാര്യയുടെ അമ്മ വേനുവിനുമെതിരെ പോലീസ് കേസെടുത്തത്. സന്ദീപിന്റെ വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി സൂചനയുണ്ട്. അതേസമയം സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് ബന്ധുക്കളുടെ മൊഴിയെടുക്കുന്നുണ്ട്. സുശാന്ത് സിംഗ് രാജ്പുത്തിനൊപ്പം എം.എസ് ധോണി ദ അൺടോൾഡ് സ്റ്റോറിയിൽ സന്ദീപ് അഭിനയിച്ചിരുന്നു. അക്ഷയ് കുമാറിനൊപ്പം കേസരി എന്ന ചിത്രത്തിലും സന്ദീപ് അഭിനയിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് മുംബൈയിലുള്ള വസതിയിൽ സന്ദീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിനു മുന്‍പ് ആത്മഹത്യാക്കുറിപ്പും വീഡിയോ സന്ദേശവും സന്ദീപ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സന്ദീപ് മുറി തുറക്കാത്തതിനെത്തുടർന്ന് ഭാര്യ സമീപവാസികളുടെ സഹായം തേടുകയും പിന്നീട് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറക്കുകയുമായിരുന്നു. കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിനിൽക്കുന്ന…
Read Moreപെൺവേട്ടയ്ക്കു തുടക്കം! പൂക്കളുടെ ചിത്രമുള്ള ബിക്കിനി മാത്രമായിരുന്നു അവളുടെ വേഷം; പൂളിൽ മുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം
മിസ് ലിയോ സഹോദരൻ ആൻഡ്രെയ്ക്കു ശേഷം ശോഭരാജിന്റെ മനസ് സൂക്ഷിപ്പുകാരനായത് ഇന്ത്യൻ വംശജനായ അജയ് ചൗധരിയാണ്. അതുവരെ മോഷണങ്ങളിൽ ഒതുങ്ങിനിന്നിരുന്ന ശോഭരാജ് പതിയെ കൊടും കുറ്റകൃത്യങ്ങളിലേക്കു നീങ്ങി. ഇരുവരും ചേർന്ന് ആദ്യമായി നടത്തിയതായി കരുതപ്പെടുന്ന കൊലപാതകം നടക്കുന്നത് 1975ലാണ്. സീറ്റിൽ സ്വദേശിനിയായ തെരേസ നോൽട്ടൺ ആയിരുന്നു ആദ്യ ഇര. ഗൾഫ് ഓഫ് തായ്ലൻഡിലെ ഒരു പൂളിൾ മുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. മനോഹരമായ പൂക്കളുടെ ചിത്രമുള്ള ബിക്കിനി ആയിരുന്നു അവർ ധരിച്ചിരുന്നത്. നീന്തുന്നതിനിടയിൽ യുവതി മരണപ്പെട്ടു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതി. എന്നാൽ, മാസങ്ങൾക്കു ശേഷം വന്ന ഓട്ടോപ്സി റിപ്പോർട്ട് സത്യാവസ്ഥയിലേക്കു വിരൽ ചൂണ്ടി. തെരേസയുടെ മരണം അപകടമായിരുന്നില്ല. മറിച്ച് അതൊരു കൊലപാതകമായിരുന്നു. വിറ്റാലി ഹക്കിം എന്ന ജൂത യുവാവാണ് ശോഭരാജിന്റെ ക്രൂരതയ്ക്കിരയായ രണ്ടാമത്തെ യുവാവ്. പട്ടായയിൽ ശോഭരാജിന്റെയും കൂട്ടാളികളുടെയും സ്ഥിരം കേന്ദ്രമായ റിസോർട്ടിനു സമീപം…
Read Moreഅൽപം കൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ; ഗുഡ്സ് ട്രെയിൻ അപകടത്തിൽപ്പെടാതെ കാത്തു; മഹേഷിന് റെയിൽവേയുടെ ആദരം
കൊച്ചി: ഗുഡ്സ് ട്രെയിൻ അപകടത്തിൽപ്പെടുന്നതു സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കിയ ട്രാഫിക് വിഭാഗം ജീവനക്കാരൻ എം. മഹേഷിനു റെയിൽവേയുടെ ആദരം. വല്ലാർപാടത്തു നിന്നു കണ്ടെയ്നറുകളുമായി പോയ ഗുഡ്സ് ട്രെയിനാണു മഹേഷിന്റെ ഇടപെടലിലൂടെ അപകടത്തിനിന്നു രക്ഷപ്പെട്ടത്.കഴിഞ്ഞ എട്ടിനു വല്ലാർപാടത്തുനിന്ന് 80 കണ്ടെയ്നറുകളുമായി ബംഗളൂരുവിലേക്കു പുറപ്പെട്ട ഗുഡ്സ് ട്രെയിനിൽ നിന്ന് അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്നു മഹേഷ് നടത്തിയ പരിശോധനയിൽ 25 ാം വാഗണിലെ ചക്രങ്ങൾക്കു തകരാർ കണ്ടെത്തിയിരുന്നു. ട്രെയിനിന്റെ പകുതി ഭാഗം വേന്പനാട് കായലിന്റെ കുറുകേയുള്ള പാലത്തിലേക്കു കയറിയതിനാൽ മഹേഷ് പിന്നോട്ട് ഓടി ഗാർഡിനെ ചുവപ്പുകൊടി കാണിച്ചതോടെ ഗാർഡ് എമർജൻസി ബ്രേക്ക് ചെയ്തു ട്രെയിൻ നിർത്തുകയായിരുന്നു. ട്രെയിൻ മുന്നോട്ടുപോയിരുന്നെങ്കിൽ പാലത്തിനു മുകളിൽ പാളം തെറ്റി അപകടമുണ്ടാകുമായിരുന്നെന്നു റെയിൽവേ സുരക്ഷാ അധികൃതർ പറഞ്ഞു. മെക്കാനിക്കൽ വിഭാഗം ജീവനക്കാരെത്തി തകരാർ പരിഹരിച്ച ശേഷമാണു ട്രെയിൻ യാത്ര തുടർന്നത്. തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ…
Read Moreകാക്കിയിട്ട കർഷകൻ..!മൂന്നേക്കര്‍ സ്ഥലത്ത് നെല്‍കൃഷിയുമായി കെ.എസ്. ബിനുമോൻ എന്ന സിവിൽ പോലീസ് ഓഫീസർ
സീമ മോഹന്‍ലാല്‍കൊച്ചി: കോട്ടയം വെള്ളൂര്‍ വാമനസ്വാമിക്ഷേത്രത്തിനു സമീപത്തുള്ള മൂന്നേക്കര്‍ പാടത്ത് അരിവാളുമായി കൊയ്യാനിറങ്ങിയപ്പോള്‍ കെ.എസ്. ബിനുമോന് എന്ന പോലീസുകാരന് അതൊരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. സുഹൃത്ത് അനീഷിന്റെ ഒമ്പതേക്കര്‍ സ്ഥലത്താണ് ബിനു കൃഷി നടത്തിയത്. മൂന്നേക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്തു. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ നെല്ല് വീണുപോയതിനാല്‍ പാടത്ത് മെഷീന് ഇറക്കാന്‍ കഴിഞ്ഞില്ല. ആളുകള്‍ നിന്നാണ് കൊയ്യുന്നത്. ഒരേക്കറിന് 2,3000 കിലോ നെല്ലാണ് പ്രതീക്ഷിക്കുന്നത്. കൊയ്ത്ത് ഇനി രണ്ടു ദിവസം കൂടി ഉണ്ടാകും. ബാക്കിയുള്ള ആറേക്കര്‍ സ്ഥലത്തില്‍ കുറേ ഭാഗത്ത് പച്ചക്കറി കൃഷി ചെയ്തിട്ടുണ്ട്. 300 ഏത്തവാഴ, കപ്പ, ചേന, ചേമ്പ്, കാച്ചില്, പയര്‍, വെള്ളരി, പടവലം, ഇഞ്ചി, മഞ്ഞള്‍ എന്നിവയെല്ലാം ഈ സ്ഥലത്ത് സമൃദ്ധമായിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് വാഴകൃഷി ചെയ്തിരുന്നു. നല്ല വിളവ് കിട്ടിയതോടെ ബിനുവിന് കൃഷിയില്‍ ആത്മവിശ്വാസം ഏറി. അങ്ങനെയാണ് നെല്‍കൃഷിയിലേക്ക് തിരിഞ്ഞത്. മിഠായിക്കുന്നത്തുള്ള ബിനുമോന്റെ…
Read Moreഭരണം മാറിയാൽ ഡിവൈഎസ്പി ഓഫീസ് പറവൂരിലേക്ക്? തെളിയുന്ന സാധ്യത ഇങ്ങനെ…
ചെറായി: യുഡിഎഫ് അധികാരത്തിൽ വന്നാൽ ചെറായി ബീച്ചിലെ പോലീസ് എയ്ഡ്പോസ്റ്റ് കെട്ടിടത്തിൽ താൽക്കാലികമായി തുറന്നിട്ടുള്ള പുതിയ പോലീസ് സബ്ഡിവിഷൻ ഓഫീസായ മുനന്പം ഡിവൈഎസ്പി ഓഫീസ് പറവൂരിലേക്ക് മാറ്റിയേക്കും. പറവൂർ-വൈപ്പിൻ മേഖലയിലെ ആറു പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന പുതിയ ഡിവിഷൻ ആസ്ഥാനം യഥാർഥത്തിൽ പറവൂർ മേഖലയിലാണ് വേണ്ടതെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസിന്റെ പറവൂർ എംൽഎയായ വി.ഡി. സതീശൻ രംഗത്തെത്തിയതോടെയാണ് ഈ സാധ്യത തെളിഞ്ഞിരിക്കുന്നത്. പറവൂരിൽ സ്ഥാപിക്കേണ്ട ഈ ഓഫീസ് രാഷ്ട്രീയപ്രേരിതമായാണ് സബ്ഡിവിഷന്റെ ഒരു മൂലയിൽ കൊണ്ട് വന്ന് സ്ഥാപിച്ചിട്ടുള്ളതെന്നും ഉദ്ഘാടന പരിപാടിയിൽ തന്നെ ഒഴിവാക്കിയതിനു പിന്നിലും രാഷ്ട്രീയക്കളിയുണ്ടെന്നും വി.ഡി. സതീശൻ പരസ്യമായി പ്രസ്താവന ഇറക്കിയിരുന്നു. സംസ്ഥാനത്ത് പുതുതായി പ്രവർത്തനം തുടങ്ങിയ 25 പോലീസ് സബ്ഡിവിഷനുകളിൽ പെട്ടാതാണ് മുനന്പം. ആഭ്യന്തര വകുപ്പ് സർക്കാരിനു നൽകിയിരുന്ന നിർദ്ദേശത്തിൽ ഇതിന്റെ പേര് പറവൂർ സബ്ഡിവിഷൻ എന്നായിരുന്നു. മാത്രമല്ല പറവൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇതു…
Read Moreകേരളത്തിലെ ആദ്യകാല വനിതാ ഫുടബോള്‍ താരവും പരിശീലകയുമായ ഫൗസിയ അന്തരിച്ചു
കോഴിക്കോട് : ഫുട്ബോളില്‍ കോഴിക്കോടന്‍ പെരുമയെ വാനോളമുയര്‍ത്തിയ കേരളത്തിലെ ആദ്യകാല വനിതാ ഫുടബോള്‍ താരവും പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് നടക്കാവ് ജിവിഎച്ച്എസ്എസിലെ ഫുട്ബോള്‍ ടീം പരിശീലകയാണ്. ഖബറടക്കം ഈസ്റ്റ് വെള്ളിമാട്കുന്ന് ജുമാമസ്ജിദില്‍ നടത്തി. കായികമേഖലയില്‍ പെണ്‍കുട്ടികളുടെ സാന്നിധ്യമില്ലാതിരുന്ന കാലഘട്ടത്തിലായിരുന്നു ഫൗസിയ കളിക്കളത്തിലേക്ക് ഫുട്ബോളുമായെത്തിയത്. നടക്കാവ് സ്കൂളില്‍ പഠിക്കുന്നതിനിടെയാണ് കായിക താരമായി മാറിയത്. തുടക്കം ഹാന്‍ഡ് ബോളിലായിരുന്നു. പിന്നീട് പല കായിക ഇനങ്ങളിലും വ്യക്തിമുദ്രപതിപ്പിച്ചു. വെയ്റ്റ് ലിഫ്റ്റിംഗില്‍ സംസ്ഥാനചാമ്പ്യന്‍, പവര്‍ ലിഫ്റ്റിംഗില്‍ സൗത്ത് ഇന്ത്യയില്‍ മൂന്നാംസ്ഥാനം, ഹാന്‍ഡ് ബോള്‍ സംസ്ഥാന ടീമംഗം, ജൂഡോയില്‍ സംസ്ഥാനതലത്തില്‍ വെങ്കലം, ഹോക്കി, വോളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം എന്നീ മേഖലകളില്‍ നിറസാന്നിധ്യമായുണ്ടായി. പിന്നീട് ഫുട്ബോളില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു. ദേശീയ ഗെയിംസ് വനിതാ ഫുട്ബോളില്‍ കേരളത്തിന്റെ വലകാത്തത് ഫൗസിയയായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ വനിതാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്…
Read More‘പെഴ്സിവിയറൻസ് റോവർ’ ചുവപ്പുഭീമനിലെത്തി! ഏഴു മാസംകൊണ്ട് താണ്ടിയത് 30 കോടി മൈൽ, ദൗത്യം വിജയമെന്ന്
വാഷിംഗ്ടണ്‍ ഡിസി: നാസയുടെ ചൊവ്വാ ദൗത്യം പെഴ്സിവിയറൻസ് റോവർ ചുവപ്പുഭീമനിലെത്തി. ഏഴു മാസത്തെ യാത്രയ്ക്കുശേഷം പെഴ്സിവിയറൻസ് റോവർ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ ഇറങ്ങിയത്. ചൊവ്വയുടെ അന്തരീക്ഷത്തിൽ 19,500 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച റോവറിനെ പാരച്യൂട്ടുകൾ ഉപയോഗിച്ച് വേഗം കുറച്ചാണ് ലാൻഡിംഗ് നടത്തിയത്. പെഴ്സിവിയറൻസ് റോവറും ഇൻജെന്യുറ്റി എന്നു പേരിട്ടിരിക്കുന്ന ചെറു ഹെലികോപ്റ്ററുമാണ് ദൗത്യത്തിലുള്ളത്. മറ്റൊരു ഗ്രഹത്തിൽ ഹെലികോപ്റ്റർ പറത്തുന്ന ആദ്യ ദൗത്യമാണിത്. 2020 ജൂലൈ 30 ന് അറ്റ്ലസ് 5 റോക്കറ്റിലാണു പെഴ്സിവിയറൻസ് വിക്ഷേപിച്ചത്. 300 കോടി ഡോളറാണ് ദൗത്യത്തിന്റെ ചെലവ്. ഒരാഴ്ചയ്ക്കുള്ളിൽ ചൊവ്വയിലെത്തുന്ന മൂന്നാമത്തെ ദൗത്യമാണിത്. യുഎഇയുടെയും ചൈനയുടെയും ഉപഗ്രഹങ്ങൾ ചൊവ്വയെ വലയം വയ്ക്കുന്നുണ്ട്. ഭൂമിയുടെ ഏറ്റവുമടുത്ത് ചൊവ്വ വന്ന ജൂലൈയിലാണ് മൂന്ന് പദ്ധതികളും വിക്ഷേപിച്ചത്. ഇതുവരെ ഒൻപത് ഉപഗ്രഹങ്ങൾ മാത്രമേ വിജയകരമായി ചൊവ്വയിൽ ലാൻഡ് ചെയ്തിട്ടുള്ളൂ. ഒൻപതും യുഎസ് വിക്ഷേപിച്ചവയാണ്.…
Read More